രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി പരിഗണിച്ചിട്ടില്ല: പിണറായി
രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്  ഇന്ത്യാ മുന്നണി പരിഗണിച്ചിട്ടില്ല: പിണറായി
Monday, April 22, 2024 5:41 AM IST
കാഞ്ഞങ്ങാട്: രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി പരിഗണിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാഞ്ഞങ്ങാട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞ രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി വന്നാണു വയനാട്ടില്‍ മത്സരിക്കുന്നത്. ഒളിച്ചോടിയ നേതാവ് എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നു വിശ്വസിക്കാന്‍ തക്ക ബലമുള്ള നിലപാട് രാഹുലില്‍നിന്ന് ഉണ്ടായിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കേരളത്തില്‍ വന്നു മത്സരിച്ചപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അന്നു കോണ്‍ഗ്രസിനു കഴിഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് അതിന്‍റെ സ്ഥിതി പെട്ടെന്നുതന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടര്‍ന്നുനടന്ന ഒരു തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാതെ പോയത്.


അഞ്ചുവര്‍ഷത്തിനുശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ച് പരീക്ഷിക്കുകയാണ് അവര്‍. കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകള്‍കൊണ്ട് മൂടാന്‍ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണുണ്ടാകുന്നത്.

കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തേയെന്ന പ്രിയങ്ക ഗാന്ധിയുടെ ചോദ്യം വലിയ തമാശയാണ്. അവരുടെ ഭര്‍ത്താവ് ആരാണ്? അവരുമായി ബന്ധപ്പെട്ട ഡിഎല്‍എഫ് ആരാണ്? 170 കോടി രൂപ ഇലക്ടറല്‍ ബോണ്ട് എങ്ങനെ ബിജെപിയുടെ കൈകളിലെത്തി- പിണറായി ചോദിച്ചു.

വടകരയില്‍ കെ.കെ. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തത്. വീഡിയോ ഉണ്ടെന്നു പറഞ്ഞിട്ടില്ല. മാധ്യമങ്ങളുള്‍പ്പെടെ അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.