ആവേശത്തിരയിളക്കി ജനസാഗരം; കെസിയെ നെഞ്ചോ ട് ചേർത്ത് ആലപ്പാട്
Thursday, April 18, 2024 12:04 AM IST
കരുനാഗപ്പള്ളി: കെസി വേണുഗോപാൽ ഇന്നലെ പുലർച്ചെ 6.45ന് അഴീക്കൽ ഹാർബറിൽ എത്തി മത്സ്യ തൊഴിലാളികളുമായി സൗഹൃദം പുതുക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്താണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

അഴീക്കലിൽ നിന്ന് ജനസാഗരമാണ് ആലപ്പാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കെസിയെ ആനയിച്ചത്. അഴീക്കൽ സുനാമി സ്മാരകം സന്ദർശിച്ചു.

യാത്രയിൽ മത്സ്യ തൊഴിലാളികൾ വല നെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട കെസി അവിടെ ഇറങ്ങുകയും അവരുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു. പിണറായി സർക്കാർ വർഷങ്ങളായി തങ്ങളെ പരിഗണിക്കുന്നേ ഇല്ല എന്ന പരാതിക്ക് ഈ തെരഞ്ഞെടുപ്പോടെ എല്ലാത്തിനും പരിഹാരം ഉണ്ടാകുമെന്ന് കെ സി അവർക്ക് ഉറപ്പ് നൽകി.

പര്യടനത്തിനിടെ മണ്ഡലത്തിലെ വനിതാ വോട്ടർമാരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഏതൊരു ആവശ്യത്തിനും സ്വന്തം സഹോദരനെ പോലെ ഓടിയെത്താം എന്നതാണ് വനിതാ വോട്ടർമാർക്കിടയിൽ കെ സി യെ ഇത്രയേറെ ജനകീയനാക്കിയത്.

നോട്ട് നിരോധനത്തിലൂടെ ചെറുകിട വ്യാപാരികളെ തകർത്ത മോദി ജിഎസ് ടി യും അവർക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് കെ സി പറഞ്ഞു. അദാനിയും അംബാനിയും പോലുള്ള വൻകിട മുതലാളിമാർക്കൊപ്പം ആണ് മോദി.

സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നില്ലെന്നും കെസി പറഞ്ഞു. വൈവിധ്യങ്ങളിലാണ് രാജ്യത്തിന്‍റെ നിലനിൽപ്. ജനങ്ങളെ ഭിന്നിപ്പിച്ച് അത് തകർക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്നും കെസി പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം നില നിർത്താൻ ഇന്ത്യാമുന്നണി അധികാരത്തിൽ വരണമെന്നും അതിന് വോട്ടവകാശം യുക്തി പൂർവം ഉപയോഗിക്കണമെന്നും കെസി പറഞ്ഞു.പ്രതികൂല കാലാവസ്ഥയിലും ഓരോ സ്വീകരണ വേദികളിലും ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. പര്യടനത്തിലുടനീളം ഇരു ചക്ര വാഹനങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പര്യടനത്തിനിടെ വിവിധ ആരാധനാലയങ്ങളും കെ സി സന്ദർശിച്ചു.

സി.ആർ മഹേഷ്‌ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, യുഡിഎഫ് നിയോജക മണ്ഡലം പ്രസിഡന്‍റ് തൊടിയൂർ രാമചന്ദ്രൻ, ഡിസിസി വൈസ് പ്രസിഡന്‍റ്്‌ ചിറ്റുമൂല നാസർ, കരുനാഗപ്പള്ളി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് അഡ്വ. കെ.എ ജവാദ്, ഓച്ചിറ മണ്ഡലം പ്രസിഡന്‍റ് വിനോദ്, മുൻ എംപി പീതാംബരകുറുപ്പ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈമ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ് മീര സജി, ആദിനാട് ശശി തുടങ്ങിയവർ കെസിക്ക് ഒപ്പം ഉണ്ടായിരുന്നു.