Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
Sunday, January 17, 2021 1:08 AM IST
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണു പഴഞ്ചൊല്ല്. കര്‍ഷകസമരത്തെക്കുറിച്ചു സുപ്രീംകോടതി ആദ്യം നടത്തിയ നിരീക്ഷണങ്ങള്‍ കേട്ടു പലരും സന്തോഷിച്ചു. കര്‍ഷകരും അവരുടെ സമരത്തെ തുണയ്ക്കുന്നവരും നിയമജ്ഞരും വരെ അദ്ഭുതപ്പെട്ടു. സമീപകാലത്തെ പല നടപടികളിലൂടെയും രാജ്യത്തെ ഉന്നത നീതിപീഠങ്ങളുടെ വിശ്വാസ്യതയിലുണ്ടായ ക്ഷീണം മാറ്റാന്‍ കര്‍ഷക സമരത്തെക്കുറിച്ചുള്ള പരമോന്നത കോടതിയുടെ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനങ്ങളും ചില നിരീക്ഷണങ്ങളും കാരണമായി.
കേന്ദ്രസര്‍ക്കാരിനു വലിയ തിരിച്ചടി എന്നാണു പ്രമുഖ മാധ്യമങ്ങള്‍ പലതും സുപ്രീംകോടതിയുടെ നിലപാടിനെ ആദ്യം അന്നു വിശേഷിപ്പിച്ചത്. “നിങ്ങള്‍ സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ നിരാശരാണ്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ നിങ്ങള്‍ ഒരു നിയമം ഉണ്ടാക്കി. അതാണു സമരത്തിനു കാരണമായത്. പല സംസ്ഥാനങ്ങളും നിങ്ങള്‍ക്കെതിരേ കലാപത്തിലാണ്. നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, സംസാരിക്കുന്നു. എന്തു സംസാരിക്കുന്നു? എന്താണു നടക്കുന്നത്?’’-കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരോടു സുപ്രീംകോടതി നടത്തിയ ഈ പരാമര്‍ശങ്ങള്‍ അസാധാരണവും ശക്തവുമായിരുന്നു.
കര്‍ഷകരുമായി കൂടിയാലോചന നടത്താതെയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെയുമാണു വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരക്കിട്ടു പാസാക്കിയതെന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതായിരുന്നു പരമോന്നത കോടതിയുടെ വാക്കുകള്‍. എന്നാല്‍, കര്‍ഷകരുടെ പ്രതീക്ഷകള്‍ തലകീഴ്മറിയാന്‍ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. കോടതിയുടെ തന്നെ പ്രാരംഭ അഭിപ്രായങ്ങള്‍ ഒരു ദിവസത്തിനുശേഷം പാസാക്കിയ ഇടക്കാല ഉത്തരവുകളില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്നതാണു പ്രസക്തമായ ചോദ്യം.
പ്രതീക്ഷകള്‍ അസ്ഥാനത്തായി
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്നു കാര്‍ഷികബന്ധ നിയമങ്ങള്‍ക്കെതിരായ നിരവധി പരാതികളില്‍ വാദം കേട്ട ശേഷം സുപ്രീംകോടതി സ്വമേധയാ നാലംഗ സമിതി രൂപീകരിച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ 11 പേജുള്ള ഇടക്കാല വിധി കര്‍ഷകരെ സഹായിക്കാനെന്നതിലേറെ, കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാൻ ആണെന്നു കരുതിയവരെ കുറ്റം പറയാനാകില്ല. വിവാദ നിയമങ്ങളെ പരസ്യമായി അനുകൂലിച്ച നാലു പേരെ മാത്രം സമിതിയില്‍ ഉള്‍പ്പെടുത്തിയതു കര്‍ഷകരോടുള്ള സ്നേഹമാകില്ലെന്നു തീര്‍ച്ച.
വിവാദ കാര്‍ഷിക നിയമങ്ങള്‍ തത്കാലത്തേക്കു സ്റ്റേ ചെയ്തതും പ്രതിഷേധം തണുപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടാകും. സുപ്രീംകോടതിയുടെ അടുത്ത ഉത്തരവു വരെയാണു ഈ സ്റ്റേ. എപ്പോള്‍ വേണമെങ്കിലും സ്റ്റേ മാറ്റാമെന്നു ചുരുക്കം. സമരം തണുപ്പിക്കാനൊരു പൊടിക്കൈ ആണ് ഈ സ്റ്റേയെന്നു സംശയിക്കാം. സമരം ചെയ്യുന്ന സിക്ക്, ജാട്ട് കര്‍ഷകരെ വീട്ടിലേക്കു തിരിച്ചയച്ചാല്‍ സര്‍ക്കാരിനു തലവേദനയില്ല.
വിവാദമായ മൂന്നു നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യമാണ് 53 ദിവസമായി ഡല്‍ഹിയിലെ തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഉന്നയിക്കുന്നത്. നിയമങ്ങളിലെ ഏതാനും വ്യവസ്ഥകളില്‍ മാറ്റം വരുത്താമെന്ന ഓഫര്‍ മാത്രമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രവും കര്‍ഷക പ്രതിനിധികളുമായി നടത്തിയ ഒമ്പതു റൗണ്ട് ചര്‍ച്ചകളും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന വസ്തുത പക്ഷേ സര്‍ക്കാര്‍ സമ്മതിക്കില്ല.
