കുടുംബയോഗങ്ങളുമായി മുന്നണികൾ
Thursday, April 18, 2024 11:33 PM IST
ചെങ്ങന്നൂർ: കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി മുന്നേറുകയാണ് മുന്നണികൾ. മാവേലിക്കര മണ്ഡലത്തിൽ സ്ഥാനാർഥികളുടെ അവസാന ഘട്ട സ്വീകരണ പരിപാടികളിലേക്ക് കടക്കുമ്പോഴാണ് കുടുംബയോഗങ്ങളും സജീവമാകുന്നത്. ഒരു ബൂത്തിൽ അഞ്ചുമുതൽ 10 വരെ കുടുംബ യോഗങ്ങളാണ് മുന്നണികൾ സംഘടിപ്പിച്ചുവരുന്നത്.

യുഡിഎഫ് കുടുംബസംഗമം

യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള കുടുംബയോഗങ്ങളും പുരോഗമിക്കുകയാണ്. ബൂത്തുകൾ കേന്ദ്രീകരിച്ച് ഇത്തരം യോഗങ്ങൾ പുരോഗമിക്കുകയാണ്. ജനപ്രതിനിധികൾ, കെപിസിസി, ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവരാണ് കുടുംബയോഗങ്ങളിൽ പ്രസംഗിക്കുന്നത്.

മാന്നാർ പാവുക്കര മേഖലയിലെ യുഡിഎഫ് കുടുംബസംഗമം അഡ്വ.വി.ആർ. സോജി മെഴുവേലി ഉദ്ഘാടനം ചെയ്തു. ടി.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.

എൽഡിഎഫ് കുടുംബസംഗമം

ഇടതുമുന്നണി സ്ഥാനാർഥി സി.എ. അരുൺകുമാറിനായി ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ മാത്രമായി 250-ഓളം കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു.

കുടുംബയോഗങ്ങളിൽ മന്ത്രിമാർ അടക്കമുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്. ചെങ്ങന്നൂരിലെ 100 ഓളം കുടുംബ യോഗങ്ങളിൽ മന്ത്രി സജി ചെറിയാൻ പങ്കെടുത്തു. മന്ത്രിമാരായ പി. പ്രസാദ്, ജി. അനിൽ, കെ.ബി. ഗണേശ് കുമാർ, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും വിവിധ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നു. സി.എ. അരുൺ കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ നടന്ന കുടുംബയോഗങ്ങളിൽ മന്ത്രി സജി ചെറിയാൻ സംസാരിച്ചു.

എൻഡിഎ കുടുംബസംഗമം

എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയ്ക്ക് വോട്ടഭ്യർഥിച്ചു കുടുംബയോഗങ്ങൾ നടന്നുവരുന്നു. മുന്നണിയുടെ ശക്തികേന്ദ്രങ്ങളിലാണ് തുടക്കത്തിൽ കുടുംബയോഗങ്ങൾ നടക്കുന്നത്. ഇത്തരം യോഗങ്ങളിൽ ബിജെപി, ബിഡിജെഎസ് നേതാക്കളെ കൂടാതെ സ്ഥാനാർഥിയും പരമാവധി പങ്കെടുക്കുന്നുണ്ട്.