Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണു പഴഞ്ചൊല്ല്. കര്‍ഷകസമരത്തെക്കുറിച്ചു സുപ്രീംകോടതി ആദ്യം നടത്തിയ നിരീക്ഷണങ്ങള്‍ കേട്ടു പലരും സന്തോഷിച്ചു. കര്‍ഷകരും അവരുടെ സമരത്തെ തുണയ്ക്കുന്നവരും നിയമജ്ഞരും വരെ അദ്ഭുതപ്പെട്ടു. സമീപകാലത്തെ പല നടപടികളിലൂടെയും രാജ്യത്തെ ഉന്നത നീതിപീഠങ്ങളുടെ വിശ്വാസ്യതയിലുണ്ടായ ക്ഷീണം മാറ്റാന്‍ കര്‍ഷക സമരത്തെക്കുറിച്ചുള്ള പരമോന്നത കോടതിയുടെ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനങ്ങളും ചില നിരീക്ഷണങ്ങളും കാരണമായി.
കേന്ദ്രസര്‍ക്കാരിനു വലിയ തിരിച്ചടി എന്നാണു പ്രമുഖ മാധ്യമങ്ങള്‍ പലതും സുപ്രീംകോടതിയുടെ നിലപാടിനെ ആദ്യം അന്നു വിശേഷിപ്പിച്ചത്. “നിങ്ങള്‍ സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ നിരാശരാണ്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ നിങ്ങള്‍ ഒരു നിയമം ഉണ്ടാക്കി. അതാണു സമരത്തിനു കാരണമായത്. പല സംസ്ഥാനങ്ങളും നിങ്ങള്‍ക്കെതിരേ കലാപത്തിലാണ്. നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, സംസാരിക്കുന്നു. എന്തു സംസാരിക്കുന്നു? എന്താണു നടക്കുന്നത്?’’-കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരോടു സുപ്രീംകോടതി നടത്തിയ ഈ പരാമര്‍ശങ്ങള്‍ അസാധാരണവും ശക്തവുമായിരുന്നു.
കര്‍ഷകരുമായി കൂടിയാലോചന നടത്താതെയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെയുമാണു വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരക്കിട്ടു പാസാക്കിയതെന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതായിരുന്നു പരമോന്നത കോടതിയുടെ വാക്കുകള്‍. എന്നാല്‍, കര്‍ഷകരുടെ പ്രതീക്ഷകള്‍ തലകീഴ്മറിയാന്‍ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. കോടതിയുടെ തന്നെ പ്രാരംഭ അഭിപ്രായങ്ങള്‍ ഒരു ദിവസത്തിനുശേഷം പാസാക്കിയ ഇടക്കാല ഉത്തരവുകളില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്നതാണു പ്രസക്തമായ ചോദ്യം.
പ്രതീക്ഷകള്‍ അസ്ഥാനത്തായി
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്നു കാര്‍ഷികബന്ധ നിയമങ്ങള്‍ക്കെതിരായ നിരവധി പരാതികളില്‍ വാദം കേട്ട ശേഷം സുപ്രീംകോടതി സ്വമേധയാ നാലംഗ സമിതി രൂപീകരിച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ 11 പേജുള്ള ഇടക്കാല വിധി കര്‍ഷകരെ സഹായിക്കാനെന്നതിലേറെ, കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാൻ ആണെന്നു കരുതിയവരെ കുറ്റം പറയാനാകില്ല. വിവാദ നിയമങ്ങളെ പരസ്യമായി അനുകൂലിച്ച നാലു പേരെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തിയതു കര്‍ഷകരോടുള്ള സ്നേഹമാകില്ലെന്നു തീര്‍ച്ച.
വിവാദ കാര്‍ഷിക നിയമങ്ങള്‍ തത്കാലത്തേക്കു സ്റ്റേ ചെയ്തതും പ്രതിഷേധം തണുപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടാകും. സുപ്രീംകോടതിയുടെ അടുത്ത ഉത്തരവു വരെയാണു ഈ സ്റ്റേ. എപ്പോള്‍ വേണമെങ്കിലും സ്റ്റേ മാറ്റാമെന്നു ചുരുക്കം. സമരം തണുപ്പിക്കാനൊരു പൊടിക്കൈ ആണ് ഈ സ്റ്റേയെന്നു സംശയിക്കാം. സമരം ചെയ്യുന്ന സിക്ക്, ജാട്ട് കര്‍ഷകരെ വീട്ടിലേക്കു തിരിച്ചയച്ചാല്‍ സര്‍ക്കാരിനു തലവേദനയില്ല.
വിവാദമായ മൂന്നു നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യമാണ് 53 ദിവസമായി ഡല്‍ഹിയിലെ തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഉന്നയിക്കുന്നത്. നിയമങ്ങളിലെ ഏതാനും വ്യവസ്ഥകളില്‍ മാറ്റം വരുത്താമെന്ന ഓഫര്‍ മാത്രമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രവും കര്‍ഷക പ്രതിനിധികളുമായി നടത്തിയ ഒമ്പതു റൗണ്ട് ചര്‍ച്ചകളും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന വസ്തുത പക്ഷേ സര്‍ക്കാര്‍ സമ്മതിക്കില്ല.