അടുത്ത ചൊവ്വാഴ്ച അടുത്തൊരു റൗണ്ട് ചര്‍ച്ചകൂടി നടത്തിയാലും ഇരുഭാഗത്തും മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയില്ല. കര്‍ഷകരുടെ പ്രശ്നങ്ങളോട് അനുഭാവമുണ്ടെന്നാണു കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ആവര്‍ത്തിക്കുന്നത്. പ്രവൃത്തിയില്‍ അതു കാണാനില്ലെന്നു സമരക്കാര്‍ പറയുന്നു. മൂന്നു നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കുകയും താങ്ങുവിലകള്‍ കര്‍ഷകരുടെ അവകാശമായി അംഗീകരിക്കുകയും ചെയ്യാതെ സമരം തീരില്ലെന്നു കര്‍ഷക നേതാവ് ദര്ശന് പാല് ദീപികയോടു പറഞ്ഞു.
കനലായി കര്‍ഷകര്‍
സിംഗുവിലെയും ഗാസിപ്പൂരിലെയും അടക്കമുള്ള ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ അഴ്ചകളായി ആവേശം വിടാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ കേരളത്തിലെ പതിവു സമരക്കാരില്‍നിന്നു വ്യത്യസ്തരാണ്. മൂന്നു മണിക്കൂര്‍ പോലും സമരം ചെയ്യാന്‍ മടിക്കുന്നവരുടെ കാലത്താണ് മാസങ്ങളോളം സമരം തുടരാന്‍ നെഞ്ചുറപ്പോടെ ലക്ഷത്തിലേറെ കര്‍ഷകര്‍ തയാറാകുന്നത്. അതിശൈത്യവും സർക്കാരിന്റെ പിടിവാശിയുമൊന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നില്ല.
അദാനിക്കും അംബാനിക്കും എതിരേയുള്ള സമരവേദികളിലെ പോസ്റ്ററുകളില്‍ കര്‍ഷകരുടെ രോഷം പ്രകടമാണ്. റിലയന്‍സ് ജിയോ മൊബൈല്‍ ടവറുകള്‍ക്കും അദാനിയുടെ ഉത്പന്നങ്ങള്ക്കുമെതിരേ പഞ്ചാബിലുണ്ടായ അക്രമങ്ങള്‍ ഈ രോഷത്തിന്റെ പ്രതിഫലനമാണ്. കരാര്‍ കൃഷിയില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശ്യമില്ലെന്ന് അംബാനി, അദാനി ഗ്രൂപ്പുകള്‍ വിശദീകരണമിറക്കേണ്ടി വന്നു. കണ്ണില്‍ പൊടിയിടാനുള്ള കോര്‍പറേറ്റുകളുടെ വേലയാണിതെന്നാണു കര്‍ഷക നേതാക്കളുടെ ഭാഷ്യം. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പ്രശ്നത്തില്‍ രാജ്യത്തെ രണ്ടു വന്‍ കുത്തകകള്‍ക്കുള്ള പങ്കെന്താണെന്നു മനസിലാക്കാന്‍ ഇതൊക്കെ മതിയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍നിന്നുള്ള അദാനിയും ഏഷ്യയിലെതന്നെ അതിസമ്പന്നരുടെ മുൻനിരയിലുള്ള അംബാനിയും ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകരുടെയും ഭാഗധേയം നിര്‍ണയിക്കുന്ന തലത്തിലേക്കു വളര്‍ന്നിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം മുഴുവന്‍ വന്‍കിട കുത്തകകളും കേന്ദ്രം ഭരിക്കുന്നവരും പങ്കിടുന്നു. രാജ്യത്തെ അതിസമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അസമത്വത്തിന്റെ അന്തരം കൂടുന്നതി ന്റെ അടയാളമാകും പുതിയ കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ പ്രതിഷേധവും.
തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരുമെല്ലാം സര്‍ക്കാരിന്റെയും വന്മുതലാളിമാരുടെയും കാരുണ്യത്തിനായി കേഴേണ്ടിവരുന്ന നില. ശമ്പളവര്‍ധനയോ നികുതി ഇളവോ ആവശ്യപ്പെട്ടല്ല കര്‍ഷകര്‍ സമരം ചെയ്യുന്നത്. മറിച്ച്, കുത്തകകളുടെ ചൂഷണത്തിനു വിധേയമാക്കരുതെന്ന അപേക്ഷയാണു കര്‍ഷകരുടെത്.
