വാഗ്ദാനങ്ങൾ പാലിക്കാനെങ്കിലും നെല്ലു സംഭരിക്കണമെന്ന്
Thursday, April 18, 2024 11:33 PM IST
മങ്കൊമ്പ്: കർഷകർക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുദ്ദേശിച്ചുള്ളതാണെങ്കിൽ കൃഷിമന്ത്രിയും സിവിൽ സപ്ലൈസ് മന്ത്രിയും മുൻകൈയെടുത്ത് അടിയന്തരമായി നെല്ലു സംഭരിക്കണമെന്ന് മാവേലിക്കര പാർലമെന്‍റ് മണ്ഡലം യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ കോശി എം കോശി. ഒട്ടേറെ പാടശേഖരങ്ങളിൽ നെല്ലു കെട്ടിക്കിടക്കുകയാണ്. വേനൽമഴ കനത്തതോടെ കർഷകർ ആശങ്കയിലാണ്.

മുൻപ് എൽഡിഎഫ് മന്ത്രിമാർ നടത്തിയ വാഗ്ദാനലംഘനങ്ങൾക്ക് തക്ക തിരിച്ചടി നൽകാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാട് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഗോപകുമാർ, സജി ജോസഫ്, ജോസഫ് ചേക്കോടൻ, തങ്കച്ചൻ വാഴച്ചിറ, സി.വി.രാജീവ്, ജോർജ് മാത്യു, ജോസ് കോയിപ്പള്ളി, ജോസ് കാവനാട് തുടങ്ങിയവർ പ്രസംഗിച്ചു.