ഫണ്ട് ലാപ്സായി; ബണ്ട് റോഡ് നിർമാണം ഇനി ഫയലിൽ
Sunday, April 21, 2024 6:03 AM IST
കാട്ടാക്കട: അനുവദിച്ച ഫണ്ട് ലാപ്സായി. ബണ്ട് റോഡ് നിർമാണം ഇനി ഫയലിൽ ഉറങ്ങും.
ഒരുവർഷംമുൻപ് ഇടിഞ്ഞു താണ നെയ്യാർ വലതുകര കനാലിന്‍റെ പുന്നാവൂർ-മലവിള പാലത്തിൽനിന്നും ആരംഭിക്കുന്ന ബണ്ട് റോഡിന്‍റെ നിർമാണമാണ് പണം അനുവദിച്ചിട്ടും തുടങ്ങാത്ത തിനാൽ മാർച്ച് അവസാനത്തോ ടെ ഫണ്ട് ലാപ്‌സായി ഉപേക്ഷി ക്കേണ്ട നിലയിലായത്.

പുതുതായി നിർമിച്ച പുന്നാവൂർ-മലവിള പാലത്തിനു സമീപമുള്ള കനാൽ ബണ്ട് റോഡിന്‍റെ കരിങ്കൽ ഭിത്തി ഇടിഞ്ഞു കനാലിൽ പതിച്ചു. ഇതോടെ കനാലിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടു.

ബണ്ട് റോഡിലൂടെ സ്ഥാപിച്ച കൂറ്റൻ പൈപ്പിലെ ചോർച്ച യഥാസമയം കണ്ടെത്താനോ പരിഹരിക്കാനോ കഴിയാതെ പോയതോടെയാണു റോഡിലെ മണ്ണു കുത്തിയൊലിച്ചു റോഡ് തകർന്നത്. കനാലിന്‍റെ കരിങ്കൽ ഭിത്തിയും കോൺക്രീറ്റ് ബീമും തകർന്നു കനാലിലേക്കു പതിച്ചിരു ന്നു.

പാലത്തിന്‍റെ വശത്തുകൂടി പോകുന്ന ബണ്ട് റോഡിന്‍റെ ബലം പരിശോധിക്കാതെ ഉപരിതലം കോൺക്രീറ്റ് ചെയ്തതോടെ ടിപ്പർ ലോറി ഉൾപ്പെടെ വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നുപോയി. ഇതോടെ റോഡിനു ബലക്ഷയം സംഭവിച്ചതായി മരാമത്ത് ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇതിനു പുറമേ പൈപ്പ് പൊട്ടൽ കൂടി ആയപ്പോൾ ബണ്ട് റോഡിന്‍റെ കരിങ്കൽ ഭിത്തിയടക്കം ഒരു ഭാഗം ഇടിഞ്ഞു താഴുകയായിരു ന്നു. ഇതു വലിയ പ്രതിഷേധത്തിനു കാരണമായി. പാലത്തിൽ പ്രതിപക്ഷ സംഘടനകൾ സമരം നടത്തി. അടിയന്തരമായി ബണ്ട് റോഡ് പുനർനിർമിക്കുമെന്ന് ഉറപ്പുകൾ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നിർമാണ ജോലികൾ ആരംഭിക്കാനായില്ല. ബണ്ട് റോഡ് പൂർവ സ്ഥിതിയിലാക്കാനും കനാലിലെ മണ്ണും കല്ലുമൊക്കെ മാറ്റി ഒഴുക്ക് സുഗമമാക്കാനും 25 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറും നൽകി.

എന്നാൽ ഇടയ്ക്കിടെ ഉണ്ടായ മഴയെ പഴിച്ചു ഉദ്യോഗസ്ഥർ നിർമാണ ജോലികൾ നീട്ടിക്കൊണ്ടുപോയി. കാലാവസ്ഥ അനുകൂലമായിട്ടും ബണ്ട് റോഡിന്‍റെ നിർമാണത്തെ ക്കുറിച്ചു മാത്രം ആരും മിണ്ടുന്നില്ല. അടിയന്തരമായി നിർമാണം ആരംഭിക്കണമെന്ന് നിരവധി തവണ അറിയിപ്പുകൾ ലഭിച്ചിട്ടും ഇതുവരെ ഒന്നും സംഭവിച്ചി ല്ലെന്നു മാത്രം.