കരുവാരകുണ്ട്: കൽകുണ്ട് റോഡിന്‍റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിച്ചിട്ടും പരിഹാരം കാണാതായതോടെ റോഡിലെ കുഴിയിൽ വാഴ നട്ട് നാട്ടുകാർ പ്രതിഷേധിച്ചു.

കരുവാരകുണ്ട് പഞ്ചായത്തിലെ പ്രധാന കാർഷിക കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമായ കൽകുണ്ടിലേക്കുള്ള റോഡാണ് തകർച്ചാ ഭീഷണി നേരിട്ട് കാൽനടയാത്ര പോലും അസാധ്യമായിരിക്കുന്നത്.

പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ മിക്കതും തകർന്നിട്ടുണ്ട്. കൂടാതെ ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ മിക്കതിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൽകുണ്ട് റോഡ് അടിയന്തരമായി അറ്റകുറ്റപ്പണിനടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.