നിലന്പൂർ: കാളികാവ് അടക്കാക്കുണ്ട് പാറശേരിയിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവയെ വെടിവച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്‍റ് സ്കറിയ ക്നാതോപ്പിൽ ആവശ്യപ്പെട്ടു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ടാപ്പിംഗ് തൊഴിലാളി ഗഫൂറിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഭാര്യക്ക് സർക്കാർ സ്ഥിരം ജോലി നൽകണം.

വന്യജീവികൾ കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയേണ്ടത് വനം വകുപ്പാണ്. ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കാട്ടിൽ സംരക്ഷിക്കാൻ വനംവകുപ്പ് തയാറാകണം. അല്ലാത്തപക്ഷം കേരളാ കോണ്‍ഗ്രസ്-എം ശക്തമായ സമരങ്ങളിലേക്ക് കടക്കും. വനം വകുപ്പിന്‍റെ ജനവിരുദ്ധ നിലപാട് മൂലം മലയോര കർഷകർ വീടുകളിൽ ഭയാശങ്കയോടെ കഴിയേണ്ട അവസ്ഥയിലാണെന്നും നേതാക്കൾ പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നേതാക്കൾ ചർച്ച നടത്തി. കേരളാ കോണ്‍ഗ്രസ്-എം വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് അപ്പച്ചൻ തേക്കുംതോട്ടത്തിൽ, ജോസ് ഉള്ളാട്ടിൽ, ടോമി ചെഞ്ചേരി, ജോണി ഉപ്പുമാക്കൽ, കെ.യു. തോമസ്, അജീഷ് കെ.മാത്യു, ട്വിങ്കിൾ തോമസ്, ജോണി വേഴാന്പൽതോട്ടം, ബേബി, ജോയി, ഷാജു പയസ് എന്നിവരും പങ്കെടുത്തു.