എടക്കര: "ചന്തമേറും ചുങ്കത്തറ' പദ്ധതിയുടെ ഭാഗമായി ഒരു നൂതന സംരംഭത്തിന് കൂടി ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ചുങ്കത്തറ കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തില്‍ പുലരി ഇവന്‍റ് മാനേജ്‌മെന്‍റ് എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചത്. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രോജക്ടാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

വിവാഹ ആഘോഷങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പ്ലേറ്റ്, ഗ്ലാസ് എന്നിവ വാടകക്ക് നല്‍കുകയും ആവശ്യമെങ്കില്‍ ഭക്ഷണം വിളമ്പി നല്‍കുകയും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി കൊടുക്കാനും തയാറായിട്ടാണ് പുലരി ഇവന്‍റ് മാനേജ്‌മെന്‍റ് രംഗത്തെത്തിയിട്ടുള്ളത്.

ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗവും അത് മൂലമുണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങള്‍ ചുങ്കത്തറ പഞ്ചായത്തില്‍ പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രൂപ്പിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് വത്സമ്മ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് സൈനബ മാമ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. സിഡിഎസ് പ്രസിഡന്‍റ് ഉഷ പ്രസംഗിച്ചു.