വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
Wednesday, January 13, 2021 12:10 AM IST
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്രഹാം മാത്യു

ഡോക്ടർ രാധാകൃഷ്ണനാണു സിസ്റ്റർ അഭയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത്. അദ്ദേഹത്തിന്‍റെ പരിശോധനാ റിപ്പോർട്ട് കോടതിയിൽ തെളിവായി സ്വീകരിച്ചു.

ഡോക്ടറുടെ മൊഴിയിലും പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലും ആറു പരിക്കുകൾ മാത്രമാണു കാണിച്ചിട്ടുള്ളത്. എല്ലാം ശരീരത്തിന്‍റെ പിൻഭാഗത്ത്. രണ്ടെണ്ണം കീറിമുറിഞ്ഞ മുറിവുകളും മൂന്നെണ്ണം ഉരവിന്‍റെ പാടുകളും ഒരെണ്ണം തലയുടെ പുറകിലായി ചതവുമാണ്. ഇവയല്ലാതെ മറ്റൊരു പരിക്കും താൻ കണ്ടില്ലെന്നാണ് ഡോക്ടറുടെ കൃത്യമായ മൊഴി. ഈ പരിക്കുകൾ നിസാരവും സങ്കീർണമല്ലാത്തതുമാണെന്നു ഡോക്ടർ വ്യക്തമാക്കി.

എന്നാൽ, അഭയയുടെ മൃതദേഹത്തിന്‍റെ ഫോട്ടോ എടുത്ത, അന്ന് 26 വയസുള്ള വർഗീസ് ചാക്കോ ( pw-7) യിലൂടെ സിബിഐ സ്ഥാപിക്കാൻ ശ്രമിച്ചത് അഭയയുടെ കഴുത്തിന് ഇരുവശത്തുമായി നഖക്ഷതം ഉണ്ടായിരുന്നുവെന്നാണ്. ഇത് അഭിപ്രായം മാത്രമാണ്. ഇന്ത്യൻ തെളിവുനിയമം 45-ാം വകുപ്പു പ്രകാരം അഭിപ്രായം കോടതിയിൽ പറയാൻ ഒരു വിദഗ്ധനു മാത്രമേ അനുവാദമുള്ളൂ. ഈ ഫോട്ടോഗ്രഫർക്കു മുറിവിനെക്കുറിച്ചോ അതിന്‍റെ സ്വഭാവത്തെക്കുറിച്ചോ അഭിപ്രായം പറയാൻ എന്തു വൈദഗ്ധ്യമാണുള്ളത്? ഈ സാക്ഷിയുടെ അഭിപ്രായം കോടതി ഒരിക്കലും രേഖപ്പെടുത്താൻ പാടില്ലായിരുന്നു.

എന്നാൽ, രേഖപ്പെടുത്തി എന്നു മാത്രമല്ല, മൃതദേഹം പരിശോധിച്ച വിദഗ്ധനായ ഡോക്ടറുടെ മൊഴി തള്ളി, അയാളുടെ മൊഴി അംഗീകരിച്ചു. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഡോക്ടർ രാധാകൃഷ്ണന്‍റെ മൊഴിക്കും സർട്ടിഫിക്കറ്റിനും മാത്രമാണ് തെളിവിൽ സ്വീകാര്യതയുള്ളത്. അവ തെളിയിക്കുന്നത് അഭയയുടെ ശരീരത്ത് ആറു മുറിവുകൾ മാത്രമാണുണ്ടായിരുന്നതെന്നും മരിക്കുന്നതിനുമുന്പ് ഉണ്ടായതാണെന്നുമാണ്. ഈ പരിക്കുകൾ മൂലമല്ല, പ്രത്യുത വെള്ളം ഉള്ളിൽച്ചെന്നാണ് അഭയ മരിച്ചതെന്നും ഡോക്ടർ ആവർത്തിച്ചു പറഞ്ഞു.

