Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
Monday, January 18, 2021 11:40 PM IST
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോളിളക്കങ്ങൾ സൃഷ്ടിച്ച ചരിത്രമുണ്ട്. അതുപോലൊരു സിഎജി റിപ്പോർട്ട് ഇന്നലെ സഭയിൽ സമർപ്പിച്ചെങ്കിലും അതിനു മുന്‍പേ അതിന്റെ സസ്പെൻസ് പൊളിച്ചിരുന്നു. അതുകൊണ്ടു തന്നെ കിഫ്ബിക്കെതിരായി ഗുരുതര പരാമർശങ്ങളുള്ള സിഎജി റിപ്പോർട്ട് സമർപ്പണം ചടങ്ങായി മാറി.
എങ്കിലും പ്രതിപക്ഷം ചെറുതായൊന്നു പയറ്റി. സിഎജി റിപ്പോർട്ടിനൊപ്പം ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവന കൂടി ഉൾപ്പെടുത്തിയതിൽ വി.ഡി. സതീശൻ കീഴ്വഴക്കങ്ങളുടെ ലംഘനം കണ്ടെത്തി. അതു തടസവാദമായി ഉന്നയിച്ചു. അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം കീഴ്വഴക്ക ലംഘനമാകാമെന്ന സ്പീക്കറുടെ നിരീക്ഷണത്തോടെ അതുസംബന്ധിച്ച തർക്കവും അവസാനിച്ചു.
സിഎജി റിപ്പോർട്ട് സർക്കാരിനു ലഭിച്ചപ്പോൾ തന്നെ ധനമന്ത്രി ഡോ. തോമസ് ഐസക് പത്രസമ്മേളനം വിളിച്ചു കൂട്ടി പ്രതിഷേധിച്ചു. സിഎജി റിപ്പോർട്ട് ആദ്യം നിയമസഭയിൽ വയ്ക്കണമെന്നാണു ചട്ടം. അതിനു മുന്‍പ് അതിന്റെ ഉള്ളടക്കം പുറത്തു വിടാൻ പാടില്ല. അങ്ങനെ ചെയ്താൽ അത് അവകാശലംഘനത്തിന്റെ പരിധിയിൽ പെടും. ധനമന്ത്രി ആ റിസ്ക് ഏറ്റെടുക്കുകയായിരുന്നു. ഏതായാലും സിഎജി റിപ്പോർട്ടിന്റെ കാറ്റ് ഊരി വിട്ട ബലത്തിലാണ് ധനമന്ത്രിയും സർക്കാരും ഇന്നലെ സഭയിൽ റിപ്പോർട്ടുമായി എത്തിയത്.
വി.ഡി. സതീശൻ കീഴ്്വഴക്ക ലംഘനം ചൂണ്ടിക്കാട്ടിയപ്പോഴും ധനമന്ത്രിക്കു കുലുക്കമില്ലായിരുന്നു. എല്ലാ കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് സിഎജി റിപ്പോർട്ട് തയാറാക്കുന്പോൾ കീഴ്വഴക്കങ്ങളിൽ പിടിച്ചിരിക്കാൻ തയാറല്ലെന്നാണു മന്ത്രിയുടെ പക്ഷം. അവകാശലംഘനം പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. അതിലും മന്ത്രിക്കു കൂസലൊന്നുമില്ല. ഇനി നാലു ദിവസം കൂടി മാത്രമേ സഭ സമ്മേളിക്കുന്നുള്ളു. അതിനുള്ളിൽ ആകാശമിടിഞ്ഞു വീഴാൻ പോകുന്നില്ലെന്നു മന്ത്രിക്കറിയാം. ഏതായാലും സിഎജി റിപ്പോർട്ട് ഇനിയുള്ള ദിവസങ്ങളിൽ സഭയിൽ കയറിയിറങ്ങി നിന്നേക്കാം.
കാസർഗോട്ട് പ്രിസൈഡിംഗ് ഓഫീസറെ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടു വരാൻ ശ്രമിച്ചു. മുസ്ലിം ലീഗ് അംഗം എൻ.എ. നെല്ലിക്കുന്ന് കൊണ്ടു വന്ന നോട്ടീസിന് അവതരണാനുമതി പോലും കൊടുത്തില്ല. പകരം സബ്മിഷനായി അവതരിപ്പിക്കാമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കാലു വെട്ടുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് സബ്മിഷനിൽ ഒതുക്കിയതെന്നാണ് നെല്ലിക്കുന്ന് കരുതിയത്. കഴുത്തു വെട്ടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ ഒരുപക്ഷേ അടിയന്തരപ്രമേയം അനുവദിക്കുമായിരുന്നു എന്നും നെല്ലിക്കുന്നു ചിന്തിച്ചു പോയി. സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രിക്കു പക്ഷേ നെല്ലിക്കുന്നിനെ പിന്താങ്ങാൻ കഴിയുമായിരുന്നില്ല. പൊതുവേ സൗമ്യനും സാത്വികനുമായ കുഞ്ഞിരാമനു കാലു വെട്ടുമെന്നൊക്കെ ഭീഷണിപ്പെടുത്താൻ പറ്റുമെന്നു മുഖ്യമന്ത്രിക്കു തോന്നുന്നില്ല. ഭീഷണിപ്പെടുത്താൻ പറ്റുന്ന ഒരു പ്രകൃതം വേണ്ടേയെന്നാണു മുഖ്യമന്ത്രി ചോദിച്ചത്. എന്നാൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനിടയ്ക്കു കമന്റ് പറഞ്ഞ ഭരണപക്ഷക്കാരോടുള്ള നെല്ലിക്കുന്നിന്റെ പ്രതികരണത്തിൽ ഭീഷണിയുടെ പ്രകൃതം കാണാൻ മുഖ്യമന്ത്രിക്കു സാധിച്ചു.
ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്നലെ തുടക്കമായി. ഡപ്യൂട്ടി സ്പീക്കർ വി. ശശിയാണ് ചർച്ച തുടങ്ങി വച്ചത്. ഡപ്യൂട്ടി സ്പീക്കർക്ക് ഒരു വർഷത്തിൽ പ്രസംഗിക്കാൻ ലഭിക്കുന്ന ഏക അവസരമാണിത്. തെരഞ്ഞെടുപ്പു ബജറ്റ് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഡപ്യൂട്ടി സ്പീക്കറുടെ പ്രസംഗം. ജനങ്ങളെ കണ്ടു കൊണ്ടുള്ള ബജറ്റ് ആണ് ഇടതുസർക്കാർ എന്നും അവതരിപ്പിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി മറച്ചുവച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ലോകബാങ്കിൽ നിന്നും ജർമൻ ബാങ്കിൽ നിന്നും വായ്പ ലഭിച്ച റീബിൽഡ് കേരളയെപ്പറ്റി ഈ വർഷത്തെ ബജറ്റിൽ പരാമർശം പോലുമില്ലാത്തത് എന്തു കൊണ്ടാണെന്നും സതീശൻ ചോദിച്ചു. കിഫ്ബി വഴി ഇത്രയും വർഷം കൊണ്ടു ചെലവഴിച്ചത് ആറായിരം കോടി രൂപ മാത്രമാണ്. പദ്ധതി ചെലവിൽ വെട്ടിക്കുറച്ചത് പതിനായിരം കോടിയെങ്കിലും വരുമെന്നും സതീശൻ പറഞ്ഞു.
തോമസ് ഐസക്കിന്റെ ബജറ്റ് കണ്ടപ്പോൾ പാലാക്കാരൻ കാരണവരുടെ പഴയ ഡയലോഗ് ആണു പി.ജെ. ജോസഫിന് ഓർമ വന്നത്. മകളുടെ കല്യാണാലോചന വന്നപ്പോൾ കാരണവർ പറഞ്ഞു: പത്തു ലക്ഷം രൂപയും 100 പവനും. പറഞ്ഞതല്ലാതെ ഒന്നും തരില്ലെന്നും പറഞ്ഞു. പറഞ്ഞതുറപ്പിച്ചു ചെറുക്കൻ കൂട്ടർ പോയി. കല്യാണമായപ്പോഴും ഒന്നും കൊടുത്തില്ല. ചോദിച്ചപ്പോൾ കാരണവർ പറഞ്ഞു. ഞാനന്നേ പറഞ്ഞില്ലേ, പറഞ്ഞതല്ലാതെ തരില്ല എന്ന്. ഇതുപോലെയാണത്രെ തോമസ് ഐസക്കിന്റെ ബജറ്റും. ഒരുപാടു കാര്യം പറയും, പറയുന്നതല്ലാതെ ഒന്നും ചെയ്തില്ലെന്നാണ് കഴിഞ്ഞ ബജറ്റിലെ ഉദാഹരണങ്ങൾ ഉയർത്തിക്കാട്ടി പി.ജെ. ജോസഫ് പറഞ്ഞത്.
ഉദാരവത്കരണത്തിനു ബദൽ കാഴ്ചവച്ച സർക്കാരാണ് പിണറായി സർക്കാർ എന്നു സുരേഷ് കുറുപ്പ് പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളും കടമെടുത്തിട്ടുണ്ട്. അവരാരും കടക്കെണിയിൽ വീണില്ലെങ്കിൽ കേരളത്തിനും പേടിക്കാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളർച്ചയേക്കുറിച്ചു വാചാലരാകുന്പോൾ കേരളം വളർച്ചയിൽ ദേശീയ ശരാശരിയിലും താഴെ എത്തി എന്ന് ടി.എ. അഹമ്മദ് കബീർ പറഞ്ഞു. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു സി. ദിവാകരൻ പ്രതിപക്ഷത്തെ ആക്രമിച്ചത്. എന്നാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം സഭയിൽ വായിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ചർച്ചയ്ക്കു ശേഷം ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ബിൽ സഭയിൽ അവതരിപ്പിച്ചു. വി.ഡി. സതീശൻ, ടി.എ. അഹമ്മദ് കബീർ, ആർ. രാജേഷ്, ഇ.ടി. ടൈസണ്‍ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഇന്നും ബജറ്റ് ചർച്ച തുടരും.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top