കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് ഭണ്ഡാരം സ്ഥാപിച്ചു
Thursday, February 9, 2023 12:38 AM IST
കോലഞ്ചേരി: മണ്ണൂർ-പോഞ്ഞാശേരി റോഡിലെ പൂണൂർ ഭാഗത്തെ കുഴികൾ അടയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ നാട്ടുകാർ സ്ഥാപിച്ച ഭണ്ഡാരത്തിൽ ലഭിച്ച 694 രൂപ കുന്നത്തുനാട് സബ് ട്രഷറിയിൽ നിക്ഷേപിച്ചു. വളരെ വേറിട്ടൊരു പ്രതിഷേധ പ്രകടനമാണ് പൂണൂരിൽ നടന്നത്. കെആർഇബിയുടെയും പിഡബ്ല്യുഡിയുടെയും ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ മെറ്റീരിയൽ തികഞ്ഞില്ല, തുക പര്യാപ്തമല്ല എന്നു കേട്ട് മടുത്ത നാട്ടുകാർ റോഡിൽ പിച്ചയെടുത്ത് കിട്ടിയ തുക കുന്നത്തുനാട് സബ് ട്രഷറിയിൽ പോയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണ്ണൂർ-പോഞ്ഞാശേരി റോഡിനായി നിക്ഷേപിച്ചത്.
അതുവഴി പോകുന്ന വാഹനങ്ങളിൽ നിന്നുള്ളവർ തുക സംഭാവന ചെയ്തിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. റോഡിലെ കുഴി മൂടാനുളള അനുവാദം ചോദിച്ചപ്പോൾ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് തരുകയാണുണ്ടായത്. റോഡ് നിർമാണത്തിനായി ട്രഷറിൽ നിക്ഷേപിക്കുന്ന തുക വകമാറ്റി ചെലവഴിക്കരുതെന്നും നാട്ടുകാർ അഭ്യർഥിച്ചു.