കുത്തകതാത്പര്യം വ്യക്തം
കൂടിയാലോചനകളും പാര്‍ലമെന്റില്‍ ചര്‍ച്ചയും കൂടാതെ പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകാതിരിക്കുന്നതിനു പിന്നിലെ ദുഷ്ടലാക്ക് വ്യക്തം. ഏതാനും കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്നവരെ രാഷ്ട്രീയ, ഭരണ നേതൃത്വം അവഗണിച്ചുവെന്നതാണ് അപകട സൂചന. പൂജ്യം ഡിഗ്രിക്കടുത്തുള്ള മരംകോച്ചുന്ന കൊടുംതണുപ്പിലും രണ്ടു മാസത്തോളമായി തെരുവില്‍ രാജ്യത്തെ കര്‍ഷകര്‍ക്കു സമരം ചെയ്യേണ്ടി വരുന്നതു തന്നെ ദുരന്തമാണ്.
കര്‍ഷകര്‍ ആവശ്യപ്പെടാതെ ജനുവരി 12ന് സുപ്രീംകോടതി സ്വമേധയാ നിയമിച്ച സമിതിയെ ഉപയോഗപ്പെടുത്തി കര്‍ഷകസമരം പൊളിക്കാമെന്നാണു സര്‍ക്കാരിന്റെ വ്യാമോഹം.
കാര്‍ഷിക ബില്ലുകളെ പരസ്യമായി അനുകൂലിച്ച നാലു വിദഗ്ധരെ വളരെ വിഷമിച്ചാണു കോടതി കണ്ടെത്തിയത്. ഇവരില്‍ പ്രമുഖനും കര്‍ഷക നേതാവും മുന്‍ എംപിയുമായ ഭൂപീന്ദര്‍ സിംഗ് മന് രാജിവച്ചു. പകരം ആരെയും ഇന്നലെവരെ നിയോഗിച്ചിട്ടില്ല. കര്‍ഷകരോടൊപ്പം ആണെന്നാണ് ശേഷിച്ചവരില്‍ ചിലരുടെ ഗീര്‍വാണം.
കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാനാണു രാജിവച്ചതെന്നു ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റായ മന് പറഞ്ഞു. സുപ്രീംകോടതിയുടെ സമിതിക്കെതിരേ രാജ്യത്താകെ വിമര്‍ശനം ഉണ്ടായെങ്കിലും കോടതി കുലുങ്ങിയില്ല. സര്‍ക്കാരിന്റെയും കോര്‍പറേറ്റുകളുടെയും താത്പര്യം കാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കു പക്ഷേ ആശങ്കയില്ല. സമിതിയെ നിയമിച്ചതിന്റെ ലക്ഷ്യംതന്നെ സംശയിക്കപ്പെട്ടതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നു വ്യക്തമായിട്ടും സമയം നീട്ടി കര്‍ഷകരെ വിഷമിപ്പിക്കുന്നതില്നിന്നു സര്‍ക്കാരും കോടതിയും പിന്മാറുന്നില്ല.
കഞ്ഞിയില്‍ കല്ലിടുന്ന സമിതി
കഴിഞ്ഞ ദിവസം കിട്ടിയ ഒരു ചെറുകഥ പറയാം. വെറും തമാശയല്ലിത്. ചെറിയ ഭേദഗതികളോടെ ആ കഥയിതാ: ഒരു രാജ്യത്തു കുറെ മുട്ടക്കോഴികള്‍ താമസിച്ചിരുന്നു. മുട്ട വിറ്റാണ് അവര്‍ ജീവിതം പോറ്റിയിരുന്നത്. കോഴികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവരുടെ നാട്ടിലെ രാജാവിന് ഒരു മോഹം. കോഴികളെ സഹായിക്കാനെന്നു പ്രഖ്യാപിച്ച് അവിടെ ഒരു ഇറച്ചിക്കടയ്ക്ക് ലൈസന്‍സ് കൊടുക്കാന്‍ രാജാവ് തീരുമാനിച്ചു.
കോഴിയിറച്ചി കൂടി വില്ക്കാന് കഴിഞ്ഞാല്‍ പാവം കോഴികള്‍ക്കു വരുമാനം കൂടുതല്‍ കിട്ടുമെന്നു രാജാവ് അറിയിച്ചു. കോഴികളുടെ വരുമാനം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കാമെന്ന തന്റെ പഴയ വാഗ്ദാനം നിറവേറ്റുമെന്നു രാജാവ് ആവര്‍ത്തിച്ചു.
കോഴികള്‍ പക്ഷേ, അപകടം മണത്തു. പ്രാണരക്ഷാര്‍ഥം അവര്‍ സമരം തുടങ്ങി. കോഴികളുടെ സമരം തീര്‍ക്കാന്‍ രാജാവിന്റെ ഉറ്റസുഹൃത്തായ ചക്രവര്‍ത്തി രംഗത്തെത്തി. ഇറച്ചിക്കടയുടെ ലൈസന്‍സ് തത്കാലത്തേക്കു സ്റ്റേ ചെയ്യാന്‍ ചക്രവര്‍ത്തി ഉത്തരവായി. കോഴികളുടെ പ്രയാസങ്ങള്‍ പഠിക്കാന്‍ നാല് അറവുകാരെ പ്രത്യേക സമിതിയായി നിയോഗിച്ചു!
കഥ കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top