Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോളിളക്കങ്ങൾ സൃഷ്ടിച്ച ചരിത്രമുണ്ട്. അതുപോലൊരു സിഎജി റിപ്പോർട്ട് ഇന്നലെ സഭയിൽ സമർപ്പിച്ചെങ്കിലും അതിനു മുന്‍പേ അതിന്റെ സസ്പെൻസ് പൊളിച്ചിരുന്നു. അതുകൊണ്ടു തന്നെ കിഫ്ബിക്കെതിരായി ഗുരുതര പരാമർശങ്ങളുള്ള സിഎജി റിപ്പോർട്ട് സമർപ്പണം ചടങ്ങായി മാറി.
എങ്കിലും പ്രതിപക്ഷം ചെറുതായൊന്നു പയറ്റി. സിഎജി റിപ്പോർട്ടിനൊപ്പം ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവന കൂടി ഉൾപ്പെടുത്തിയതിൽ വി.ഡി. സതീശൻ കീഴ്വഴക്കങ്ങളുടെ ലംഘനം കണ്ടെത്തി. അതു തടസവാദമായി ഉന്നയിച്ചു. അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം കീഴ്വഴക്ക ലംഘനമാകാമെന്ന സ്പീക്കറുടെ നിരീക്ഷണത്തോടെ അതുസംബന്ധിച്ച തർക്കവും അവസാനിച്ചു.
സിഎജി റിപ്പോർട്ട് സർക്കാരിനു ലഭിച്ചപ്പോൾ തന്നെ ധനമന്ത്രി ഡോ. തോമസ് ഐസക് പത്രസമ്മേളനം വിളിച്ചു കൂട്ടി പ്രതിഷേധിച്ചു. സിഎജി റിപ്പോർട്ട് ആദ്യം നിയമസഭയിൽ വയ്ക്കണമെന്നാണു ചട്ടം. അതിനു മുന്‍പ് അതിന്റെ ഉള്ളടക്കം പുറത്തു വിടാൻ പാടില്ല. അങ്ങനെ ചെയ്താൽ അത് അവകാശലംഘനത്തിന്റെ പരിധിയിൽ പെടും. ധനമന്ത്രി ആ റിസ്ക് ഏറ്റെടുക്കുകയായിരുന്നു. ഏതായാലും സിഎജി റിപ്പോർട്ടിന്റെ കാറ്റ് ഊരി വിട്ട ബലത്തിലാണ് ധനമന്ത്രിയും സർക്കാരും ഇന്നലെ സഭയിൽ റിപ്പോർട്ടുമായി എത്തിയത്.
വി.ഡി. സതീശൻ കീഴ്്വഴക്ക ലംഘനം ചൂണ്ടിക്കാട്ടിയപ്പോഴും ധനമന്ത്രിക്കു കുലുക്കമില്ലായിരുന്നു. എല്ലാ കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് സിഎജി റിപ്പോർട്ട് തയാറാക്കുന്പോൾ കീഴ്വഴക്കങ്ങളിൽ പിടിച്ചിരിക്കാൻ തയാറല്ലെന്നാണു മന്ത്രിയുടെ പക്ഷം. അവകാശലംഘനം പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. അതിലും മന്ത്രിക്കു കൂസലൊന്നുമില്ല. ഇനി നാലു ദിവസം കൂടി മാത്രമേ സഭ സമ്മേളിക്കുന്നുള്ളു. അതിനുള്ളിൽ ആകാശമിടിഞ്ഞു വീഴാൻ പോകുന്നില്ലെന്നു മന്ത്രിക്കറിയാം. ഏതായാലും സിഎജി റിപ്പോർട്ട് ഇനിയുള്ള ദിവസങ്ങളിൽ സഭയിൽ കയറിയിറങ്ങി നിന്നേക്കാം.
കാസർഗോട്ട് പ്രിസൈഡിംഗ് ഓഫീസറെ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടു വരാൻ ശ്രമിച്ചു. മുസ്ലിം ലീഗ് അംഗം എൻ.എ. നെല്ലിക്കുന്ന് കൊണ്ടു വന്ന നോട്ടീസിന് അവതരണാനുമതി പോലും കൊടുത്തില്ല. പകരം സബ്മിഷനായി അവതരിപ്പിക്കാമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കാലു വെട്ടുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് സബ്മിഷനിൽ ഒതുക്കിയതെന്നാണ് നെല്ലിക്കുന്ന് കരുതിയത്. കഴുത്തു വെട്ടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഒരുപക്ഷേ അടിയന്തരപ്രമേയം അനുവദിക്കുമായിരുന്നു എന്നും നെല്ലിക്കുന്നു ചിന്തിച്ചു പോയി. സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രിക്കു പക്ഷേ നെല്ലിക്കുന്നിനെ പിന്താങ്ങാൻ കഴിയുമായിരുന്നില്ല. പൊതുവേ സൗമ്യനും സാത്വികനുമായ കുഞ്ഞിരാമനു കാലു വെട്ടുമെന്നൊക്കെ ഭീഷണിപ്പെടുത്താൻ പറ്റുമെന്നു മുഖ്യമന്ത്രിക്കു തോന്നുന്നില്ല. ഭീഷണിപ്പെടുത്താൻ പറ്റുന്ന ഒരു പ്രകൃതം വേണ്ടേയെന്നാണു മുഖ്യമന്ത്രി ചോദിച്ചത്. എന്നാൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനിടയ്ക്കു കമന്റ് പറഞ്ഞ ഭരണപക്ഷക്കാരോടുള്ള നെല്ലിക്കുന്നിന്റെ പ്രതികരണത്തിൽ ഭീഷണിയുടെ പ്രകൃതം കാണാൻ മുഖ്യമന്ത്രിക്കു സാധിച്ചു.
ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്നലെ തുടക്കമായി. ഡപ്യൂട്ടി സ്പീക്കർ വി. ശശിയാണ് ചർച്ച തുടങ്ങി വച്ചത്. ഡപ്യൂട്ടി സ്പീക്കർക്ക് ഒരു വർഷത്തിൽ പ്രസംഗിക്കാൻ ലഭിക്കുന്ന ഏക അവസരമാണിത്. തെരഞ്ഞെടുപ്പു ബജറ്റ് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഡപ്യൂട്ടി സ്പീക്കറുടെ പ്രസംഗം. ജനങ്ങളെ കണ്ടു കൊണ്ടുള്ള ബജറ്റ് ആണ് ഇടതുസർക്കാർ എന്നും അവതരിപ്പിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി മറച്ചുവച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ലോകബാങ്കിൽ നിന്നും ജർമൻ ബാങ്കിൽ നിന്നും വായ്പ ലഭിച്ച റീബിൽഡ് കേരളയെപ്പറ്റി ഈ വർഷത്തെ ബജറ്റിൽ പരാമർശം പോലുമില്ലാത്തത് എന്തു കൊണ്ടാണെന്നും സതീശൻ ചോദിച്ചു. കിഫ്ബി വഴി ഇത്രയും വർഷം കൊണ്ടു ചെലവഴിച്ചത് ആറായിരം കോടി രൂപ മാത്രമാണ്. പദ്ധതി ചെലവിൽ വെട്ടിക്കുറച്ചത് പതിനായിരം കോടിയെങ്കിലും വരുമെന്നും സതീശൻ പറഞ്ഞു.
തോമസ് ഐസക്കിന്റെ ബജറ്റ് കണ്ടപ്പോൾ പാലാക്കാരൻ കാരണവരുടെ പഴയ ഡയലോഗ് ആണു പി.ജെ. ജോസഫിന് ഓർമ വന്നത്. മകളുടെ കല്യാണാലോചന വന്നപ്പോൾ കാരണവർ പറഞ്ഞു: പത്തു ലക്ഷം രൂപയും 100 പവനും. പറഞ്ഞതല്ലാതെ ഒന്നും തരില്ലെന്നും പറഞ്ഞു. പറഞ്ഞതുറപ്പിച്ചു ചെറുക്കൻ കൂട്ടർ പോയി. കല്യാണമായപ്പോഴും ഒന്നും കൊടുത്തില്ല. ചോദിച്ചപ്പോൾ കാരണവർ പറഞ്ഞു. ഞാനന്നേ പറഞ്ഞില്ലേ, പറഞ്ഞതല്ലാതെ തരില്ല എന്ന്. ഇതുപോലെയാണത്രെ തോമസ് ഐസക്കിന്റെ ബജറ്റും. ഒരുപാടു കാര്യം പറയും, പറയുന്നതല്ലാതെ ഒന്നും ചെയ്തില്ലെന്നാണ് കഴിഞ്ഞ ബജറ്റിലെ ഉദാഹരണങ്ങൾ ഉയർത്തിക്കാട്ടി പി.ജെ. ജോസഫ് പറഞ്ഞത്.
ഉദാരവത്കരണത്തിനു ബദൽ കാഴ്ചവച്ച സർക്കാരാണ് പിണറായി സർക്കാർ എന്നു സുരേഷ് കുറുപ്പ് പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളും കടമെടുത്തിട്ടുണ്ട്. അവരാരും കടക്കെണിയിൽ വീണില്ലെങ്കിൽ കേരളത്തിനും പേടിക്കാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളർച്ചയേക്കുറിച്ചു വാചാലരാകുന്പോൾ കേരളം വളർച്ചയിൽ ദേശീയ ശരാശരിയിലും താഴെ എത്തി എന്ന് ടി.എ. അഹമ്മദ് കബീർ പറഞ്ഞു. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു സി. ദിവാകരൻ പ്രതിപക്ഷത്തെ ആക്രമിച്ചത്. എന്നാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം സഭയിൽ വായിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ചർച്ചയ്ക്കു ശേഷം ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ബിൽ സഭയിൽ അവതരിപ്പിച്ചു. വി.ഡി. സതീശൻ, ടി.എ. അഹമ്മദ് കബീർ, ആർ. രാജേഷ്, ഇ.ടി. ടൈസണ്‍ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഇന്നും ബജറ്റ് ചർച്ച തുടരും.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
നുണ പറയുന്നതിൽ മെഡലുകൾ നേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Latest News
നുണ പറയുന്നതിൽ മെഡലുകൾ നേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top