Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോൺഗ്രസിനു മറ്റൊരു ഉണർത്തുവിളി
Monday, November 16, 2020 12:47 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാമായണത്തിലെ കുംഭകർണന്റേതുപോലുള്ള നിദ്രയിലാണ്ടിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഉച്ചത്തിൽ വിളിച്ചുണർത്താനുള്ള മറ്റൊരു ആഹ്വാനമാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ. കുംഭകർണനെ ഉണർത്താൻ ചെയ്യേണ്ട നീണ്ട നടപടിക്രമം ഇതിഹാസത്തിൽ വിവരിച്ചിട്ടുണ്ട്.
പാർട്ടിയെ വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിലും പരിപാടികളും തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നതിലും ആവർത്തിച്ച് പരാജയപ്പെട്ടാൽ പാർട്ടി നേതൃത്വത്തിന് രാഷ്ട്രീയ ഐസിയുവിൽ പ്രത്യേക ചികിത്സ ആവശ്യമായി വന്നേക്കാം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ അതിന്റെ ചുവരെഴുത്തുകളുണ്ട്. അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ഛത്തീസ്ഗഡിൽ മാത്രമേ കോൺഗ്രസിനു വിജയിക്കാൻ കഴിഞ്ഞുള്ളൂ. മറുവശത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജർമാർക്ക് എല്ലാ സംസ്ഥാനങ്ങളിലും മികവു പുലർത്താനും മണിപ്പൂർ മുതൽ കർണാടകയിൽവരെ അധികാരത്തിൽ എത്താനും കഴിഞ്ഞു.
എന്തിനധികം, തെലുങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാന രാഷ്ട്രീയ സമിതിക്കു ശക്തമായ താക്കീത് നൽകിക്കൊണ്ടാണ് ദുബാക്ക ഉപതെരഞ്ഞെടുപ്പിൽ ആയിരം വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി വിജയിച്ചത്. തെലുങ്കാന ടിആർഎസിന്റെ കോട്ടയാണെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിലെ കാറ്റിന്റെ ഗതിമാറ്റത്തെയാണു സൂചിപ്പിക്കുന്നത്.
സിന്ധ്യയുടെ വിജയം
ബിജെപി സ്ഥാനാർഥികളെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്ന കർണാടകയിൽ മുഖ്യമന്ത്രി യദിയൂരപ്പയ്ക്കു പിടിച്ചുനിൽക്കാം. ജ്യോതിരാദിത്യ സിന്ധ്യയുടേതാണു ശ്രദ്ധേയമായ പ്രകടനം. അദ്ദേഹം തന്റെ ജനപിന്തുണ തെളിയിക്കുകയും കോൺഗ്രസിൽനിന്ന് നിരവധി സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. തന്നെ മൂലയ്ക്കൊതുക്കിയ മധ്യപ്രദേശ് കോൺഗ്രസിലെ ചേരിപ്പോരിനൊടുവിലാണ് സിന്ധ്യ മാർച്ചിൽ ബിജെപിയിൽ ചേർന്നത്. ഒരു രാജ്യസഭാസീറ്റ് പോലും അദ്ദേഹത്തിന് നിഷേധിക്കുകയായിരുന്നു.
വൈകാതെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിനു ഭൂരിപക്ഷം നഷ്ടപ്പെടുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ കമൽ നാഥ് നിർബന്ധിതനാവുകയും ചെയ്തു. പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യംചെയ്യുന്നതിൽ ഹൈക്കമാൻഡിനുണ്ടായ പിടിപ്പുകേട് വ്യക്തമാക്കുന്നതാണ് ഇത്. ഇത്തരം പരാജയങ്ങൾ മറ്റു സംസ്ഥാനങ്ങളിലും പാർട്ടി നേരിടുന്നതിനു പ്രധാന കാരണം ഗ്രൂപ്പിസവും ഹൈക്കമാൻഡിനെ ഉപദേശിക്കുന്ന ചിലരുടെ രാഷ്ട്രീയ കഴിവില്ലായ്മയുമാണ്.