അടുത്ത ചൊവ്വാഴ്ച അടുത്തൊരു റൗണ്ട് ചര്‍ച്ചകൂടി നടത്തിയാലും ഇരുഭാഗത്തും മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയില്ല. കര്‍ഷകരുടെ പ്രശ്നങ്ങളോട് അനുഭാവമുണ്ടെന്നാണു കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ആവര്‍ത്തിക്കുന്നത്. പ്രവൃത്തിയില്‍ അതു കാണാനില്ലെന്നു സമരക്കാര്‍ പറയുന്നു. മൂന്നു നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കുകയും താങ്ങുവിലകള്‍ കര്‍ഷകരുടെ അവകാശമായി അംഗീകരിക്കുകയും ചെയ്യാതെ സമരം തീരില്ലെന്നു കര്‍ഷക നേതാവ് ദര്ശന് പാല് ദീപികയോടു പറഞ്ഞു.
കനലായി കര്‍ഷകര്‍
സിംഗുവിലെയും ഗാസിപ്പൂരിലെയും അടക്കമുള്ള ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ അഴ്ചകളായി ആവേശം വിടാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ കേരളത്തിലെ പതിവു സമരക്കാരില്‍നിന്നു വ്യത്യസ്തരാണ്. മൂന്നു മണിക്കൂര്‍ പോലും സമരം ചെയ്യാന്‍ മടിക്കുന്നവരുടെ കാലത്താണ് മാസങ്ങളോളം സമരം തുടരാന്‍ നെഞ്ചുറപ്പോടെ ലക്ഷത്തിലേറെ കര്‍ഷകര്‍ തയാറാകുന്നത്. അതിശൈത്യവും സർക്കാരിന്റെ പിടിവാശിയുമൊന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നില്ല.
അദാനിക്കും അംബാനിക്കും എതിരേയുള്ള സമരവേദികളിലെ പോസ്റ്ററുകളില്‍ കര്‍ഷകരുടെ രോഷം പ്രകടമാണ്. റിലയന്‍സ് ജിയോ മൊബൈല്‍ ടവറുകള്‍ക്കും അദാനിയുടെ ഉത്പന്നങ്ങള്ക്കുമെതിരേ പഞ്ചാബിലുണ്ടായ അക്രമങ്ങള്‍ ഈ രോഷത്തിന്റെ പ്രതിഫലനമാണ്. കരാര്‍ കൃഷിയില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശ്യമില്ലെന്ന് അംബാനി, അദാനി ഗ്രൂപ്പുകള്‍ വിശദീകരണമിറക്കേണ്ടി വന്നു. കണ്ണില്‍ പൊടിയിടാനുള്ള കോര്‍പറേറ്റുകളുടെ വേലയാണിതെന്നാണു കര്‍ഷക നേതാക്കളുടെ ഭാഷ്യം. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പ്രശ്നത്തില്‍ രാജ്യത്തെ രണ്ടു വന്‍ കുത്തകകള്‍ക്കുള്ള പങ്കെന്താണെന്നു മനസിലാക്കാന്‍ ഇതൊക്കെ മതിയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍നിന്നുള്ള അദാനിയും ഏഷ്യയിലെതന്നെ അതിസമ്പന്നരുടെ മുൻനിരയിലുള്ള അംബാനിയും ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകരുടെയും ഭാഗധേയം നിര്‍ണയിക്കുന്ന തലത്തിലേക്കു വളര്‍ന്നിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം മുഴുവന്‍ വന്‍കിട കുത്തകകളും കേന്ദ്രം ഭരിക്കുന്നവരും പങ്കിടുന്നു. രാജ്യത്തെ അതിസമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അസമത്വത്തിന്റെ അന്തരം കൂടുന്നതി ന്റെ അടയാളമാകും പുതിയ കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ പ്രതിഷേധവും.
തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരുമെല്ലാം സര്‍ക്കാരിന്റെയും വന്മുതലാളിമാരുടെയും കാരുണ്യത്തിനായി കേഴേണ്ടിവരുന്ന നില. ശമ്പളവര്‍ധനയോ നികുതി ഇളവോ ആവശ്യപ്പെട്ടല്ല കര്‍ഷകര്‍ സമരം ചെയ്യുന്നത്. മറിച്ച്, കുത്തകകളുടെ ചൂഷണത്തിനു വിധേയമാക്കരുതെന്ന അപേക്ഷയാണു കര്‍ഷകരുടെത്.
