സ്നേഹ സാന്ത്വനമായി കെസി; മനസു തുറന്ന് തൊ ഴിലുറപ്പ് തൊ ഴിലാളികൾ
Thursday, April 18, 2024 12:04 AM IST
കരുനാഗപ്പള്ളി: തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാനാണ് യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ ആദിനാട് എത്തിയത്. കെസിയെ കണ്ടതോടെ തൊഴിലാളികൾ പരാതികളുടെ കെട്ടഴിച്ചു. ജ്ഞാനമണി, സുധ, സ്മിത, രാജമ്മ തുടങ്ങി ഏറെ പേരുടെയും ആശങ്ക ജോലിക്കിടെ പറ്റുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം എന്നതായിരുന്നു. ഇന്ത്യ മുന്നണി ഉറപ്പ് നൽകുന്ന അഞ്ചു ഗ്യാരന്‍റികളിൽ ഒന്ന് തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി ഉള്ളതാണെന്നും അതിലൂടെ എല്ലാ മേഖലയിലെയും തൊഴിലാളികളുടെയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് കെ സി അവർക്ക് മറുപടി നൽകി.

ജീവിക്കാനുള്ള പോരാട്ടത്തിനിടയിൽ ജോലി സ്ഥലത്ത് പാമ്പുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതായിരുന്നു സ്മിതയുടെ ആശങ്ക.

ഇതിനോടകം മണ്ഡലത്തിൽ രണ്ട് പേർ തൊഴിലിടങ്ങളിൽ പാമ്പ് കടിയേറ്റു മരിച്ചതായി തൊഴിലാളികൾ ശ്രദ്ധയിൽപ്പെടുത്തി. പാമ്പ് കടിയേൽക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ തങ്ങൾക്ക് നൽകണം എന്ന ആവശ്യവും അവർ മുന്നോട്ട് വച്ചു.

സുരക്ഷിതമായ തൊഴിലിടങ്ങൾ നിങ്ങളുടെ അവകാശം ആണെന്നും അതുറപ്പാക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുമെന്നും കെ സി പറഞ്ഞു. തൊഴിലുറപ്പ് വേതനം വർധിപ്പിക്കണമെന്നും കൂലി ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നുമായിരുന്നു വനജയുടെ ആവശ്യം. ഇന്ത്യാമുന്നണി അധികാരത്തിൽ എത്തുന്നതോടെ കൂലി ഇരട്ടിപ്പിക്കുമെന്നും തൊഴിൽ ദിനങ്ങൾ 150 ആക്കി ഉയർത്തുമെന്നും വേതനം ലഭിക്കുന്നതിനുള്ള കാലതാമസം പൂർണമായും ഒഴിവാക്കുമെന്നും കെ സി വാക്കു നൽകി.

പരാതികൾക്കും പരിഭവങ്ങൾക്കുമൊപ്പം കൂട്ടത്തിൽ ഉള്ള കാൻസർ ബാധിതയുടെ നിസഹായത കെസിയുടെ ശ്രെദ്ധയിൽപ്പെടുത്തി. കൂടുതൽ വിവരങ്ങൾ തിരക്കിയ കെസി വേണ്ടതു ചെയ്യാമെന്നും അറിയിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തിലെ പര്യടനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികളുമായി നടത്തിയ സംവാദത്തിലാണ് തൊഴിലാളികൾ ആശങ്കകൾ പങ്കുവച്ചത്.

കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷും കെസിക്ക് ഒപ്പം ഉണ്ടായിരുന്നു.
സംവാദത്തിനുശേഷം തൊഴിലാളികൾ ഒരുക്കിയ സ്നേഹവിരുന്നിലും കെ.സി പങ്കെടുത്തു.