സിബിഐ തെളിയിക്കാൻ ശ്രമിച്ചത്

എന്നാൽ, സിബിഐ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചതു മറ്റൊന്നാണ്. തലയുടെ പുറകിൽ തലയോട്ടിയുടെ കവചത്തിൽ (scalp) കണ്ട ചതവ് രക്തസ്രാവത്തിനു കാരണമായെന്നും അതു ബോധക്ഷയത്തിന് ഇടയാക്കിയെന്നും അഭയയെ പ്രതികൾ ജീവനോടെ കിണറ്റിലിട്ടുവെന്നും വെള്ളം ഉള്ളിൽച്ചെന്നുവെന്നും മരണകാരണം രക്തസ്രാവവും വെള്ളം ഉള്ളിൽച്ചെന്നതുമാണെന്നുമാണ് സിബിഐ പറഞ്ഞത്. ഇതു കുറ്റപത്രത്തിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടർക്കു മനസിലായില്ലേ? സിബിഐയുടെ ഈ ഭാഷ്യം ഡോക്ടർ രാധാകൃഷ്ണനെക്കൊണ്ടു സമ്മതിപ്പിക്കുന്നതിന് അദ്ദേഹം കഠിനശ്രമം നടത്തി. ശല്യം സഹിക്കാതെ “അങ്ങനെയും ആവാം’’ എന്നു പറഞ്ഞു ഡോക്ടർ സ്വാതന്ത്ര്യം നേടി.

എന്നാൽ, ഡോക്ടർ കന്തസ്വാമി (pw-31) സാക്ഷിക്കൂട്ടിൽ സിബിഐക്ക് ഊറ്റമായ പിന്തുണയേകി. കേസന്വേഷണത്തിൽ ഇദ്ദേഹത്തിന്‍റെ പങ്ക് രസകരമാണ്. അഭയയുടെ കോലം (ഡമ്മി) ഉണ്ടാക്കി പല വിധത്തിൽ കിണറ്റിലിട്ട് അഭയയുടെ മരണം കൊലപാതകമാണെന്നു തീർച്ചപ്പെടുത്തി ഈ വിദഗ്ധൻ. ഇത് ഏതു ശാസ്ത്രം അംഗീകരിച്ച പരീക്ഷണമാണെന്ന് അറിയില്ല. പോളക്കുളം കേസിൽ നടത്തി പരാജയപ്പെട്ട ഒരു പരീക്ഷണമാണിത്. ഈ പരീക്ഷണം ശാസ്ത്രമോ കോടതിയോ അംഗീകരിച്ചിട്ടില്ല. അപ്പോൾ പിന്നെ ഡോക്ടർ കന്തസ്വാമിയെ വിദഗ്ധൻ എന്ന് എങ്ങനെ വിളിക്കും? എങ്കിലും സിബിഐക്കും വിചാരണക്കോടതിക്കും ഇദ്ദേഹം വിദഗ്ധൻതന്നെ.

അഭയയ്ക്കു ബോധക്ഷയം ഉണ്ടായെന്നും അവരെ വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം കുടിച്ചുവെന്നും അങ്ങനെ രക്തസ്രാവംമൂലവും വെള്ളം ഉള്ളിൽച്ചെന്നതുമൂലവും അഭയ മരിച്ചുവെന്നും കന്തസ്വാമിക്ക് ഒരു സംശയവുമില്ല. ഇത് അദ്ദേഹത്തിന്‍റെ ഭാവനയിൽ രൂപപ്പെട്ട വസ്തുതകൾ മാത്രം അടിസ്ഥാനമാക്കിയുള്ള വെറും ഒരു അഭിപ്രായം മാത്രമായിരുന്നിട്ടും മൃതദേഹം പരിശോധിച്ച ഡോക്ടർ രാധാകൃഷ്ണന്‍റെ മൊഴി ചവറ്റുകൊട്ടയിലെറിഞ്ഞു മൃതദേഹം കാണുകപോലും ചെയ്യാത്ത, ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അഭിപ്രായം പറഞ്ഞ ഡോക്ടർ കന്തസ്വാമിയുടെ മൊഴി കോടതി വേദവാക്യമായി എടുത്തു. ഇതു സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ്.