കഴിവുകെട്ട ഉപദേഷ്ടാക്കൾ
ബിഹാറിലും ഹൈക്കമാൻഡിന്റെ (കോൺഗ്രസിന്റെ പ്രഥമ കുടുംബം ) ഉപദേഷ്ടാക്കൾ മണ്ടത്തരമാണു കാട്ടിയത്. സംസ്ഥാനത്തെ സംഘടനാശക്തിയും അനുബന്ധ കാര്യങ്ങളും വിലയിരുത്തി യാഥാർഥ്യബോധത്തോടെ അവർ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കിൽ പാർട്ടിക്കും മഹാസഖ്യത്തിനും സ്ഥിതി മെച്ചപ്പെടുമായിരുന്നു. യാതൊരു കാരണവും വിവേകവുമില്ലാതെ 70 സീറ്റുകൾ ലഭിക്കണമെന്ന് പാർട്ടി നേതൃത്വം വാശിപിടിച്ചു. പതിറ്റാണ്ടുകൾക്കു മുമ്പ് വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കെ മണ്ഡൽ കമ്മീഷൻ ശിപാർശകൾ പ്രകാരം ഒബിസിക്ക് സംവരണം നൽകാൻ തീരുമാനിച്ചതുവഴി ഉടലെടുത്ത മണ്ഡൽ രാഷ്ട്രീയത്തിന്റെ ഫലമായി ഏറെക്കാലമായി സംസ്ഥാനത്ത് പാർട്ടി ക്ഷയിക്കുകയാണ്. പാർട്ടിക്ക് മുതിർന്ന ജനകീയ നേതാക്കളില്ല. പാർട്ടി സംഘടനയെ ശക്തിപ്പെടുത്താൻ ഒരു ശ്രമവും നടന്നിട്ടില്ല. ഇഴഞ്ഞുനീങ്ങുകയും ഇടയ്ക്കു നിശ്ചലമാകുകയും ചെയ്യുന്ന ബലഹീനമായ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നന്നാക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നു. തേജസ്വി യാദവിന്റെ ഔദാര്യത്തിലാണ് കോൺഗ്രസിന് 70 സീറ്റുകൾകിട്ടിയത്. ഇതിനായി രണ്ട് പ്രാദേശിക പാർട്ടികളെയെങ്കിലും സഖ്യത്തിൽനിന്നു പുറത്താക്കേണ്ടിവന്നതിന് തേജസ്വിക്ക് വലിയ വില നൽകേണ്ടിയുംവന്നു.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കോൺഗ്രസിന് അറിയപ്പെടുന്ന കുറച്ച് നേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവസാന നിമിഷം ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതുപോലും ബുദ്ധിമുട്ടായിരുന്നു എന്നുമാണ്. മികച്ച പ്രസംഗകരായ നരേന്ദ്ര മോദിയെയും മറ്റ് മുതിർന്ന പരിവാർ നേതാക്കളെയും ചെറുക്കാൻ ഈ സ്ഥാനാർഥികൾക്കു കഴിയുമായിരുന്നില്ല. സഖ്യ നേതാക്കൾ പറയുന്നതനുസരിച്ച് പാർട്ടി 30-40 സീറ്റിൽ കൂടുതൽ ആവശ്യപ്പെടരുതായിരുന്നു. പാർട്ടിക്ക് വിഭവങ്ങളുടെ പരിമിതികളും ഉണ്ടായിരുന്നു. മഹാസഖ്യത്തിലെ മറ്റു പാർട്ടികൾക്ക് 40 സീറ്റുകൾ വിട്ടുകൊടുത്തിരുന്നുവെങ്കിൽ, ഈ നേതാക്കൾ പറയുന്നതനുസരിച്ച് വോട്ടെടുപ്പ് ഫലങ്ങൾ വ്യത്യസ്തമാകുമായിരുന്നു.
