Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെള്ളാനയായി മാറിയ ആനവണ്ടി
Monday, January 18, 2021 11:45 PM IST
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസുകൾ, 719 കെയുആർടിസി ബസുകൾ. മൊത്തം സർക്കാർ ആനവണ്ടികൾ 6410. ഈ 6410 ബസുകളിൽ റോഡുകളിലോടുന്നവ 4600 മാത്രം. പ്രതിദിനം ഓടുന്നത് 16 ലക്ഷം കിലോമീറ്റർ. ബാക്കി 1810 ആനവണ്ടികൾ കട്ടപ്പുറത്താണ്. ഈ 4600 കെഎസ്ആർടിസി ബസുകളിൽ 1300 ഫാസ്റ്റ് പാസഞ്ചർ ബസുകളും 420 സൂപ്പർ ഫാസ്റ്റ് ബസുകളും. ഓർഡിനറി ബസുകളെക്കാൾ 30 ശതമാനം കൂടിയ യാത്രക്കൂലിയുള്ള ബസുകൾ. ഇതു കൂടാതെ വോൾവോ/സ്കാനിയ അടക്കം 230 ഡീലക്സ് ബസുകൾ വേറെ. ഫലത്തിൽ സാധാരണ യാത്രക്കാർക്കായി കെഎസ്ആർടിസി ഓടിക്കുന്നതു കേവലം 2650 ഓർഡിനറി/സിറ്റി ബസുകൾ മാത്രം. ചുരുക്കത്തിൽ സാധാരണ യാത്രക്കാരുടെ യാത്രാ ആവശ്യങ്ങളുടെ 82 ശതമാനം നടത്തുന്നത് സ്വകാര്യ ബസുകൾ.
കേരളത്തിലെ മികച്ച റോഡുകളായ ദേശീയപാത, സംസ്ഥാന പാതകളൊക്കെ കെഎസ്ആർടിസി കുത്തകസർവീസുകൾക്കായി നീക്കിവച്ചിരിക്കുന്ന ദേശസാത്കൃത റൂട്ടുകൾ. മറ്റു റോഡുകളിലാണ് കേരളത്തിലെ 12,000 സ്വകാര്യ ബസുകളിൽ ഭൂരിപക്ഷം സർവീസ് നടത്തുന്നത്. എന്നാൽ ഇങ്ങനെ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് പ്രതിവർഷം നികുതി ഇനത്തിൽ തന്നെ രണ്ടു ലക്ഷം രൂപയാണ് സർക്കാരിലേക്ക് അടയ്ക്കുന്നത്.
കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുടെ ചർച്ചയ്ക്കായി ഈ മാസം 11 ന് ബിജു പ്രഭാകർ സിഎംഡി നല്കിയ അജണ്ടയുടെ ഒന്നാം പേജിൽ പറയുന്നത് “ഇപ്പോൾ ഈ മാസം 133 കോടി രൂപ, 64 കോടി രൂപ ശന്പളത്തിനും 69 കോടി രൂപ പെൻഷനും ധനസഹായം സർക്കാർ നല്കിക്കൊണ്ടിരിക്കുന്നു’’എന്നായിരുന്നു. ഇടതുജനാധിപത്യ മുന്നണി അധികാരത്തിൽ വന്നശേഷം 4500 കോടി രൂപ ഇങ്ങനെ കെഎസ്ആർടിസിക്കു നല്കിയിരിക്കുന്നു. കഴിഞ്ഞ വർഷം തന്നെ 1600 കോടി രൂപയാണ് 2650 ഓർഡിനറി ബസടക്കം 4600 ആനവണ്ടികളോടിക്കാൻ സംസ്ഥാന സർക്കാർ നികുതിപ്പണത്തിൽനിന്നു നല്‍കുന്നത്. ഫലത്തിൽ ഒരു ആനവണ്ടി ഓടിക്കാൻ ഒരു വർഷം 34.78 ലക്ഷം രൂപ സർക്കാർ ചെലവഴിക്കുന്നു. ഒരു പുതിയ ബസിന്റെ വിലപോലും 30 ലക്ഷം രൂപയാണെന്നോർക്കണം.