തെളിവിൽ സ്വീകരിക്കാവുന്ന ഏകകാര്യം അഭയയ്ക്കു മരിക്കുന്നതിനുമുന്പ് നിസാരവും ലളിതവുമായ ആറു പരിക്കുകൾ പറ്റിയെന്നും മരണകാരണം ഇതല്ലെന്നും വെള്ളം ഉള്ളിൽച്ചെന്നതാണെന്നുമുള്ള ഡോക്ടർ രാധാകൃഷ്ണന്‍റെ മൊഴി മാത്രമാണ്.

തലയിലുണ്ടായ ചതവ് കൈക്കോടാലി പോലത്തെ ഒരായുധംകൊണ്ട് ഉണ്ടാക്കിയതാണെന്നാണു സിബിഐയുടെ ഭാഷ്യം. കൈക്കോടാലിയുടെ പിടികൊണ്ട് അടിച്ചാണ് ഈ പരിക്കുണ്ടാക്കിയതെന്ന് തെളിവിൽ വരുത്താൻ സിബിഐ ശ്രമിച്ചു.

ആ കൈക്കോടാലി എവിടെപ്പോയി?

ഒന്നാമതായി, കൈക്കോടാലി എന്താണെന്ന് അറിയാവുന്ന ആരും ഇത് അംഗീകരിക്കില്ല. കൈക്കോടാലിയുടെ കൈയുടെ നീളം ഒരടിയാണ്, അങ്ങേയറ്റം. ഭാരം മുഴുവൻ അതിന്‍റെ തലയ്ക്കാണ്. തലയിൽപിടിച്ച് കൈകൊണ്ടു തലയ്ക്കടിച്ച് പരിക്കേല്പിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടാണ്. രണ്ടാമതായി കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരാൾ അങ്ങനെ ചെയ്തുവെന്നതു സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മൂന്നാമതായി സിബിഐ പരാമർശിക്കുന്ന ആയുധം കോടതിയിൽ ഹാജരാക്കിയിട്ടില്ല.

ഡോക്ടർ രാധാകൃഷ്ണനെ ഒരായുധം കാണിച്ചിരുന്നുവെന്നു തെളിവിലുണ്ട്. കൈക്കോടാലി പോലുള്ളതെന്തോ ആണ് കാണിച്ചതെന്നാണു ഡോക്ടറുടെ മൊഴി. ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഈ പോലീസ് സർജന് കൈക്കോടാലി കണ്ടാൽ തിരിച്ചറിയില്ലെന്നു വിചാരിക്കാൻ ന്യായമില്ല. അപ്പോൾ അദ്ദേഹത്തെ കാണിച്ചത് കൈക്കോടാലി അല്ല; മറ്റെന്തോ ആണ്. അതെവിടെപ്പോയി?

ഒരായുധം കാണിച്ച് വിദഗ്ധന്‍റെ അഭിപ്രായം തേടിയശേഷം അതു കോടതിയിൽ ഹാജരാക്കാതെ അദ്ദേഹത്തിലൂടെ അത് തെളിയിക്കാൻ ശ്രമിച്ച സിബിഐയുടെയും പ്രോസിക്യൂട്ടറുടെയും പാഴ്‌വേല ഓർത്താൽ കോടതിയിൽപോയിട്ടുള്ള ആരും ചിരിച്ചുപോവും. എന്തുപറ്റി സിബിഐയ്ക്ക്?


