കരുവാരകുണ്ട്: വന്യജീവിശല്യത്തിൽ നിന്ന് സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് 23 ന് കരുവാരകുണ്ടിൽ പ്രതിഷേധ മതിൽ തീർക്കും. ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത്തലത്തിൽ ജനജാഗ്രത സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.

കരുവാരകുണ്ട് പഞ്ചായത്തിനോട് ചേർന്നു നിൽക്കുന്ന കാളികാവിലെ റാവുത്തൻകാട്ടിലാണ് കടുവയുടെ ആക്രമണമുണ്ടായത്. രണ്ട് മാസം മുന്പ് കേരള എസ്റ്റേറ്റിന് സമീപത്ത് കടുവയെ കാണാനിടയായ സംഭവവും യോഗം വിലയിരുത്തി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.തങ്കമ്മു ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മഠത്തിൽ അബ്ദുൾ ലത്തീഫ് അധ്യക്ഷനായിരുന്നു. കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.രാജീവ്, സൈലന്‍റ്വാലി റേഞ്ച് ഓഫീസർ വി.എസ്.വിഷ്ണു, ടി.കെ. ഉമ്മർ, കെ.കെ. ജയിംസ്, കെ. ഗോപാലകൃഷ്ണൻ, വി.ഷബീർഅലി, മാനുവൽകുട്ടി മണിമല, നുഹ്മാൻ പാറമ്മൽ, ഒ.പി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.