വിളക്കുപാറയില്‍ കുടുംബസംഗമം
Sunday, April 21, 2024 5:34 AM IST
അഞ്ചല്‍ : കൊല്ലം പാർലമെന്‍റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി എം. മുകേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറയില്‍ കുടുംബസംഗമം സംഘടിപ്പിച്ചു.

വിളക്കുപാറ 116 ആം ബൂത്തിന്‍റെ നേതൃത്വത്തില്‍ മുഴതാങ്ങിലാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

കേരളത്തി ന്‍റെഅവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും മത നിരപേക്ഷത ഉറപ്പുവരുത്തുന്നതിനും 20 മണ്ഡലങ്ങളിലെയും ഇടതു പ്രതിനിധികൾ പാർലമെന്‍റിൽ ഉണ്ടാകേണ്ടുന്നത് കേരള ജനതയുടെ ആവശ്യമാണെന്നും കായിക താരങ്ങളെ പോലും അവഹേളിക്കുകയും അപമാനിക്കുകയും ചെയുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു
തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആർ. ബിജു, കശുവണ്ടി വകസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, സിപിഎം ഏരിയ സെക്രട്ടറി ഡി .വിശ്വസേനൻ, കെ. അനിമോൻ, ഓമന മുരളി, പി.ടി.സൈഫുദീൻ, ബിജു. പി, സജീന, സന്ധ്യ ബിനു, അഞ്ചു, പ്രസന്ന ഗണേഷ് എന്നിവർ പ്രസംഗിച്ചു.