Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ് മന്നത്തുപത്മനാഭൻ. നായർസമുദായത്തിന്റെ സർവസ്വവുമായ മന്നത്തുപത്മനാഭൻ സ്വസമുദായത്തോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി ജീവിതാവസാനം വരെ നിസ്വാർഥമായി പ്രവർത്തിച്ച കർമയോഗിയാണ്. അദൃശ്യസാന്നിധ്യംകൊണ്ട് സർവീസ് സൊസൈറ്റിക്ക് മാർഗദീപമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മഹത്തായ ദർശനങ്ങളും ആദർശങ്ങളും എന്നും ലോകത്തിനു മാതൃകയാണ്. സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസമേഖലകളിൽ അദ്ദേഹം വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
അദ്ദേഹത്തിന്റെ ജന്മദിനം കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഘോഷം കൊണ്ടാടിവരികയായിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ജന്മദിനാഘോഷം വേണ്ടെന്നുവയ്ക്കാൻ തീരുമാനിക്കുകയാണുണ്ടായത്. പകരം പെരുന്നയിലെ മന്നംസമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എൻഎസ്എസ് സ്ഥാപനങ്ങളിലും മന്നംജയന്തിആചരണം നടത്തുകയാണ്.
1878 ജനുവരി രണ്ടിനാണ് മന്നത്തു പത്മനാഭന്റെ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നന്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് അമ്മയുടെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാമത്തെ വയസിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. പിന്നീട് ചങ്ങനാശേരിയിലുള്ള സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാന്പത്തികപരാധീനതകളാൽ അവിടെ പഠനം തുടരാൻ കഴിഞ്ഞില്ല.
പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്നു. അനുഗൃഹീതനടൻ എന്ന പേര് രണ്ടുവർഷംകൊണ്ട് അദ്ദേഹം സന്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശേരി മലയാളം സ്കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാധ്യാപകൻ എന്ന പേരു സന്പാദിച്ചു.
പിന്നീട് പല സർക്കാർ പ്രൈമറിസ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസിൽ മിഡിൽ സ്കൂൾ അധ്യാപകൻ ആയിരിക്കുന്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം സ്വയം രാജിവച്ചു. ഇതിനു രണ്ടുവർഷം മുന്‍പ് തുറവൂർ സ്കൂളിൽ അദ്ധ്യാപകൻ ആയിരിക്കുന്പോൾ മജിസ്ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു.
തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശേരി നായർസമാജ രൂപീകരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം - ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31-ന് നായർസമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുന്‍പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഉൗർജ്ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്നും കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട ‘സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭണവൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബർ 31 മുതൽ 1945 ഓഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി.
1947-ൽ സംഘടനയുമായുള്ള ഒൗദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടര മാസത്തിനുശേഷം അദ്ദേഹം ജയിൽവിമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി.
1949 ഓഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹ്യപ്രവർത്തനങ്ങളിലും എൻഎസ്എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും അനന്തരം കേരളസംസ്ഥാനവും രൂപം പ്രാപിച്ചപ്പോൾ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടില്ല.
1957-ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റു. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. കമ്യൂണിസ്റ്റ്ഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. ആ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും പ്രസിഡന്റ്ഭരണം നടപ്പിലാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി.
മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശേരിയുടെ ജീവിതചരിത്ര നിരൂപണം എന്നീ വിമർശനഗ്രന്ഥങ്ങളും ഞങ്ങളുടെ എഫ്എംഎസ് യാത്ര, എന്റെ ജീവിതസ്മരണകൾ എന്നിവയും അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു.
സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960-ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും അതിനായി ഒരു ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കങ്ങൾക്കും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.
നായർസമുദായത്തിന്റെ ഐക്യത്തിനും സർവീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. സംഘടനയുടെ ശക്തിയും ചൈതന്യവും അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾ തന്നെ.
ജി. സുകുമാരൻനായർ (ജനറൽ സെക്രട്ടറി, നായർ സർവീസ് സൊസൈറ്റി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
"യുട്യൂബർമാർക്ക് വരിക്കാരെ കൂട്ടാനുള്ള നീക്കം'; രാഹുലിനെ പരിഹസിച്ച് ഇടത്, ബിജെപി ഗ്രൂപ്പുകൾ
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
Latest News
"യുട്യൂബർമാർക്ക് വരിക്കാരെ കൂട്ടാനുള്ള നീക്കം'; രാഹുലിനെ പരിഹസിച്ച് ഇടത്, ബിജെപി ഗ്രൂപ്പുകൾ
കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ല; ഉമ്മൻ ചാണ്ടിയോട് സ്റ്റാലിൻ
ഒടിടി പ്ലാറ്റ്ഫോമുകൾക്കും നവമാധ്യമങ്ങൾക്കും മൂക്കുകയർ; മാർഗനിർദേശം പുറത്തിറങ്ങി
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവല്ലയിൽ പോക്സോ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top