കരുവാരകുണ്ട്: സൈലന്‍റ് വാലി വനമേഖലയിൽ അപകടകാരികളായ കാട്ടുമൃഗങ്ങളുടെ എണ്ണം വർധിച്ചു വരികയാണെന്ന് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പൊന്നമ്മ ടീച്ചർ പറഞ്ഞു. വനനിയമം മാറ്റി എഴുതേണ്ട സമയമായെന്നും അവർ വ്യക്തമാക്കി. ജീവിത വഴിതേടി പോകുന്ന നിരപരാധികളെയാണ് വന്യമൃഗങ്ങൾ വേട്ടയാടുന്നത്.

കാട്ടുമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തിയും ജനങ്ങളെ വകവരുത്താൻ ശ്രമിക്കുന്നു. വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കാൻ ഓരോ സാന്പത്തിക വർഷവും ഏഴ് ലക്ഷം രൂപ വീതം സോളാർ വേലിക്കും മറ്റും പഞ്ചായത്ത് ചെലവഴിക്കുന്നുണ്ടന്നും പ്രസിഡന്‍റ് പറഞ്ഞു.