ടോമിൻ തച്ചങ്കരി കെഎസ്ആർടിസി സാരഥിയായിരുന്ന കാലത്തു നടത്തിയ കണക്കെടുപ്പിൽ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ കേവലം 1150ൽ താഴെ ഓർഡിനറി ട്രിപ്പുകൾ മാത്രമാണ് കെഎസ്ആർടിസി ഓടിക്കുന്നത്.
പ്രതിവർഷം 1600 കോടി നികുതിപണം നല്കുന്നതിന്റെകൂടെ 3150 കോടി രൂപയുടെ ബാങ്ക് വായ്പ (കൺസോർഷ്യം ലോൺ), 3197 കോടി രൂപയുടെ സംസ്ഥാന സർക്കാർ വായ്പ, 961 കോടി രൂപയ്ക്ക് പലിശബാധ്യത അടക്കം 7308 കോടി രൂപ ഈ 4600 വണ്ടി ഓടിക്കാൻ കെഎസ്ആർടിസി കടമെടുത്ത ബാധ്യത നിലനിൽക്കുന്നു. ഓടുന്ന ഒരു ബസിന്റെ കടം 1.59 കോടി രൂപ.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറെ ജനശ്രദ്ധ ആകർഷിച്ചതും കെ.എം. മാണി വിഭാവനം ചെയ്തതുമായ കാരുണ്യ ചികിത്സാ സഹായപദ്ധതിയിൽ ചെലവഴിച്ചത് 2000 കോടി രൂപയിൽ താഴെ മാത്രമായിരുന്നു എന്ന കാര്യം ഭരണനേതൃത്വം മറക്കരുത്. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കർഷകരുടെയുമൊക്കെ ന്യായമായ ആവശ്യങ്ങളുടെ പണം സർക്കാരിനു നല്കാനാവാത്തത് സർക്കാരിന്റെ കൈയിൽ പണമില്ലാഞ്ഞിട്ടാണ്. നിലവിൽ 28,114 ജീവനക്കാരും 40,000 പെൻഷൻകരും അടക്കം 68,114 കുടുംബങ്ങളിലെ നാലു വോട്ടുകൾവച്ചു കൂട്ടിയാൽ 2,72,456 വോട്ടുകൾക്കായി പ്രതിവർഷം 1600 കോടി ചെലവഴിക്കേണ്ടതുണ്ടോ എന്നു സർക്കാർ ചിന്തിക്കണം.
ഏറ്റവും ഒടുവിലത്തെ നാറ്റ്പാക്ക് കണക്കുകൾ പ്രകാരം (കൊറോണയ്ക്കു മുന്‍പ്) ഒരു കി.മീ. സ്വകാര്യ ബസോടിക്കാൻ ചെലവാകുന്നത് 40 രൂപയാണ്. നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന 2650 ഓർഡിനറി ബസുകൾക്ക് ഒരു കി.ലോ മീറ്ററിന് 20 രൂപ സബ്സിഡി നല്കി ഓടിച്ചാലും കെഎസ്ആർടിസിക്ക് ഒരു വർഷം സംസ്ഥാന സർക്കാർ സബ്സിഡിയായി നല്‍കേണ്ടിവരുന്നത് 500 കോടി രൂപ മാത്രമാണ്. അതിന്റെ കണക്കിങ്ങനെ.
1. കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ - 2650
2. പ്രതിദിനം ഓടുന്ന കി.മീ. - 300
3. ആകെ പ്രതിദിന കി.മീ. - 7,95,000
4. കി.മീ. സബ്സിഡി - 20 രൂപ
5. ഒരു വർഷത്തിലെ ദിവസങ്ങൾ - 365
ആകെ സബ്സിഡി - 795000 x 20 x 365 =500,35,00,000
സാമൂഹ്യ ഉത്തരവാദിത്വങ്ങളുടെ പേരിലൊന്നുമല്ല ആനവണ്ടിക്ക് പ്രതിവർഷം 1800 കോടി നല്കുന്നതെന്നർഥം.
ഈ പശ്ചാത്തലത്തിലായിരിക്കണം കെഎസ്ആർടിസി സിഎംഡി ആയ ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകൾ നിഷ്പക്ഷമായി വിലയിരുത്തേണ്ടത്. അതിനു മുന്‍പ് പിണറായി വിജയൻപോലും അഭിനന്ദിച്ച ടോമിൻ തച്ചങ്കരിയുടെ കാലത്തെ വിപ്ലവ നടപടികൾകൂടി വിലയിരുത്തണം. അതിൽ പ്രധാനപ്പെട്ടവ
1. അദർ ഡ്യൂട്ടി നിർത്തലാക്കി
2. ജീവനക്കാരെ അവരുടെ വീടിനടുത്ത യൂണിറ്റുകളിലേക്കു യൂണിയൻ ഇടപെടലില്ലാതെതന്നെ സ്ഥലം മാറ്റി
3. 7000 ൽപരം എംപാനൽ ജീവനക്കാരെ കോടതി നിർദേശത്തെത്തുടർന്നു പിരിച്ചുവിട്ടു
4. അപകടങ്ങൾ കുറയ്ക്കാനായി ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തി.
5. ദീർഘദൂര സർവീസുകളിലൊഴിച്ച് ജീവനക്കാരുടെ ഡ്യൂട്ടി ഒരു ദിവസത്തിൽ എട്ടു മണിക്കൂറാക്കി
6. വരുമാനം കൂടുതൽ ലഭിക്കുന്ന സൂപ്പർ ക്ലാസ് സർവീസുകൾ ഒരു കാരണവശാലും ഒരു ദിവസംപോലും റദ്ദാക്കാൻ അനുവദിക്കില്ല
7. ഓടാതെ കിടന്ന 190 വോൾവോ എസി ബസുകളിൽ 120 എണ്ണം ഉപയോഗിച്ച് തിരുവനന്തപുരം -കൊട്ടാരക്കര-കോട്ടയം-എറണാകുളം റൂട്ടിലും തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം റൂട്ടിലും എറണാകുളം-തൃശൂർ-കോഴിക്കോട് റൂട്ടിലും എറണാകുളം-പാലക്കാട് റൂട്ടിലും ഒരു മണിക്കൂർ ഇടവിട്ട് 24 മണിക്കൂറും ബസുകൾ സർവീസ് ആരംഭിച്ചു.
തച്ചങ്കരി പോയതോടെ ഇതിൽ 90 ശതമാനം സംവിധാനങ്ങളും റദ്ദാക്കി. തച്ചങ്കരിയുടെ കാലത്തായിരുന്നു കെഎസ്ആർടിസിയിലെയും കെയുആർടിസിയിലെയും ഷെഡ്യൂളുകൾ പുതുക്കി നിശ്ചയിക്കുകയും പേപ്പർ ഷെഡ്യൂളുകൾ റദ്ദാക്കുകയും ചെയ്തത്. കൂടാതെ 6410 ബസുകൾക്കായി 5834 ഷെഡ്യൂളുകളും അത് ഓപ്പറേറ്റ് ചെയ്യുന്നതിനായി 10,064 ഡ്യൂട്ടികളും വേണം എന്നു ശാസ്ത്രീയമായി കണക്കാക്കി. ചുരുക്കത്തിൽ ബസ് - ജീവനക്കാർ അനുപാതത്തിനു പകരം ഷെഡ്യൂൾ-ജീവനക്കാരൻ അനുപാദം എന്ന ശാസ്ത്രീയ കണക്കിലേക്കു നീങ്ങിയത് തച്ചങ്കരിയായിരുന്നു.
