തുടര്‍ച്ചയായ എട്ടാം വര്‍ഷവും കാരിക്കടവ് ആദിവാസി കോളനിയിലേക്ക് കുടിവെള്ളമെത്തിച്ച് മെഴ്‌സികോപ്
Thursday, April 18, 2024 1:48 AM IST
വെള്ളിക്കുളങ്ങര: കാരിക്കടവ് കോളനിയില്‍ കുടിവെള്ളമില്ലാത നട്ടം തിരിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായ എട്ടാം വര്‍ഷവും കുടിവെള്ളമെത്തിച്ചു നല്‍കുകയാണ് മേഴ്‌സികോപ് സംഘടന.

പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുള്ള മെഴിസ്‌കോപ്‌സിനന്‍റെ കാരുണ്യത്തിലാണ് വേനല്‍ക്കാലമായാല്‍ ഇവിടത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് ദാഹജലം ലഭിക്കുന്നത്. കോവിഡ്കാലത്തുള്‍പ്പടെ ഈ സേവനം മുടങ്ങാതെ ലഭ്യമാക്കാന്‍ മേഴ്‌സി കോപ് ശ്രദ്ധിച്ചിരുന്നു.

വനാതിര്‍ത്തിയില്‍ പുഴയോടു ചേര്‍ന്നുള്ള കാരിക്കടവ് ആദിവാസി കോളനി വേനല്‍ക്കാലമായാല്‍ കുടിവെള്ള ക്ഷാമത്തിന്‍റെ പിടിയിലാണ്. ഫെബ്രുവരിയോടെ കാരിക്കടവ് പുഴ വറ്റും. കോളനിയില്‍ രണ്ട് കിണറുകളും കുടിവെള്ള പദ്ധതിയും മുഴുവന്‍ വീടുകളിലേക്കും പൈപ്പു കണക്ഷനും ഉണ്ട്. എന്നാല്‍ പുഴ വറ്റുന്നതോടെ കിണറുകളില്‍ ജലനിരപ്പ് താഴുന്നതിനാല്‍ പമ്പിംഗ് നിലയ്ക്കും. ഏതാനും വര്‍ഷം മുമ്പ് പോലീസിന്‍റെ മെഴ്‌സികോപ് സംഘടനയാണ് കിണറുകള്‍ ആഴംകൂട്ടി നവീകരിക്കുകയും കോളനിയിലെ ഉയര്‍ന്ന ഭാഗത്ത് ജലസംഭരണികള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കി നല്‍കുകയും ചെയ്തത്.

വേനല്‍ച്ചൂട് വര്‍ധിച്ച് പുഴ വറ്റുകയും കിണറില്‍ പമ്പിങ്ങിനാവശ്യമായ വെള്ളമില്ലാതെ വരികയും ചെയ്യുമ്പോള്‍ മേഴ്‌സികോപ്പ് സഹായത്തിനെത്തും. കോളനിയിലെ കുടുംബങ്ങള്‍ക്ക് ദാഹജലമെത്തിച്ചു നല്‍കുന്ന മെഴ്‌സികോപ്പിനോടും അതിനു നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥരോടും നന്ദിയും കടപ്പാടും ഉണ്ടെന്ന് ഊരുമൂപ്പന്‍ ചന്ദ്രന്‍ പറഞ്ഞു.

ഒന്നിടവിട്ട ദിവസങ്ങളിലാണ് മെഴ്‌സികോപ് ലോറിയില്‍ കോളനിയില്‍ വെള്ളം എത്തിച്ചു നല്‍കുന്നത്. ലോറിയില്‍ ടാങ്കില്‍ നിറച്ച് എത്തിക്കുന്ന വെള്ളം കോളനിയിലെ ജലസംഭരണികളിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് നിറച്ച് ശേഷം പൈപ്പുവഴിയാണ് ഓരോ വീടുകളിലേക്കും വിതരണം ചെയ്യു്ന്നത്. മഴ പെയ്ത് പുഴയിലും കുടിവെള്ള പദ്ധതിയുടെ കിണറുകളിലും സമൃദ്ധമായി വെള്ളം ഉണ്ടാകുന്നതുവരെ മെഴ്‌സികോപ്പിന്‍റെ ഈ സേവനം തുടരും.