അഭയയുടെ ശരീരത്തു കണ്ട പരിക്കുകളെല്ലാം പിൻഭാഗത്താണ്. കിണറ്റിൽ വീഴുന്പോൾ ഉണ്ടാകാവുന്ന പരിക്കുകൾ എന്നാണ് ഡോക്ടർ രാധാകൃഷ്ണന്‍റെ അഭിപ്രായം. എന്നാൽ, ഡോക്ടർ കന്തസ്വാമി പറഞ്ഞതുപോലെ തലയിലെ ചതവ് ആയുധം കൊണ്ടടിച്ചപ്പോൾ ഉണ്ടായതാണെന്നും അതും മരണകാരണമായെന്നും വെറുതെ സങ്കല്പിക്കുക. അതു പ്രതികൾ ഉണ്ടാക്കിയതാണെന്ന് സിബിഐ തെളിയിക്കേണ്ടേ? സിബിഐ ഇതിനു തെളിവ് പേരിനുപോലും ഹാജരാക്കിയിട്ടില്ല; അതിനു മുതിർന്നുമില്ല. അപ്പോൾപിന്നെ പ്രതികളെ അഭയയുടെ മരണവുമായി എങ്ങനെ ബന്ധപ്പെടുത്തി? അതു പരിശോധിക്കാം.

സിബിഐ ഭാഷ്യം സാക്ഷി നിഷേധിച്ചു

ഒന്നാംപ്രതി വൈദികനെ അഭയയുടെ മരണവുമായി ബ ന്ധപ്പെടുത്താൻ സിബിഐ മുന്നോട്ടുവച്ചതു രണ്ടു സാഹചര്യങ്ങളാണ്. ഒന്ന്, സംഭവദിവസം രാത്രിയിൽ 12-നും 12.30-നുമിടയിൽ അദ്ദേഹത്തിന്‍റെ സ്കൂട്ടർ ഹോസ്റ്റലിനടുത്തു കണ്ടുവെന്നും പുലർച്ചെ നാലിനടുത്ത് അദ്ദേഹം ഹോസ്റ്റലിന്‍റെ അഞ്ചാംനിലയിൽ നിൽക്കുന്നതു കണ്ടുവെന്നുമാണ്. രണ്ട്, അദ്ദേഹം മൂന്നാംപ്രതി കന്യാസ്ത്രീയുമായി അവിഹിതബന്ധത്തിൽ കഴിഞ്ഞിരുന്നുവെന്ന് ഒരു സാക്ഷിയോടു സമ്മതിച്ചു. ഈ രണ്ടു സാഹചര്യങ്ങളും തെളിയിക്കപ്പെട്ടു എന്നു വിചാരിച്ചാൽതന്നെ അവ വൈദികന് അഭയയുടെ മരണവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ മതിയായ തെളിവല്ലെന്നു മനസിലാക്കാൻ വലിയ ബുദ്ധി വേണ്ട.

ഒന്നാംപ്രതി വൈദികന്‍റെ സ്കൂട്ടർ ഹോസ്റ്റലിനോടു ചേർന്നു കണ്ടുവെന്നു തെളിയിക്കാൻ സിബിഐ വിസ്തരിച്ച ഏകസാക്ഷി സഞ്ജു മാത്യു ആണ്. സംഭവദിവസം രാത്രി പാതിരായ്ക്കടുത്ത് ഒന്നാംപ്രതിയുടെ സ്കൂട്ടർ ഹോസ്റ്റലിനോടു ചേർന്നു കണ്ടുവെന്ന സിബിഐ ഭാഷ്യം ഈ സാക്ഷി നിഷേധിച്ചു. അതോടെ ആ ഭാഗം അവസാനിച്ചു.

