മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
മെമ്മറി കാർഡ് കാണാതായതിന്  പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന:  വി.ഡി. സതീശൻ
Friday, May 3, 2024 4:51 AM IST
തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സിസി ടിവി കാമറയുടെ മെമ്മറി കാർഡ് കാണാതായതു ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

മേയറുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനിൽക്കെയാണു മെമ്മറി കാർഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങൾ പുറത്തു വന്നാൽ തങ്ങളുടെ വാദങ്ങൾ പൊളിയുമെന്ന ആശങ്കയിൽ മെമ്മറി കാർഡ് ബോധപൂർവം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്.

കേസിൽ നിർണായക തെളിവാകുമായിരുന്ന മെമ്മറി കാർഡ് അപ്രത്യക്ഷമായതിനു പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണം.

മേയറും എംഎൽഎയും സംഘവും നടത്തിയ നിയമ ലംഘനങ്ങളിൽ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയിൽ കേസെടുക്കുകയും മറു ഭാഗത്തിന്‍റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തിൽ പോലീസിനും കെഎസ്ആർടിസി മാനേജ്മെന്‍റിനും ഗുരുതര വീഴ്ച പറ്റി.

നഗരമധ്യത്തിൽ കാർ ബസിന് കുറുകേയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡിൽ ഇറക്കി വിട്ടിട്ടും കെഎസ്ആർടിസി അധികൃതർ പ്രതികരിച്ചില്ല. യാതക്കാരോട് കെഎസ്ആർടിസിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ എന്നും സതീശൻ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.