പക്ഷിപ്പനി: താറാവു കര്‍ഷകര്‍ ആശങ്കയില്‍
Thursday, April 18, 2024 11:33 PM IST
കുട്ടനാട്: കുട്ടനാടൻ പാടശേഖരങ്ങളിൽ പക്ഷിപ്പനി പടരുന്നതായുള്ള വാർത്തകൾ വീണ്ടും കർഷകർക്ക് ഇടിത്തീയായി വരുന്നു. വേനലിന്‍റെയും കൃഷിനാശത്തിന്‍റെയും കെടുതികൾ നേരിടുന്നതിനിടയിലാണ് താറാവ് കർഷകർക്ക് ആശങ്ക ഉയർത്തി പക്ഷിപ്പനി പടർന്നു പിടിക്കുന്നതായ വാർത്തകൾ. ആരോഗ്യവകുപ്പും വാർത്തകളെ തുടർന്ന് പക്ഷിപ്പനിയെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി രംഗത്തുണ്ട്. ചെറുതനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് താറാവു കര്‍ഷകര്‍ ആശങ്കയിലായത്.

ചെറുതന താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. രഘുനാഥനു 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജനു 3 മാസം പ്രായമുള്ള 15000 താറാവുകളുമാണുള്ളത്. അടുത്തടുത്ത സ്ഥലങ്ങളിലാണ് ഇവ കിടക്കുന്നത്. ഒരാഴ്ച മുന്‍പ് രഘുനാഥന്‍റെ താറാവുകളില്‍ ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്നാണു പരിശോധനയ്ക്ക് അയച്ചത്. ഇരുവരുടെയും 1000 താറാവുകളും 350 താറാവുകളും വീതം ചത്തു.

നടപടിയുമായി
ആരോഗ്യവകുപ്പ്

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടി തുടങ്ങി. പനി സ്ഥിരീകരിച്ചതിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ സന്ദര്‍ശിച്ചുള്ള സര്‍വേ പത്തു ദിവസം തുടരും. പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളുടെ കര്‍ഷകര്‍ക്കും വീട്ടുകാര്‍ക്കും പ്രതിരോധ മരുന്നുകളും മാസ്‌കുകളും നല്‍കി. ഇവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശിച്ചു. ആറുപറയില്‍ രാമചന്ദ്രന് 10000, പുത്തന്‍പുരയില്‍ ചാക്കോയ്ക്ക് 8000, പുത്തന്‍കണ്ടത്തില്‍ മനോജ് തോമസിന് 7500, പാളയത്തില്‍ പി.സി. ഏബ്രഹാമിന് 6000, വാലുചിറയില്‍ ഡാനിയേലിന് 8000 എന്നിങ്ങനെ താറാവുകളുണ്ട്. ചെറുതന പഞ്ചായത്തില്‍ 5 താറാവു കര്‍ഷകര്‍ കൂടിയുണ്ട്. ഇവരുടെ ഫാം മൂന്നു കിലോമീറ്ററിലധികം ദൂരെയായതിനാല്‍ രോഗം ബാധിക്കാന്‍ സാധ്യതയില്ലെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വളര്‍ത്തുപക്ഷികൾ നിരീക്ഷണത്തിൽ

2018ലും 2022ലും ചെറുതനയില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. പതിനായിരക്കണക്കിനു താറാവുകളെയാണ് അന്നു നശിപ്പിച്ചത്. താറാവുകൾക്കു കൂടാതെ മറ്റു പക്ഷികൾക്കും രോഗബാധയുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ നശിപ്പിക്കാനും തീരുമാനമുണ്ട്. കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയെല്ലാം ഇതില്‍ വരും.

കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് കത്തിച്ചുകളയും. മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള ദ്രുതകര്‍മ സേനയാണ് നടപടി സ്വീകരിക്കുന്നത്. പക്ഷികളെ നശിപ്പിച്ചാലും ഒരാഴ്ചത്തേക്ക് വകുപ്പ് നിരീക്ഷണം തുടരും. ഈ പ്രദേശങ്ങളിലെ പക്ഷികളുടെ ഇറച്ചി, മുട്ട, വിസര്‍ജ്യം എന്നിവ കൈകാര്യം ചെയ്യുന്നതും നിരോധിക്കും.