പൂരങ്ങളുടെ പൂരത്തിനു കൊടിയേറി
Sunday, April 14, 2024 6:46 AM IST
തൃശൂർ: പൂരങ്ങളുടെ പൂരമെന്നു പേരുകേട്ട തൃശൂർ പൂരത്തിനു കൊടിയേറി. 19നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച പ്രതിസന്ധികൾക്കിടയിലും പൂരാവേശം തൃശൂരിൽ അലയടിച്ചുതുടങ്ങി.

പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ ഇന്നലെ ഉച്ചയോടെ കൊടിയേറി. ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിൽ രാവിലെയും രാത്രിയുമായി പൂരം കൊടിയേറ്റം നടന്നു.

തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 11 നാണ് കൊടിയേറ്റ് നടന്നത്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരൻ, സുഷിത് എന്നിവർ ഭൂമിപൂജ നടത്തിയശേഷം ശ്രീകോവിലിൽനിന്നും പൂജിച്ച കൊടിക്കൂറ എടുത്തുകൊണ്ടുവന്ന് കൊടിമരത്തിൽ കെട്ടി കൊടിമരം ദേശക്കാരും ക്ഷേത്രം ഭാരവാഹികളുമെല്ലാം ചേർന്ന് കൊടിമരം ഉയർത്തി.

ഉച്ചയ്ക്ക് 2.30ന് ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിപ്പാരംഭിച്ചു. എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയപ്പോൾ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാക ആലുകൾക്കുമേൽ ഉയർത്തി. പിന്നീട് ശ്രീമൂലസ്ഥാനത്തു മേളം കൊട്ടിക്കലാശിച്ച് നടുവിൽമഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് ഭഗവതി വൈകീട്ട് അഞ്ചുമണിയോടെ തിരിച്ചെഴുന്നള്ളി.

പാറമേക്കാവ് ക്ഷേത്രത്തിൽ വലിയ പാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തി. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻകൊടിമരത്തിൽ ആല്, മാവ് എന്നിവയുടെ ഇലകളും ദർഭപ്പുല്ലും കൊണ്ട് അലങ്കരിച്ച് ക്ഷേത്രത്തിൽനിന്നും നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് ഉയർത്തിയത്. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും മഞ്ഞക്കൊടി ഉയർത്തി.

ഘടകക്ഷേത്രങ്ങളായ ലാലൂരിലും അയ്യന്തോളിലും ഇന്നലെ രാവിലെ കൊടിയേറി. ചെമ്പുക്കാവ്, പനമുക്കുംപള്ളി, പൂക്കാട്ടിക്കര, കണിമംഗലം, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിൽ വൈകീട്ടും രാത്രിയുമായി കൊടിയേറി.17നു വൈകിട്ട് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട്. 18നു രാവിലെ 10ന് തെക്കേനട തുറന്ന് പൂരവിളംബരം നടത്തും. അന്നു രാവിലെ 10ന് ആനച്ചമയപ്രദർശനവും തുടങ്ങും.


തൃശൂർപൂരം: വിദേശ വിനോദ സഞ്ചാരികൾക്കു പവലിയൻ

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള കുടമാറ്റം ആസ്വദിക്കാൻ വിദേശ വിനോദസഞ്ചാരികൾക്കു തേക്കിൻകാട് മൈതാനത്തു പ്രത്യേക പവലിയൻ സജ്ജമാക്കി. പവലിയനിലേക്കുള്ള പ്രവേശനത്തിനുള്ള പാസിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ തൃശൂർ പാലസ് റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2320800, 9496101737, ഇ-മെയിൽ: [email protected]

സ്വന്തം ലേഖകൻ