"തുടങ്ങിവച്ച വികസനം പൂർത്തീകരിക്കുക ലക്ഷ്യം'
Monday, April 22, 2024 6:08 AM IST
കഴിഞ്ഞ അഞ്ചുവർഷം ആറ്റിങ്ങൽ മണ്ഡലത്തിൽ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയെന്നതാണു പ്രധാന ലക്ഷ്യം. എംപി ഫണ്ടു ഫലപ്രദമായി മണ്ഡലത്തിൽ വിനിയോഗിക്കാൻ സാധിച്ചു. ദേശീയ നിലവാരമുള്ള റോഡുകൾ തന്നെയാണു ഇതിൽ പ്രധാനം.

കുടിവെള്ള പദ്ധതികൾ ഗ്രാമീണ മേഖലയിൽ നിരവധി പ്രദേശങ്ങളിൽ എത്തിക്കാനായി. സൗജന്യ പൈപ്പ് കണക്ഷനുകൾ നിരവധി നൽകി. നേരിട്ടുള്ള കേന്ദ്ര ഫണ്ടിനു പുറമേ എംപി ഫണ്ടിൽ നിന്നും കുടിവെള്ള കണക്ഷനുകൾക്കായി പണം വിനിയോഗിച്ചു.

പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഭൗതിക സാഹര്യം മെച്ചപ്പെടുത്താനായി. ആശുപത്രികളിൽ അത്യാധുനിക ലാബുകൾ വന്നു. ഒരു എംപിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞൂവെന്നാണു വിശ്വാസം. മണ്ഡലത്തിലെ ജനങ്ങൾക്കും ഇതു ബോധ്യമുണ്ടെ ന്നു കരുതുന്നു.

കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചില അനുബന്ധ സ്ഥാപനങ്ങൾ ആറ്റിങ്ങലിൽ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്. എന്നാൽ ഇതിനു സംസ്ഥാന സർക്കാരിന്‍റെ സഹകരണവും ആവശ്യമാണ്. ഇതാണു ഇപ്പോഴത്തെ വെല്ലുവിളി. നട്ടാൽ കുകുക്കാത്ത നുണകളാണു എതിരാളികൾ പ്രചരിപ്പിക്കുന്നത്. പണക്കൊഴുപ്പിന്‍റെ അഹങ്കാരമാണ്. ഇതിനു ആറ്റിങ്ങലിലെ വോട്ടർമാർ ശക്തമായ മറുപടി 26-നു നൽകുമെന്ന് എനിക്ക് ഉറപ്പാണ്.

"തൊഴിലാളികളെ മറന്ന അഞ്ചു വർഷം'

അടൂർ പ്രകാശ് എംപിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്. മണ്ഡലത്തിലെ ഗ്രാമാന്തരങ്ങളിൽ ചെന്നാൽ ഇതു കാണാൻ കഴിയും. അടിസ്ഥാന തൊഴിലാളിവർഗം ധാരാളമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. അവരുടെ നീറുന്ന തൊഴിൽ പ്രശ്നങ്ങളിലോ ജീവിത പ്രയാസങ്ങളിലോ ഇടപെടാൻ എംപിയ്ക്കു കഴിഞ്ഞില്ല. അദ്ദേഹം ഇവിടെ മണ്ഡലത്തിൽ ഉണ്ടായിരുന്നോ എന്നു ജനങ്ങളോടു ചോദിച്ചാൽ മനസിലാകും.

എംപി ഫണ്ട് ഉപയോഗിച്ച് റോഡുകൾ നിർമിക്കാമായിരുന്നു. അതുണ്ടായിട്ടില്ല. ഇവിടുത്തെ ഇടതുപക്ഷ എംഎൽഎമാരാണു മണ്ഡലത്തിലെ അടിസ്ഥാന വികസനത്തിനു വേണ്ടി പ്രയത്നിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ഫണ്ട് പ്രയോജനപ്പെടുത്തിയാണു മണ്ഡലത്തിൽ വികസനം നടക്കുന്നത്.

കയർ തൊഴിലാളികൾ മറ്റും കടുത്ത പ്രയാസത്തിലാണ്. ഇവർക്കു പെൻഷൻ നൽകുന്നതു സംസ്ഥാന സർക്കാരാണ്. ഒരു എംപിയെന്ന നിലയിൽ ധാരാളം കാര്യങ്ങളിൽ ഇടപെടാമായിരുന്നു. അത് അടൂർ പ്രകാശിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ല. എംപിയെ കണ്ടിട്ടേയില്ലെന്നു പറയുന്ന ധാരാളം പേർ ആറ്റിങ്ങലിൽ ഉണ്ട്.

ശക്തമായ തെരഞ്ഞെടുപ്പു പ്രചരണമാണു മണ്ഡലത്തിൽ നടക്കുന്നത്. ഇതിന്‍റെ ഗുണം ഉണ്ടാകും. ആറ്റിങ്ങൽകാർക്ക് എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്‍റെ പൊതുപ്രവർത്തന മണ്ഡലം ഈ പ്രദേശമാണ്. അതാണു ധൈര്യവും.

"മോദിയുടെ ഗാരന്‍റിയിൽ പ്രതീക്ഷയോടെ ആറ്റിങ്ങൽ'

കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രയോജനപ്പെടുത്താത്ത ഒരു മണ്ഡലമെന്ന ദുഷ്പേര് ആറ്റിങ്ങലിനുണ്ട്. അതു മാറണം. അതിനായാണു എൻഡിഎ സ്ഥാനാർഥിയായി ഞാൻ ജനവിധി തേടുന്നത്. മറ്റു രണ്ടു മുന്നണികളുടെയും എംപിമാർ മാറിമാറി വന്നിട്ട് ഇവിടെ കാര്യമായ വികസനമൊന്നും നടന്നില്ല.

ജനങ്ങൾ നിരാശരാണ്. ആശുപത്രികളിൽ അത്യാധുനികമായ ഒരു സംവിധാനവും ഇല്ല. കുറച്ചു പദ്ധതികൾ കഴിഞ്ഞ അഞ്ചു വർഷക്കാലം കേന്ദ്ര മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ എംപിയെക്കുറിച്ചു ധാരാളംപരാതികൾ ഉണ്ട്. അതു ഞാൻ പറയുന്നില്ല. നിലവാരമുള്ള ഒരു റോഡും മണ്ഡലത്തിലില്ല. കേന്ദ്ര സർക്കാർ പ്രത്യേകം അനുവദിച്ച ഫണ്ട് ഉപയോഗിച്ചു മണ്ഡലത്തിൽ ചില കാര്യങ്ങൾ നടന്നുവെന്നല്ലാതെ എംപിക്ക് അതിൽ ഒരു റോളുമില്ല. തൊഴിലാളികൾ ധാരാളമുള്ള മണ്ഡലമാണ്.

കൃഷിക്കാരുമുണ്ട്. ഇവരെ സഹായിക്കുന്നതിനായി പ്രധാനമന്ത്രി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പിലാക്കി വരികയാണ്. മോദി വിരോധത്തിന്‍റെ പേരിൽ യുഡിഎഫും എൽഡിഎഫും ഇത്തരം ആനുകൂല്യങ്ങൾ പാവങ്ങൾക്കു ലഭിക്കാൻ ഭരണപരമായ ഒരു കാര്യവും ചെയ്യുന്നില്ല. ഇതിലൊരു മാറ്റം ഉണ്ടാകണം. അതാണു മോദിയുടെ ഗ്യാരന്‍റി. അത് ആറ്റിങ്ങലിലും എത്തണം.