കാളികാവ് : വർധിച്ചു വരുന്ന വന്യജീവിയാക്രമണത്തിന് പരിഹാരമില്ലെങ്കിൽ പശ്ചിമഘട്ട മലയോരം ചുട്ടുചാന്പലാക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ്. കടുവ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കാളികാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാളികാവ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മനുഷ്യൻ മരിക്കുന്പോൾ ചിരിക്കുകയും മൃഗങ്ങൾ ചാകുന്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് കേരളത്തിന്‍റെ വനംമന്ത്രി. അയാളുടെ കൈയും കാലും കെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയത്തിൽ ഈ നാട്ടിലെ ജനങ്ങൾ ജീവിക്കുന്നത് എങ്ങനെയെന്ന് അയാൾക്ക് മനസിലാകൂ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ചുടുകട്ട ഞങ്ങൾക്ക് എടുക്കേണ്ടി വരും’. വി.എസ്. ജോയ് പറഞ്ഞു.

പുറ്റമണ്ണയിൽ നിന്നുമാരംഭിച്ച മാർച്ച് ഫോറസ്റ്റ് സ്റ്റേഷനടുത്ത് പോലീസ് വടം കെട്ടി തടഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോജി കെ. അലക്സ്, എ.കെ. മുഹമ്മദലി, ഐ. മുജീബ് റഹ്മാൻ, എ.പി. രാജൻ, മന്പാടൻ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.