സംഭവസമയം ഒന്നാംപ്രതിയെ ഹോസ്റ്റലിന്‍റെ ടെറസിൽ കണ്ടുവെന്നു തെളിയിക്കാൻ സിബിഐ ആശ്രയിച്ച തെളിവ് ഇപ്പോൾ ഏവർക്കും സുപരിചിതനായ അടയ്ക്കാരാജു (pw-3)വിന്‍റെ മൊഴി മാത്രം. ഒന്നാംപ്രതി വൈദികൻ അഞ്ചുനില കെട്ടിടത്തിന്‍റെ ടെറസിൽ ടോർച്ചുതെളിച്ച് പരിസരം നിരീക്ഷിക്കുന്നതു കണ്ടുവെന്നും അഞ്ചുമണിവരെ വൈദികൻ ഹോസ്റ്റലിനു വെളിയിൽ പോകുന്നതു കണ്ടില്ലെന്നുമാണ് സിബിഐ ഇയാളിലൂടെ തെളിയിക്കാൻ ശ്രമിച്ചത്. ആരാണ് ഈ സാക്ഷി? പന്ത്രണ്ടാം വയസിൽ സഹോദരന്‍റെ മത്സ്യം മോഷ്ടിച്ചു മോഷണജീവിതം ആരംഭിച്ച ഇയാൾ സംഭവദിവസംവരെയെങ്കിലും അതു തുടർന്നു. സംഭവദിവസം ഇയാൾ ഹോസ്റ്റലിൽ വന്നതായി പറയുന്നതു മോഷ്ടിക്കാനെന്നാണ്. ഇയാളെ വിശുദ്ധനും വിശ്വസ്തനും സത്യസന്ധനുമായാണു വിധിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്, തെളിവുമുഴുവൻ മറിച്ചാണെങ്കിലും.

അടയ്ക്കാരാജു പറഞ്ഞത്

ഒന്നാംപ്രതി വൈദികനെ അഞ്ചുനില കെട്ടിടത്തിന്‍റെ ടെറസിൽ ഇയാൾ കണ്ടുവെന്ന മൊഴി കോടതിക്ക് എങ്ങനെ സ്വീകാര്യമായി തോന്നി എന്നു നോക്കാം. ഹോസ്റ്റലിന്‍റെ പിൻഭാഗത്തു മതിലിനോടു ചേർന്ന് തൊട്ടയൽവസ്തുവിൽ ഒരു കൊക്കോമരം ഉണ്ട്. അതിനടുത്ത് ഹോസ്റ്റൽ വസ്തുവിൽ മരങ്ങൾ വളർന്നുനിന്നിരുവെന്നു രാജു മൊഴി നൽകി. സാക്ഷി വൈദികനെ കണ്ടുവെന്നു പറയുന്ന സമയം അയാൾ എവിടെ നിന്നിരുന്നു‍? അയൽവസ്തുവിൽ കൊക്കോയുടെ അടുത്ത് മതിലിനോടു ചേർന്നു നിന്നിരുന്നതായാണു മൊഴി. ഇയാൾക്കു കൊക്കോയിൽ കയറാൻപോലും പറ്റിയില്ലെന്നു കോടതിയിൽ പറഞ്ഞു. (പേജ് 22)