ബിഹാർ കോൺഗ്രസിനെ ഇടിമുഴക്കത്തോടെ വിളിച്ചുണർത്തുകയാണ്. അന്ധമായ വിശ്വസ്തത മാത്രം യോഗ്യതയായുള്ള ഏറാൻമൂളികളാൽ ചുറ്റപ്പെട്ട ഒരു കുടുംബമാണ് ഇന്നു പാർട്ടിയെ നയിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന് നിലനിൽക്കണമെങ്കിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടെ സംഘടന പുനർനിർമിക്കുകയും പുതിയ യുവ നേതാക്കളെ ഉയർന്നുവരാൻ അനുവദിക്കുകയും വേണം. ഇതുപോലുള്ള ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ഒരു പാർട്ടിയും ആഗ്രഹിക്കില്ല. സംസ്ഥാന തലത്തിൽ ശക്തമായ സംഘടനയും ജനങ്ങളോടൊത്തു പ്രവർത്തിക്കാനും അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും കഴിവുള്ള നേതാക്കളും കോൺഗ്രസിന് ഉണ്ടാകേണ്ടിയിരിക്കുന്നു.
യുപിയിലും മണ്ടത്തരം
കേരളത്തിൽ പാർട്ടി ഇപ്പോഴും ശക്തമാണെങ്കിൽ അതിനു കാരണം കരുത്തുറ്റ സംഘടനാസംവിധാനവും നിരവധി ജനകീയ നേതാക്കളുമാണ്. രാഷ്ട്രീയമായി പ്രസക്തമാകണമെങ്കിൽ ഉറക്കമുണരാനുള്ള വിളി പാർട്ടി അവഗണിക്കരുത്.
കഴിഞ്ഞ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും സമാജ്വാദി പാർട്ടിയുമായി കോൺഗ്രസ് സമാനമായ വിലപേശൽ നടത്തി. എസ്പിയുടെ യുവനേതാവ് അഖിലേഷ് യാദവ്, പിതാവ് മുലായം സിംഗ് യാദവ് ഉൾപ്പെടെയുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കൾ പ്രകടിപ്പിച്ച ശക്തമായ എതിർപ്പ് മറികടന്ന് കോൺഗ്രസ് നേതാക്കളുടെ ആവശ്യങ്ങൾ അംഗീകരിച്ചു. ഒടുവിൽ കോൺഗ്രസിന് വിജയസാധ്യതയുള്ള സ്ഥാനാർഥികളോ സംഘടനാ ശക്തിയോ ഇല്ലെന്നു തെളിഞ്ഞു. ഫലം വന്നപ്പോൾ പാവം അഖിലേഷ് ലജ്ജാകരമായ അവസ്ഥയിലായി. യുപിയിലും ഹൈക്കമാൻഡിന്റെ വിവരമില്ലാത്ത ഉപദേശകരാണ് മണ്ടത്തരങ്ങൾ കാണിച്ചത്.
ആസാമിലും പശ്ചിമ ബംഗാളിലും ഇടതുപക്ഷവും തമിഴ്നാട്ടിലും മറ്റും ഡിഎംകെയും കോൺഗ്രസുമായുള്ള സഖ്യം തുടരുമെങ്കിലും ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയുമായുള്ള സഖ്യത്തിന് മറ്റു പാർട്ടികൾ രണ്ടുവട്ടം ആലോചിച്ചേക്കാം. ഇവിടെ മഹാസഖ്യം പ്രാദേശിക പാർട്ടികൾക്കും ഇടതുപക്ഷത്തിനും ഇടയിലായിരിക്കാം. ജനപിന്തുണയുള്ള അവർ വിശ്വാസ്യതയും തെളിയിച്ചിട്ടുണ്ട്.
