കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന ചോ ദ്യം പരിഹാസ്യകരം: സീതാറാം യെച്ചൂരി
Sunday, April 21, 2024 11:22 PM IST
കൊല്ലം: കേരള മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യാത്തതെന്താണെന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യം പരിഹാസ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്ലം കന്‍റോൺമെന്‍റ്മൈതാനത്ത് നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നിലൊന്ന് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റി ഹിന്ദു രാഷ്ട്രത്തിലേക്ക് പോകുമെന്ന് പറയുകയാണ് ബിജെപി. കേന്ദ്ര ഏജൻസികൾ എല്ലാം മോദി സർക്കാരിന്‍റെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കാനുള്ള സമ്മർദത്തിലാണ്.

എന്നാൽ കേരളത്തിൽ യുഡിഎഫ് നേതാക്കൾ രാജ്യം നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കുന്നതിന് പകരം ഇടതുപക്ഷത്തെയും നേതാക്കളെയും ലക്ഷ്യം വയ്ക്കുകയാണ്. ഇതു ജനാധിപത്യപരമായ ചിന്തയിൽ നിന്നുണ്ടാകുന്നതല്ല.അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടതാണ്. എന്നാൽ ആരും തിരിച്ച് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല.ആർഎസ്എസ് കാണുന്ന മൂന്നു ആഭ്യന്തര ശത്രുക്കളിൽ ഒന്ന് കമ്യൂണിസ്റ്റുകാർ ആണ്, മറ്റു രണ്ടു വിഭാഗങ്ങളിൽ ഒന്ന് ക്രിസ്ത്യാനികളും മറ്റൊന്ന് മുസ്ലീങ്ങളുമാണെന്നും യെച്ചൂരിചൂണ്ടിക്കാട്ടി.

കോൺഗ്രസ് ബിജെപിയെ എവിടെയെങ്കിലും എതിർക്കുന്നുണ്ടോ? ഡൽഹിയിൽ ബിജെപി യെ പറയുന്നത് പുതിയ കോൺഗ്രസ് എന്നാണ്. അത്രയുമധികം നേതാക്കൾ ബിജെപിയിലേക്ക് പോകുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തത് ഇടതുപാർട്ടികൾ ആണ്.എന്തുകൊണ്ടാണത്- പൗരത്വത്തെ മതവുമായി കൂട്ടിയിണക്കുന്നത് കൊണ്ട്. അത് ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരാണ്. ഇന്ത്യൻ ഭരണഘടന പൗരത്വത്തെ മതത്തിന്‍റെ അടിസ്ഥാനത്തിൽ നിർവചിക്കുന്നില്ല. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികൾ, കോൺഗ്രസ് ഉൾപ്പടെ, ഇതിനെ എതിർക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ, അവിടുത്തെ രാഷ്ട്രീയ നേതാക്കളെ ജയിലിൽ അടച്ചതിനെതിരെ സിപിഎമ്മാണ് കോടതിയെ സമീപിച്ചത്. എന്നിട്ടും പറയുന്നു ഞങ്ങൾ മോദിയോട് മൃദു സമീപനം കാണിക്കുന്നുവെന്ന്. ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളെ വെറുതെ വിട്ടതിനെതിരെ കോടതിയിൽ പോയ പരാതിക്കാരിലൊന്ന് സിപിഎം ആയിരുന്നു. ഒടുവിൽ ബിൽക്കിസ് ബാനുവിന് നീതി ലഭിച്ചു. എന്തുകൊണ്ടാണ് അതൊന്നും കോൺഗ്രസ് ചെയ്യാതിരുന്നതെന്ന് വ്യക്തമാക്കണം.

കോൺഗ്രസ് നേതാവിനെ പാർലമെന്‍റിൽ നിന്നും സസ്‌പെന്‍റ്ചെയ്തപ്പോൾ ഞങ്ങൾ അതിനെ അപലപിച്ച്, പിന്തുണയുമായെത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടില്ല. കോൺഗ്രസ് ഈ രീതിയിലല്ല രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഞാനൊരു രാഷ്ട്രീയ നേതാവിൻെറയും പേരിവിടെ പറഞ്ഞിട്ടില്ല, കാരണം നേതാക്കന്മാരല്ല ആശയങ്ങളാണ് പ്രധാനമെന്നും യെച്ചൂരി പറഞ്ഞു.