എടക്കര: വഴിക്കടവ് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. കവളപ്പാറയിൽ കടുവയുടെ സാന്നിധ്യവും. മരുത ഇരൂൾകുന്ന്, വഴിക്കടവ് ആനമറി എന്നിവിടങ്ങളിലാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.

ആനമറി വനം ചെക്ക്പോസ്റ്റിന് മുകളിലായി ഇന്നലെ രാവിലെയാണ് ബംഗാൾ സ്വദേശിയായ യുവാവ് ചീറ്റ പുലിയെ കണ്ടതായി വിവരം പറഞ്ഞത്. ഉടൻതന്നെ നെല്ലിക്കുത്ത് വനം സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ് സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയെയാണ് ബംഗാൾ സ്വദേശി കണ്ടതെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്.

പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. മരുത ഇരൂൾകുന്നിൽ കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസി അറിയിച്ചിരുന്നു. ചക്കക്കാലമായതിനാൽ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്ല്യം വനയോര മേഖലകളിലുണ്ട്. നിലവിലെ സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്താൻ നെല്ലിക്കുത്ത് വനം ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ പോത്തുകൽ ഭൂദാനം ചെന്പ്ര കോളനി നിവാസികൾ കവളപ്പാറ കുന്നിന് മുകളിൽ വനത്തിൽ കടുവയെ കണ്ടതായി പറയുന്നു. വനത്തിൽ തേനെടുക്കാൻ പോയ ആദിവാസികളാണ് കടുവയെ കണ്ടതായി പറയുന്നത്. എന്നാൽ ഇക്കാര്യം കാഞ്ഞിരപ്പുഴ വനം ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ച എടക്കര പഞ്ചായത്തിലെ മണക്കാട് പാണ്ടിപ്പുഴ പാലത്തിന് സമീപം റോഡ് മുറിച്ച് കടക്കുകയായിരുന്ന പുലിയെ വെളുന്പിയംപാടം സ്വദേശിയായ ഓട്ടോ ഡ്രൈവറും യാത്രക്കാരും കണ്ടിരുന്നു. വനമേഖലയുമായി അതിർത്തി പങ്കിടുന്ന പോത്തുകൽ, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിൽ ആന, കടുവ, പുലി, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.

മണ്ണാർമലയിലെ പുലി ഭീഷണി: തെരുവ് വിളക്കുകൾ പുന:സ്ഥാപിക്കണമെന്ന് പൗരസമിതി

മണ്ണാർമല: ഒട്ടേറെ തവണ പുലി സാന്നിധ്യമുണ്ടായ മണ്ണാർമല മാട് പ്രദേശത്ത് തെരുവ് വിളക്കുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മണ്ണാർമല പൗര സമിതി പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജിക്ക് നിവേദനം നൽകി.

പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ വന്യജീവികൾ വഴികളിലൂടെ കടന്നുപോകുന്നതിന് കാരണമാണെന്ന് വനംവകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിക്ക് കീഴിൽ വരുന്ന പ്രദേശത്ത് തെരുവ് വിളക്കുകൾ പുന:സ്ഥാപിക്കണമെന്നും മുനിസിപ്പൽ ഏരിയയിലെ സിസി ടിവി പ്രവർത്തനക്ഷമമാക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു.

പൗരസമിതി ഭാരവാഹികളായ കെ. ബഷീർ, സി.പി. റഷീദ്, കെ.ടി. അലി എന്നിവരാണ് നിവേദനം നൽകിയത്.

photo : മണ്ണാർമല മാട് പ്രദേശത്തെ തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജിക്ക് നിവേദനം നൽകുന്നു.