എടക്കര: സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യമൃഗശല്യത്തിനെതിരേ കേരള കർഷക സംഘം നയിക്കുന്ന സംസ്ഥാന ജാഥക്ക് 24 ന് രാവിലെ 11 ന് എടക്കരയിലും ഉച്ചക്ക് മൂന്നിന് വണ്ടൂരിലും സ്വീകരണം നൽകാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ഇ.പി. ജയരാജൻ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി മാനേജരുമായ ജാഥയിൽ എം. പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, സി.കെ. രാജേന്ദ്രൻ, സി.എച്ച്. കുഞ്ഞന്പു, ഡി.കെ. മുരളി, എസ്.കെ. ശ്രീജ, കെ.കെ. ജോസഫ്, എൻ.ആർ. സക്കീന എന്നിവർ അംഗങ്ങളാണ്.

വനാതിർത്തി പങ്കിടുന്ന കൃഷിഭൂമിയിൽ വനം വകുപ്പിന്‍റെ കർഷക ദ്രോഹപരമായ കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായി ഭേദഗതി വരുത്തുക, അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കുക, നാട്ടിൽ ഇറങ്ങുന്ന പന്നിയെ വെടിവച്ചു കൊല്ലുന്നതിന്‍റെ മാംസം ഉപയോഗിക്കാൻ അനുവദിക്കുക,

ജീവഹാനിക്കും കൃഷിനാശത്തിനും നൽകുന്ന നഷ്ടപരിഹാര തുക ഉയർത്തുക, വനാതിർത്തി പങ്കിടുന്ന കുടിയേറ്റ കർഷകരെ ദ്രോഹിക്കുന്ന നടപടികൾ തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സംസ്ഥാന ജാഥ നടത്തുന്നത്.

ജാഥക്ക് ശേഷം 30, 31 തിയതികളിൽ തിരുവനന്തപുരം സിസിഎഫ് ഓഫീസിന് മുന്നിൽ രാപ്പകൽ ഉപരോധ സമരവും നടത്തും. സംസ്ഥാന ജാഥ വിജയിപ്പിക്കാൻ എടക്കരയിൽ ചേർന്ന സംഘാടക സമിതി രൂപീകരണം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

എടക്കര ഏരിയ പ്രസിഡന്‍റ് വി.കെ. ഷാനവാസ് അധ്യക്ഷനായിരുന്നു. സിപിഎം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, കർഷക സംഘം ജില്ലാ ജോയിന്‍റ് സെക്രട്ടറി എം. സുകുമാരൻ, കർഷക സംഘം ഏരിയ സെക്രട്ടറി എ.ടി. റെജി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ്, ലോക്കൽ സെക്രട്ടറി പി.കെ. ജിഷ്ണു തുടങ്ങിയവർ പ്രസംഗിക്കും. ടി. രവീന്ദ്രൻ (ചെയർമാൻ), എം. സുകുമാരൻ (ജനറൽ കണ്‍വീനർ).