പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നത്: പ്രകാശ് കാരാട്ട്
Thursday, April 18, 2024 12:04 AM IST
കരുനാഗപ്പള്ളി : പൗരത്വ നിയമഭേദഗതി ഭരണഘടനയുടെ അന്തസത്തയെ നിരാകരിക്കുന്നതാണെന്ന് സിപി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആലപ്പുഴ പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ. എം .ആരിഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം തഴവ, കുറ്റിപ്പുറത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതം മാനദണ്ഡമാക്കി പൗരത്വം നിശ്ചയിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിച്ചത് ഇടതുപക്ഷമാണ്. കേരള നിയമസഭ ഇതിനെതിരെ ഒരു പ്രമേയം തന്നെ പാസാക്കുകയുണ്ടായി. രാജ്യത്താകമാനം അതിന് വലിയതോതിൽ സ്വീകാര്യത ഉണ്ടായി.

സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മതം അടിസ്ഥാനമാക്കിയ പൗരത്വ നിയമം തങ്ങളുടെ പിന്തുണയുള്ള സർക്കാർ അധികാരത്തിൽ വന്നാൽ പൂർണമായും എടുത്തു കളയുമെന്ന് വ്യക്തമായി തന്നെ പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ആകട്ടെ ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. ആ പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ കൂടി ചേർന്ന് തയ്യാറാക്കിയ പ്രകടനപത്രിയിൽ ഈ കാര്യത്തിന്റെ ഗൗരവം എന്തുകൊണ്ട് മനസിലാക്കാതെ പോയി എന്ന് ആലപ്പുഴയിലെ ജനങ്ങളോട് അദ്ദേഹം തന്നെ വിശദീകരിക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.