അവിടെ നിന്നുകൊണ്ട് ഇയാൾക്ക് അഞ്ചുനില കെട്ടിടത്തിന്‍റെ ടെറസിൽ ടോർച്ച് അടിച്ചുനിന്നതായി പറയുന്ന വൈദികനെ കാണാൻ സാധിക്കുമായിരുന്നോ‍? സാക്ഷിതന്നെ പറഞ്ഞു: “ആരും കാണാതിരിക്കാൻ ഞാൻ അങ്ങനെ നിൽക്കുകയായിരുന്നു. ടെറസിൽ നിൽക്കുന്നവരെ കാണാൻ പറ്റില്ല. പക്ഷേ, വെട്ടം കാണാം.’’ (പേജ് 21). ക്രോസ് വിസ്താരത്തിനുശേഷമുള്ള പ്രോസിക്യൂട്ടറുടെ വീണ്ടും വിസ്താരത്തിൽ (റീ എക്സാമിനേഷൻ) സാക്ഷി ഇതു വീണ്ടും ആവർത്തിച്ചു. ഈ ചോദ്യം നിയമവിരുദ്ധമായിരുന്നിട്ടും ചോദിച്ചപ്പോളായിരുന്നു അത്. അപ്പോൾ ബഹുമാന്യനായ പ്രോസിക്യൂട്ടർ ഇന്ത്യൻ തെളിവുനിയമത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ലംഘിച്ച് ഒരു കാര്യം ചോദിച്ചുവരുത്തി: മാറിനിന്നാൽ കാണാൻ കഴിയും എന്ന്. പ്രോസിക്യൂട്ടർ വീണ്ടും ചോദിച്ചു: നിങ്ങൾ അങ്ങനെ മാറിനിന്ന് നോക്കിയോ? സാക്ഷി പറഞ്ഞു: “നോക്കി.’’ പ്രോസിക്യൂട്ടർക്കു നിയമലംഘനം നടത്താൻ കോടതി തടസമായില്ല.

ഇങ്ങനെ വസ്തുതകൾ ചോദിച്ചുവരുത്തുന്നതു പ്രോസിക്യൂഷൻ കേസ് തള്ളുന്നതിനു മതിയായ കാരണമാണെന്നു വർക്കി ജോസഫിന്‍റെ കേസിൽ (AIR 1993 S.C. 1892) സുപ്രീം കോടതി പറഞ്ഞത് അറിയാമായിരുന്ന പ്രതിഭാഗം അഭിഭാഷകർ അതിനെ എതിർക്കാതിരുന്നത് അവരുടെ കക്ഷികൾക്ക് അതുകൊണ്ടു കിട്ടുന്ന വലിയ പ്രയോജനം മനസിലാക്കിയിട്ടുതന്നെയാവണം. അങ്ങനെ പ്രോസിക്യൂട്ടർ ചോദിച്ചിട്ടുപോലും എന്തോ കാരണത്താൽ സാക്ഷിക്കു സംഗതി പിടികിട്ടാതിരുന്നതുമൂലം അയാൾ പ്രോസിക്യൂട്ടർ കിട്ടാൻ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല. അതായത് വൈദികനെ ടെറസിൽ കണ്ടുവെന്ന്!

ഇക്കാര്യത്തിൽ മൊഴി വിശകലനം ചെയ്യാതെതന്നെ ഒരു തീരുമാനത്തിലെത്താനും സാമാന്യബുദ്ധി ഉണ്ടെങ്കിൽ മതി. മുകളിൽ പറഞ്ഞ സാഹചര്യത്തിൽ ടോർച്ചടിച്ചാൽ താഴെനിൽക്കുന്നയാൾക്കു മുകളിൽനിന്ന് ടോർച്ച് അടിക്കുന്ന ആളെ കാണാൻ പറ്റുമോ? അതിനു മുന്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ തിരിച്ചറിയാൻ പറ്റുമോ? മുകളിൽനിന്നു ടോർച്ച് അടിക്കുന്ന ആൾക്ക് ആർക്കുനേരേ ടോർച്ച് അടിക്കുന്നുവോ (ആരുടെ മുഖത്ത് വെളിച്ചം വീഴുന്നുവോ) അയാളെ കാണാൻ സാധിക്കും. മറിച്ച് സാധിക്കില്ല. ടോർച്ച് അടിക്കുന്നയാൾ ഇരുട്ടിലായിരിക്കും. അല്ലെങ്കിൽ അയാൾ ടോർച്ച് തിരിച്ചുപിടിച്ചു തന്‍റെ നേരെ തെളിക്കണം. സാമാന്യബുദ്ധിക്കും ശാസ്ത്രത്തിനും ചേരാത്ത തെളിവുമായി സിബിഐ ഞെട്ടിച്ചിരിക്കുന്നു.


(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.