ബസ് - ജീവനക്കാരൻ അനുപാതം ഒരിക്കലും കേരളത്തിൽ ശരിയാകില്ല. കെഎസ്ആർടിസിയിൽ ഒരു ഓർഡിനറി ബസ് പ്രതിദിനം 240 മുതൽ 300 കി.മീ. വരെ ഓടും. ലിമിറ്റഡാണെങ്കിൽ അത് 340 മുതൽ 400 വരെ കി.മീ. ആകും. ഫാസ്റ്റാണെങ്കിൽ 440 മുതൽ 550 വരെ. മറ്റ് സൂപ്പർ ബസുകൾക്ക് അതിനു മുകളിൽ. അങ്ങനെ വരുന്പോൾ ഒരു ബസിന് ഒരു ജീവനക്കാരൻ മുതൽ മൂന്നു ജീവനക്കാരൻ വരെ ഒരു ദിവസം ആവശ്യമായി വരും.
25-12-2018-ലെ കണക്കുകൾ പ്രകാരം 1054 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓപ്പറേറ്റ് ചെയ്യാൻ 2062 ഡ്രൈവർ വേണം. 289 സൂപ്പർ ഫാസ്റ്റ് ഷെഡ്യൂളുകൾക്കായി 695 ഡ്രൈവർ. 27 സൂപ്പർ ഡീലക്സിന് 81 ഡ്രൈവർ. അങ്ങനെയാണ് 5834 ഷെഡ്യൂളുകൾ പൂർണമായി ഓപ്പറേറ്റ് ചെയ്യാൻ 10,064 ഡ്രൈവറും കണ്ടക്ടറും വേണമെന്നു ശാസ്ത്രീയമായി കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി പറഞ്ഞപ്പോൾ 7000 എംപാനലുകാരെ പുറത്താക്കിയത്. പകരം 1500-ൽ താഴെ പിഎസ്സിക്കാരെ മാത്രമാണ് പുതുതായി നിയമിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ നീക്കമായിരുന്നു ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ എണ്ണം ശാസ്ത്രീയമായി നിശ്ചയിച്ചതും അധിക ജീവനക്കാരെ (അത് എംപാനൽ ആണെങ്കിൽ പോലും) പുറത്താക്കിയതും കെഎസ്ആർടിസിയുടെ 25 വർഷത്തിലെ ഏറ്റവും മികച്ച കെഎസ്ആർടിസി സിഎംഡി തച്ചങ്കരി ആണെന്നു പിണറായി പറഞ്ഞതും അതുകൊണ്ടുതന്നെ.
ഇനി ബിജു പ്രഭാകറിന്റെ കാര്യം. 4-8-2020-ൽ നടന്ന 404-ാമത് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ കെഎസ്ആർടിസിയിൽ വേണ്ട ജീവനക്കാരുടെ കണക്കെടുത്തിരുന്നു.
ചുരുക്കത്തിൽ 4544 ജീവനക്കാർ നിലവിൽ കെഎസ്ആർടിസിയിൽ അധികമാണ്. എന്നിട്ടും കെഎസ്ആർടിസി എത്ര ബസ് ഓടിക്കുന്നെന്നു നോക്കുക.
ആകെയുള്ള 1535 സൂപ്പർ ക്ലാസ് സർവീസുകളൊക്കെ പൂർണമായി ഓടിക്കണമെന്ന് എംഡി ഉത്തരവിട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും കെഎസ്ആർടിസിക്ക് ഓടിക്കാനായത് 835 എണ്ണം മാത്രം. കൂടുതൽ കി.മീ. പ്രതിദിനം ഓടിക്കേണ്ടതിനാൽ ജീവനക്കാർ മിച്ചമായിട്ടും വണ്ടി ഓടിക്കാൻ യൂണിറ്റധികാരികൾക്കു സാധിക്കുന്നില്ല. പിന്നെങ്ങനെ ബിജു പ്രഭാകർ പ്രതികരിക്കാതിരിക്കും.