കുത്തകതാത്പര്യം വ്യക്തം
കൂടിയാലോചനകളും പാര്‍ലമെന്റില്‍ ചര്‍ച്ചയും കൂടാതെ പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകാതിരിക്കുന്നതിനു പിന്നിലെ ദുഷ്ടലാക്ക് വ്യക്തം. ഏതാനും കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്നവരെ രാഷ്ട്രീയ, ഭരണ നേതൃത്വം അവഗണിച്ചുവെന്നതാണ് അപകട സൂചന. പൂജ്യം ഡിഗ്രിക്കടുത്തുള്ള മരംകോച്ചുന്ന കൊടുംതണുപ്പിലും രണ്ടു മാസത്തോളമായി തെരുവില്‍ രാജ്യത്തെ കര്‍ഷകര്‍ക്കു സമരം ചെയ്യേണ്ടി വരുന്നതു തന്നെ ദുരന്തമാണ്.
കര്‍ഷകര്‍ ആവശ്യപ്പെടാതെ ജനുവരി 12ന് സുപ്രീംകോടതി സ്വമേധയാ നിയമിച്ച സമിതിയെ ഉപയോഗപ്പെടുത്തി കര്‍ഷകസമരം പൊളിക്കാമെന്നാണു സര്‍ക്കാരിന്റെ വ്യാമോഹം.
കാര്‍ഷിക ബില്ലുകളെ പരസ്യമായി അനുകൂലിച്ച നാലു വിദഗ്ധരെ വളരെ വിഷമിച്ചാണു കോടതി കണ്ടെത്തിയത്. ഇവരില്‍ പ്രമുഖനും കര്‍ഷക നേതാവും മുന്‍ എംപിയുമായ ഭൂപീന്ദര്‍ സിംഗ് മന് രാജിവച്ചു. പകരം ആരെയും ഇന്നലെവരെ നിയോഗിച്ചിട്ടില്ല. കര്‍ഷകരോടൊപ്പം ആണെന്നാണ് ശേഷിച്ചവരില്‍ ചിലരുടെ ഗീര്‍വാണം.
കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാനാണു രാജിവച്ചതെന്നു ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റായ മന് പറഞ്ഞു. സുപ്രീംകോടതിയുടെ സമിതിക്കെതിരേ രാജ്യത്താകെ വിമര്‍ശനം ഉണ്ടായെങ്കിലും കോടതി കുലുങ്ങിയില്ല. സര്‍ക്കാരിന്റെയും കോര്‍പറേറ്റുകളുടെയും താത്പര്യം കാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കു പക്ഷേ ആശങ്കയില്ല. സമിതിയെ നിയമിച്ചതിന്റെ ലക്ഷ്യംതന്നെ സംശയിക്കപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നു വ്യക്തമായിട്ടും സമയം നീട്ടി കര്‍ഷകരെ വിഷമിപ്പിക്കുന്നതില്നിന്നു സര്‍ക്കാരും കോടതിയും പിന്മാറുന്നില്ല.
കഞ്ഞിയില്‍ കല്ലിടുന്ന സമിതി
കഴിഞ്ഞ ദിവസം കിട്ടിയ ഒരു ചെറുകഥ പറയാം. വെറും തമാശയല്ലിത്. ചെറിയ ഭേദഗതികളോടെ ആ കഥയിതാ: ഒരു രാജ്യത്തു കുറെ മുട്ടക്കോഴികള്‍ താമസിച്ചിരുന്നു. മുട്ട വിറ്റാണ് അവര്‍ ജീവിതം പോറ്റിയിരുന്നത്. കോഴികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവരുടെ നാട്ടിലെ രാജാവിന് ഒരു മോഹം. കോഴികളെ സഹായിക്കാനെന്നു പ്രഖ്യാപിച്ച് അവിടെ ഒരു ഇറച്ചിക്കടയ്ക്ക് ലൈസന്‍സ് കൊടുക്കാന്‍ രാജാവ് തീരുമാനിച്ചു.
കോഴിയിറച്ചി കൂടി വില്ക്കാന് കഴിഞ്ഞാല്‍ പാവം കോഴികള്‍ക്കു വരുമാനം കൂടുതല്‍ കിട്ടുമെന്നു രാജാവ് അറിയിച്ചു. കോഴികളുടെ വരുമാനം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കാമെന്ന തന്റെ പഴയ വാഗ്ദാനം നിറവേറ്റുമെന്നു രാജാവ് ആവര്‍ത്തിച്ചു.
കോഴികള്‍ പക്ഷേ, അപകടം മണത്തു. പ്രാണരക്ഷാര്‍ഥം അവര്‍ സമരം തുടങ്ങി. കോഴികളുടെ സമരം തീര്‍ക്കാന്‍ രാജാവിന്റെ ഉറ്റസുഹൃത്തായ ചക്രവര്‍ത്തി രംഗത്തെത്തി. ഇറച്ചിക്കടയുടെ ലൈസന്‍സ് തത്കാലത്തേക്കു സ്റ്റേ ചെയ്യാന്‍ ചക്രവര്‍ത്തി ഉത്തരവായി. കോഴികളുടെ പ്രയാസങ്ങള്‍ പഠിക്കാന്‍ നാല് അറവുകാരെ പ്രത്യേക സമിതിയായി നിയോഗിച്ചു!
കഥ കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
നുണ പറയുന്നതിൽ മെഡലുകൾ നേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Latest News
നുണ പറയുന്നതിൽ മെഡലുകൾ നേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top