ആലപ്പുഴ: ജില്ലയിൽ 22 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. പത്തുപേർ വിദേശത്തുനിന്നും എത്തിയവരാണ്. ഇതിൽ അഞ്ചുപേരും പുറക്കാട് സ്വദേശികളാണ്. രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐടിബിപി ക്യാന്പിലെ ഉദ്യോഗസ്ഥരാണ്. പത്തുപേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .
സൗദി അറേബ്യയിൽ നിന്നും ജൂലൈ ഒന്നിന് കൊച്ചിയിലെത്തിയ പുറക്കാട് സ്വദേശി(47), യുഎഇയിൽ നിന്നും ജൂണ്‍ 23ന് കൊച്ചിയിൽ എത്തിയ പുറക്കാട് സ്വദേശി, ജൂണ്‍ 26ന് കൊച്ചിയിൽ എത്തിയ പുറക്കാട് സ്വദേശി, ഖത്തറിൽ നിന്നും ജൂണ്‍ 26ന് കൊച്ചിയിലെത്തിയ പുറക്കാട് സ്വദേശി, ദുബായിൽ നിന്നും ജൂണ്‍ 26ന് കൊച്ചിയിൽ എത്തിയ പുറക്കാട് സ്വദേശി, സൗദിയിൽ നിന്നും 17ന് കൊച്ചിയിൽ എത്തിയ തൃക്കുന്നപ്പുഴ സ്വദേശി(53), അബുദാബിയിൽ നിന്നും 26ന് തിരുവനന്തപുരത്തു എത്തിയ മാരാരിക്കുളം സ്വദേശി, ബഹറിനിൽ നിന്നും 25ന് കൊച്ചിയിൽ എത്തിയ കുമാരപുരം സ്വദേശി, മസ്കറ്റിൽ നിന്നും 28ന് കൊച്ചിയിൽ എത്തിയ പള്ളിപ്പാട് സ്വദേശി, ഒമാനിൽ നിന്നും 19ന് കൊച്ചിയിൽ എത്തിയ മാന്നാർ സ്വദേശി, ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐടിബിപി ക്യാന്പിലെ രണ്ടു ഉദ്യോഗസ്ഥർ എന്നിവരാണ് കോവിഡ് ബാധിച്ച ആദ്യ പന്ത്രണ്ടുപേർ. ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിനിയായ ഗർഭിണിയുടെ ആറുബന്ധുക്കൾ (രണ്ടുകുട്ടികൾ ഉൾപ്പെടെ), എഴുപുന്നയിലെ സീഫുഡ് കന്പനിയിൽ ജോലി ചെയ്യുന്ന പുളിങ്കുന്ന് സ്വദേശി(49), ചെല്ലാനം ഹാർബറിൽ ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ്, സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയായ മത്സ്യകച്ചവടക്കാരന്റെ ബന്ധുവായ ഭരണിക്കാവ് സ്വദേശി (46), കുറത്തികാട് സ്വദേശി മത്സ്യം എടുത്തിരുന്ന കായംകുളം മാർക്കറ്റിലെ മത്സ്യകച്ചവടക്കാരനായ കായംകുളം സ്വദേശി(55) എന്നിവർക്കാണ് സന്പർക്കത്തിലൂടെ രോഗം പകർന്നത്. രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 236പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .
ഇന്നലെ ഏഴുപേരുടെ പരിശോധനാഫലം നെഗറ്റീവായി. ഡൽഹിയിൽ നിന്നെത്തിയ തകഴി സ്വദേശികളായ ദന്പതികൾ, നൈജീരിയയിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി, ദമാമിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ ചെട്ടിക്കാട് ,നൂറനാട്, ചേപ്പാട് സ്വദേശികൾ. ആകെ 215 പേർ രോഗം മുക്തരായി.
19 പേരെ ഇന്നലെ ആശുപത്രി നിരീക്ഷണത്തിലേക്ക് പ്രവേശിപ്പിച്ചപ്പോൾ 13 പേരെ ഒഴിവാക്കി. 252 പേരാണ് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്. 583 പേരെയാണ് ഇന്നലെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കിയത്. 402 പേർക്ക് പുതുതായി ക്വാറന്റൈനും നിർദേശിച്ചു. 198 പേരാണ് ഇന്നലെ വിദേശത്തു നിന്നുമെത്തിയത്. 311 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 188പേരുടെ സാന്പിളുകൾ ഇന്നലെ പരിശോധനയ്ക്കായും അയച്ചു.