പരിപ്പ് പുത്തൻകരി പാടത്ത് തീപിടിത്തം
Sunday, April 21, 2024 6:48 AM IST
പരിപ്പ്: പരിപ്പിൽ പുത്തൻകരി പാടത്ത് തീപിടിച്ചു. കൊയ്ത്ത് കഴിഞ്ഞു രണ്ടാഴ്ചയായ പാടത്തെ കച്ചി നശിപ്പിക്കാൻ കർഷകർ തീയിട്ടത് സമീപ പ്രദേശങ്ങളിലേക്കു പടർന്നതാണ് ഭീതി പരത്തിയത്. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാസേന ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ച് വൻ ദുരന്തം ഒഴിവാക്കി.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് 252 ഏക്കറോളമുള്ള പാടത്ത് തീ ആളിപ്പടർന്നത്. കൊയ്തു കൂട്ടിയ നെല്ല് പുറംബണ്ടിലും പാടത്തും പ്ലാസ്റ്റിക് പടുത ഇട്ട് മൂടിയിട്ടിരുന്നത് കർഷകരിൽ പരിഭ്രാന്തി പരത്തി. കർഷകരുടേയും നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോജിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

പാഡി മാർക്കറ്റിംഗ് ഓഫീസർ നെല്ലുസംഭരണത്തിന് ഏർപ്പെടുത്തിയ മില്ലുകാർ തങ്ങളുടെ സംഭരണശേഷി കഴിഞ്ഞു എന്ന കാരണം പറഞ്ഞ് നെല്ല് സംഭരിക്കാതിരുന്നതാണ് കൊയ്ത്തു കഴിഞ്ഞിട്ടും നെല്ല് പാടത്ത് കിടക്കാൻ കാരണം. ഒരേക്കറും അര ഏക്കറും മറ്റുമുള്ള 200ൽ പരം കർഷകരാണ് പുത്തൻകരി പാടത്ത് നെൽക്കൃഷി നടത്തുന്നത്.