കൽപ്പറ്റ: വയനാട്ടിൽ 238 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 235 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. ഒന്പതുപേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. മൂന്നു പേർ പുറമേനിന്നു വന്നതാണ്. 180 പേർ രോഗമുക്തി നേടി.
പനമരം-21, പൂതാടി-19, നെൻമേനി, കണിയാന്പറ്റ, ബത്തേരി-18 വീതം, കൽപ്പറ്റ-14, മുട്ടിൽ-13, പടിഞ്ഞാറത്തറ, മാനന്തവാടി, തരിയോട്, തവിഞ്ഞാൽ, വെള്ളമുണ്ട-12 വീതം, എടവക-11, നൂൽപ്പുഴ-എട്ട്, വൈത്തിരി-ഏഴ്, മൂപ്പൈനാട്-ആറ്, മേപ്പാടി, പൊഴുതന-അഞ്ചുവീതം, മീനങ്ങാടി, പുൽപ്പള്ളി-നാലുവീതം, തൊണ്ടർനാട്-രണ്ട്, മുള്ളൻകൊല്ലി, അന്പലവയൽ-ഒന്നുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നു വന്നതാണ് വൈറസ് ബാധയേറ്റ മറ്റാളുകൾ.
ബത്തേരി-എട്ട്, പൂതാടി-അഞ്ച്, കൽപ്പറ്റ, അന്പലവയൽ, കോട്ടത്തറ-നാലുവീതം, നെൻമേനി, മാനന്തവാടി-മൂന്നുവീതം, കണിയാന്പറ്റ, പുൽപ്പള്ളി,തൊണ്ടർനാട്, വൈത്തിരി, മേപ്പാടി, വെള്ളമുണ്ട-രണ്ടുവീതം, പടിഞ്ഞാറത്തറ, പനമരം, നൂൽപ്പുഴ, പൊഴുതന, തവിഞ്ഞാൽ, മൂപ്പൈനാട്, കൊല്ലം-ഒന്നുവീതം, വീടുകളിൽ ചികിത്സയിലായിരുന്ന 130 പേർ എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ കണക്ക്.
ജില്ലയിൽ ഇതിനകം 20,020 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 16,979 പേർ രോഗമുക്തരായി. 121 പേർ മരിച്ചു. 2,920 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 537 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 522 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 8,881 പേരാണ് നിരീക്ഷണത്തിൽ.