സത്യജിത് റേ  പുരസ്കാരം നടി ഷീലയ്ക്ക്
സത്യജിത് റേ  പുരസ്കാരം  നടി ഷീലയ്ക്ക്
Friday, May 3, 2024 12:44 AM IST
തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ 2024 ലെ സത്യജിത് റേ പുരസ്കാരം നടി ഷീലയ്ക്കു സമ്മാനിക്കും.

ഈ മാസം 26 നു തിരുവനന്തപുരം എകെജി സ്മാരക ഹാളിൽ വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്നു ചെയർമാൻ സജിൻ ലാൽ പത്രസമ്മേളനത്തിൽ അറിയിച്ചു. സത്യജിത് റേ ഗുരുപൂജ അവാർഡ് നടൻ രാഘവനു സമ്മാനിക്കും. രണ്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം പ്രഭാവർമയ്ക്കു സമ്മാനിക്കും.

മനോജ് കെ. സേതു സംവിധാനം ചെയ്ത ‘കൂത്തൂട് ’ ഈ വർഷത്തെ മികച്ച ചലച്ചിത്രമായും അനിൽ തോമസ് സംവിധാനം ചെയ്ത ‘ഇതുവരെ’ മികച്ച രണ്ടാമത്തെ ചലച്ചിത്രമായും തെരഞ്ഞെടുത്തു. മികച്ച കലാമൂല്യമുള്ള ചലചിത്രമായി ഡോ. സന്തോഷ് സൗപർണിക സംവിധാനം ചെയ്ത ’ഭീമനർത്തകി ’ തെരഞ്ഞെടുക്കപ്പെട്ടു.

സുബിൻ കണ്ണദാസ് സംവിധാനം ചെയ്ത ’പാരന്പര്യത്തിലൂന്നിയ വിസ്മയം’ മികച്ച ഒന്നാമത്തെ ഡോക്യുമെന്‍ററി ചിത്രമായും അപർണ പ്രഭാകർ സംവിധാനം ചെയ്ത ’ കിണറാഴങ്ങളിൽ ഒരു കുഞ്ഞ് പെണ്ണ്’ മികച്ച രണ്ടാമത്തെ ഡോക്യുമെന്‍ററി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

ജൂറി ചെയർമാൻ വേണു ബി. നായർ, ജൂറി അംഗങ്ങളായ മോഹൻ ശർമ, പി.കെ. കവിത തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.