കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 68 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 55 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 66 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ മൂന്ന് പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20314 ആയി. 17213 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 128 മരണം. നിലവിൽ 2973 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2496 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
മാനന്തവാടി സ്വദേശികൾ 13, നെേ·നി, ബത്തേരി ആറ് പേർ വീതം, മൂപ്പൈനാട്, നൂൽപ്പുഴ അഞ്ച് പേർ വീതം, മുട്ടിൽ, പനമരം നാല് പേർ വീതം, മേപ്പാടി, പുൽപ്പള്ളി മൂന്ന് പേർ വീതം, അന്പലവയൽ, കൽപ്പറ്റ, മുള്ളൻകൊല്ലി, പൊഴുതന, വൈത്തിരി രണ്ട് പേർ വീതം, കണിയാന്പറ്റ, മീനങ്ങാടി, പൂതാടി, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട ഒന്നു വീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഹൈദരാബാദിൽ നിന്നും വന്ന പൂതാടി സ്വദേശി, ബാംഗ്ലൂരിൽ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
കൽപ്പറ്റ സ്വദേശികൾ അഞ്ച്, നെേ·നി, പുൽപ്പള്ളി, പടിഞ്ഞാറത്തറ നാല് പേർ വീതം,മീനങ്ങാടി, പൂതാടി, തിരുനെല്ലി, ബത്തേരി, മേപ്പാടി രണ്ട് പേർ വീതം, മാനന്തവാടി, കണിയാന്പറ്റ, തരിയോട്, എടവക, വെങ്ങപ്പള്ളി, മുട്ടിൽ, വെള്ളമുണ്ട, പനമരം സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്നാട് സ്വദേശികളും വീടുകളിൽ ചികിത്സയിലുള്ള 18 പേരുമാണ് രോഗമുക്തി നേടിയത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 291 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8861 പേർ. ഇന്നലെ വന്ന 28 പേർ ഉൾപ്പെടെ 333 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.