തിരുവനന്തപുരം: സമ്മോഹനം മാനവിക-സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 118-ാമത് ജന്മദിനം ആഘോഷിച്ചു.പനവിള ജംഗ്ഷനിലുള്ള ലാൽബഹദൂർ ശാസ്ത്രി സ്മൃതിമണ്ഡപത്തിലെ പ്രതിമയിൽ യുഡിഎഫ് കണ്‍വീനർ എം.എം.ഹസനും സമ്മോഹനം പ്രവർത്തകരും പുഷ്പാർച്ചന നടത്തി.പണ്ഡിറ്റ്ജിയുടെ നിര്യാണശേഷം ഇനിയാര് എന്ന ചോദ്യം ഉണ്ടായപ്പോൾ ലാൽ ബഹദൂർ ശാസ്ത്രി എന്ന ഒരേ ഒരു പേര് മാത്രമാണ് പ്രധാനമന്ത്രിയാകാൻ ഉയർന്നുവന്നതെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് എം.എം.ഹസൻ അനുസ്മരിച്ചു. സമ്മോഹനം ചെയർമാൻ അഡ്വ.വിതുര ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ കണ്‍വീനർ പിരപ്പൻകോട് സുഭാഷ്, എസ്. മനോഹരൻനായർ, സി.കെ. വത്സലകുമാർ, എസ്. ശിവജി, ആർ.ഹരികുമാർ, സജീവ് മേലതിൽ, കെ.കെ. ഗോപകുമാർ, കെ. കണ്ണൻ, പദ്മകുമാർ, സിദ്ധാർഥൻ, ആർ. വിജയകുമാരൻനായർ, രവി ശ്രീധർ, ബി. രാജൻ, എസ്. പ്രസന്നൻ, കെ. മുരുകേശൻ, എസ്. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.