ഡീസൽ ബസുകളേക്കാൾ ഏറെ ലാഭകരമാണ് സിഎൻജി എന്നു ലോകം അംഗീകരിച്ചിട്ട് വർഷങ്ങളായി. കെഎസ്ആർടിസി സിഎൻജി ബസ് സ്വന്തമാക്കിയിട്ട് വർഷം ഒന്നിലധികമായി. സിഎൻജിക്കെതിരേ ആദ്യം എതിർപ്പുകളുയർത്തിയത് കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗം. എന്നാൽ എൻജിനിയറായ ബിജു പ്രഭാകർ സ്വന്തം നിലയിൽതന്നെ സിഎൻജി പരീക്ഷിക്കാൻ തീരുമാനിച്ചു. ആദ്യം എറണാകുളം-കായംകുളം റൂട്ടിലായിരുന്നു. പിന്നെ ബിജു പ്രഭാകർ സിഎൻജി ബസിന്റെ ഇന്ധന ടാങ്കിന്റെ ശേഷി വർധിപ്പിച്ചു. എറണാകുളത്തുനിന്നു തിരുവനന്തപുരത്തെത്തി അവിടെനിന്നു തൃശൂർ പോയി തിരിച്ച് എറണാകുളത്തെത്തി സിഎൻജി ബസ് അതും ഫാസ്റ്റിനേക്കാൾ വേഗത്തിൽ. അപ്പോൾ മെക്കാനിക്കൽ വിഭാഗം പറഞ്ഞതു കയറില്ല/കയറ്റം വലിക്കില്ല. തൊട്ടടുത്ത ദിവസം സിഎൻജി ബസ് എറണാകുളത്തുനിന്നു മൂന്നാറിലെത്തി ഫാസ്റ്റിന്റെ അത്ര വേഗത്തിൽ. അപ്പോൾ സിഎൻജി എവിടെ വേണമെങ്കിലും ഓടും.
400 കി.മീ. ഓടുന്ന ഒരു സിഎൻജി ബസ് ഓടിക്കാൻ ഡീസലിനെക്കാൾ പ്രതിദിനം 1500 രൂപ കുറവുമതി. മൂന്നു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ഡീസൽ ബസ് സിഎൻജി ആക്കാം. ആയിരം കെഎസ്ആർടിസി ബസ് സിഎൻജി ആക്കാൻ 30 കോടിമതി. പ്രതിദിന ലാഭം 15 ലക്ഷം. വാർഷിക ലാഭം 54.75 കോടി. മുടക്കു മുതൽ ആറു മാസത്തിനുള്ളിൽ തിരിച്ചെത്തും.
ബാക്കി ആരോപണങ്ങളൊക്കെ ഈ സത്യാവസ്ഥയുടെ പിൻബലത്തിൽ സ്വയം ശരിയാണോ എന്നു ചിന്തിക്കുക. തച്ചങ്കരി 50 ശതമാനം ശരിയാക്കി. ബാക്കി 50 ശതമാനം ബിജു പ്രഭാകർ ശരിയാക്കിത്തരും; ജീവനക്കാരും യൂണിയൻ നേതാക്കളും സഹകരിച്ചാൽ. തൊഴിലാളി എങ്ങനെ ചിന്തിക്കുന്നു എന്നുകൂടി നേതാക്കൾ മനസിലാക്കണം. കഴിഞ്ഞ ദിവസം നടന്ന റഫറണ്ടം ഒരു വഴികാട്ടിയാണ്.
ജയിംസ് വടക്കൻ
(സംസ്ഥാന ആസൂത്രണ ബോർഡിലെ റോഡ് വർക്കിംഗ് ഗ്രൂപ്പ് മെംബറാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top