നിലന്പൂർ: വനം മന്ത്രിക്കെതിരെയുള്ള വി.എസ്. ജോയിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എൻസിപി-എസ് രംഗത്ത്. ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ്, മൂക്കാതെ പഴുത്ത പഴമാണെന്ന് എൻസിപി-എസ് ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് പൂഴിത്തറ അഭിപ്രായപ്പെട്ടു.

വാക്കുകളിലെ പക്വതയില്ലായ്മ ജോയിയുടെ രാഷ്ട്രീയ സംസ്കാരത്തിന്‍റെ ഭാഗമാണ്. ആര്യാടൻ മുഹമ്മദും വി.വി. പ്രകാശും യു.കെ. ഭാസിയും അടക്കം ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന കാര്യം ജോയ് മറക്കരുത്. പ്രായമായവരെ അപമാനിക്കുന്ന രീതിയിലുള്ള അധിക്ഷേപ വാക്കുകൾ അംഗീകരിക്കാനാകില്ല.

രാഷ്ട്രീയ സംസ്കാരം മറന്നുള്ള പ്രസ്താവനയിൽ വി.എസ്. ജോയ് മാപ്പ് പറയണമെന്നും ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു. മണ്ഡലം നേതാക്കളായ കാപ്പാടൻ റസാഖ്, അപ്പു ചെരള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കാളികാവ് അടക്കാക്കുണ്ടിൽ കടുവ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന സംഭവുമായി ബന്ധപ്പെട്ടാണ് വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് അധിക്ഷേപ പരാമർശം നടത്തിയത്.