പി. ഭാസ്കരന്‍ ഹൃദയനൈര്‍മല്ല്യം സൂക്ഷിച്ച വ്യക്തിത്വം: അടൂര്‍ ഗോപാലകൃഷ്ണന്‍
Monday, April 22, 2024 6:08 AM IST
തിരുവനന്തപുരം: കവിയും ഗാനരചയിതാവും എന്നതിലുപരി ഹൃദയനൈര്‍മല്ല്യം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു പി. ഭാസ്കരനെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. പി. ഭാസ്കരന്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പി. ഭാസ്കരന്‍ ജന്മശതാബ്ദി ആഘോഷം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ ആദ്യ ചിത്രം സ്വയംവരം പുറത്തിറങ്ങിയ സമയത്താണ് പി. ഭാസ്കരനെ ആദ്യമായി കണ്ടു മുട്ടുന്നത്. സിനിമ കണ്ട ശേഷംതന്‍റെ അടുത്തു വന്ന് ഈ ചിത്രത്തിന് പ്രസിഡന്‍റിന്‍റെ സ്വര്‍ണമെഡല്‍ കിട്ടുമെന്ന് ആത്മാര്‍ഥമായി ആശംസിച്ച വ്യക്തിയായിരുന്നു പി. ഭാസ്കരന്‍.

മലയാള സിനമയ്ക്കു മനോഹര ഗാനങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അത് അദ്ദേഹത്തിന്‍റെ നന്മയുടെ കൂടി ഫലമാണ്. എന്നാല്‍ മലയാള ചലചിത്ര ലോകം പി. ഭാസ്കരനെ വേണ്ടപോലെ പരിഗണിച്ചില്ല. എല്ലാം പെട്ടെന്നു മറക്കുന്നവരാണ് ഇന്നത്തെ തലമുറ.

എല്ലാവരും സ്മാര്‍ട്ട് ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുകയാണ്. അതു കാരണം ഇന്നു വര്‍ത്തമാനവും വായനയും ഇല്ലാതായിരിക്കുന്നു. വേറെ ജോലിയില്ലാത്തവരാണ് ഇത്തരത്തില്‍ സമയം പാഴാക്കുന്നതെന്നും, ജോലിയുള്ളവര്‍ പോലും സ്മാര്‍ട്ട് ഫോണുകള്‍ക്ക് അടിമയായി മാറിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പി. ഭാസ്കന്‍ ജന്മശതാബ്ദി പുരസ്കാരം നടന്‍ രാഘവനു അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. ചലചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സംഗീത സംവിധായകന്‍ രാജീവ് ഒഎന്‍വി, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.വി. പ്രേംകുമാര്‍‌. ജനറല്‍ സെക്രട്ടറി എം.ആര്‍‌. മനോജ്, സെക്രട്ടറി ഷൈനി,അജ തുടങ്ങിയവര്‍ പ്രസംഗിച്ചു.