കമ്മീഷണറെ ന്യായീകരിച്ച് സുരേഷ് ഗോപി
കമ്മീഷണറെ ന്യായീകരിച്ച്  സുരേഷ് ഗോപി
Tuesday, April 23, 2024 2:35 AM IST
തൃശൂര്‍: പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെതിരെ നടപടിയെടുക്കുന്നതു ശരിയല്ലെന്നു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. അദ്ദേഹം മുകളില്‍നിന്നു കിട്ടിയ നിര്‍ദേശമനുസരിച്ചാണു പ്രവര്‍ത്തിച്ചത്.

അത്തരത്തില്‍ അന്വേഷണം കമ്മീഷണറില്‍ മാത്രം ഒതുക്കുന്നതു ശരിയല്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷല്‍ അന്വേഷണമോ അതിലും വലിയ അന്വേഷണമോ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ, ആരും അന്വേഷണം തടസപ്പെടുത്തരുത്.

തന്നെപ്പോലും മുക്കാല്‍ മണിക്കൂറോളം പോലീസുകാര്‍ തടഞ്ഞുവച്ചു. പല പോലീസുകാരെയും വിളിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നാണു പറഞ്ഞത്. പാതിരാത്രിയില്‍ എന്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണെന്നു മനസിലാകുന്നില്ല.


എന്തായാലും പൂരം കലക്കിയതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനു നിര്‍ദേശം നല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തണം. പോലീസ് അവരോടു പറഞ്ഞ ചുമതലകള്‍മാത്രമാണ് നിര്‍വഹിച്ചതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

കമ്മീഷണറെ മാറ്റാതെ അദ്ദേഹത്തെക്കൊണ്ടുതന്നെ അടുത്ത പൂരം ഭംഗിയായി നടത്തിക്കാനുള്ള നടപടിയാണെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.