എംപി ഫണ്ടില്‍നിന്ന് മൂന്നര കോടി നല്‍കി: പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ മേയര്‍ ശ്രമിച്ചു: ടി.എന്‍. പ്രതാപന്‍
Sunday, April 14, 2024 6:46 AM IST
തൃശൂര്‍: ഒരു കോടി നല്‍കിയ സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയര്‍ക്കെതിരെ ടി.എന്‍. പ്രതാപന്‍ എംപി. കോര്‍പറേഷന്‍ പരിധിയില്‍ ആസ്തിവികസനത്തിനായി എംപിയുടെ വികസന ഫണ്ടില്‍നിന്നും മൂന്നുകോടി നാല്പത്തിനാലു ലക്ഷം രൂപയുടെ പദ്ധതികള്‍ അനുവദിച്ച് ഭരണാനുമതി നല്‍കി നടപ്പിലാക്കിവരുന്നുണ്ടെന്ന് ടി.എന്‍. പ്രതാപന്‍ എംപി പറഞ്ഞു. ഇതില്‍ 3.08 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. ബാക്കി 36 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലായിവരുന്നു. പല പദ്ധതികളും നടപ്പാക്കാതിരിക്കാന്‍ കോര്‍പറേഷന്‍ ശ്രമിച്ചുവെന്നു പ്രതാപന്‍ കുറ്റപ്പെടുത്തി.

മേല്‍പ്പറഞ്ഞ 3.44 കോടി രൂപയുടെ പദ്ധതികള്‍ കൂടാതെ 25 ഡിവിഷനുകളില്‍ മിനിമാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി 70 ലക്ഷം രൂപ വകയിരുത്തി.

കളക്ടറേറ്റില്‍ നിന്നും പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാതെ എംപി ഫണ്ട് ഉപയോഗിച്ചുനടത്തുന്ന പണികൾ നടപ്പിലാകാതിരിക്കാനുള്ള നടപടികളാണ് കോര്‍പറേഷന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പ്രതാപന്‍ പറഞ്ഞു.