നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
Monday, May 13, 2024 3:51 AM IST
തിരുവല്ല: താറാവുകള്‍ കൂട്ടത്തോടെ ചത്തതിനു പിന്നാലെ നിരണം ഡക്ക്ഫാമില്‍ നടത്തിയ പരിശോധനയില്‍ തിരുവല്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞാഴ്ച താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനു കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിലാണ് പരിശോധന നടന്നത്.

ഭോപ്പാല്‍ വൈറോളജി ലാബിലേക്കാണ് സാംപിളുകള്‍ അയച്ചുകൊടുത്തത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും.

നേരത്തേ ആലപ്പുഴ ജില്ലയില്‍ അപ്പര്‍കുട്ടനാട് പ്രദേശങ്ങളോടു ചേര്‍ന്ന ഭാഗങ്ങളില്‍ പക്ഷിപ്പനി കണ്ടതോടെ നിരണം, നെടുമ്പ്രം, കടപ്ര പഞ്ചായത്തുകളില്‍ പക്ഷികളുമായി ബന്ധപ്പെട്ട കടത്ത്, വ്യാപാരം, മാംസവില്പന എന്നിവ തടഞ്ഞിരുന്നു.