ബിജെപിയുടെ ഇരട്ടത്താപ്പ്
ബിഹാറിൽ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയെക്കൊണ്ട് ജെഡിയുവിനെതിരെ ഉൾപ്പെടെ 115 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള തന്ത്രപരമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. ഇതുവഴി ബിജെപിക്ക് അനുകൂലമായി വോട്ട് വിഭജിക്കുകയും 28 ജെഡി യു സ്ഥാനാർഥികളുടെ ജയസാധ്യത ഇല്ലാതാക്കി 115 സീറ്റിൽ മത്സരിച്ച നിതീഷ് കുമാറിന്റെ ജയം 43 സീറ്റിലാക്കി കുറയ്ക്കുകയും ചെയ്തു. അതൊരു ഇരട്ടത്താപ്പ് തന്ത്രമായിരുന്നു: ബിജെപി കൂടുതൽ സീറ്റുകൾ നേടി എന്നു മാത്രമല്ല, നിതീഷിന്റെ ശക്തി ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഇത് നിതീഷിനെ ദുർബലനും ജൂണിയർ പങ്കാളിയുമാക്കി മാറ്റി കാവിപ്പാർട്ടിയുടെ വരുതിയിലാക്കി.
സാധാരണഗതിയിൽ സ്വതന്ത്ര ചിന്താഗതിക്കാരനായ നിതീഷിന് മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പുകൾ അനുവദിക്കുന്നതിലും ഉൾപ്പെടെ ബിജെപിയുടെ ആവശ്യങ്ങളോടു പൊരുത്തപ്പെടാൻ പ്രയാസമായിരിക്കുമെന്നും അതിനാൽത്തന്നെ സഖ്യത്തിന് അല്പായുസായിരിക്കാനാണ് സാധ്യതയെന്നുമാണ് ചിലരെങ്കിലും സംശയിക്കുന്നത്. ബിഹാറിലോ കേന്ദ്രത്തിലോ ചിരാഗ് പാസ്വാനു ബിജെപി സ്ഥാനം നൽകുന്നതു നിതീഷ് സമ്മതിച്ചേക്കില്ല. അത് അസ്വസ്ഥമായ ഒരു സഖ്യം പോലും ആയിത്തീരാം.
പ്രചാരണ വേളയിൽ ബിജെപിയുടെ പോസ്റ്ററുകളിൽ തന്റെ ഫോട്ടോ ഉൾപ്പെടുത്താത്തതിൽ നിതീഷിന് ബിജെപിയോട് അതൃപ്തിയുണ്ട്. എന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എൻഡിഎയ്ക്ക് പുറത്തുള്ള ഒരവസരവും നിതീഷ് ആഗ്രഹിക്കുന്നില്ല. പാർട്ടി കടന്നുപോകുന്നത് അത്ര സുഖകരമല്ലാത്ത കാലത്താണെങ്കിലും ഇത് ജനങ്ങളുടെ തെരഞ്ഞെടുപ്പാണെന്നു തെളിയിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്.
തേജസ്വിയുടെ മുന്നേറ്റം
ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ആർജെഡി മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് മാത്രമല്ല, അതിന്റെ നേതാവ് തേജസ്വി യാദവ് സ്വന്തം പാർട്ടിയുടെ ചെലവിൽ ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകി മഹാസഖ്യത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. വിരുദ്ധ താത്പര്യങ്ങളും പ്രത്യയശാസ്ത്രങ്ങളുമുള്ള പാർട്ടികളുടെ സഖ്യത്തെ നയിക്കാനുള്ള കഴിവും തന്റെ നേതൃഗുണങ്ങളും അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും അഴിമതികൾ സംബന്ധിച്ച് എതിരാളികൾ അഴിച്ചുവിട്ട കടുത്ത പ്രചാരണത്തെ അഭിമുഖീകരിക്കേണ്ടി വന്നതിനാൽ ഈ യുവ നേതാവിന് ഇഞ്ചോടിഞ്ച് പോരാടേണ്ടിവന്നു. രാജ്യത്തെ മതേതര രാഷ്ട്രീയ മുന്നണി രൂപീകരണത്തിൽ അദ്ദേഹം ഒരു പ്രധാന സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ നേട്ടം
തങ്ങൾക്ക് ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉണ്ടായ പരാജയത്തിന്റെ പേരിൽ അതില്ലാതാക്കാൻ കഴിയില്ലെന്നും ഇടതുപക്ഷം തെളിയിച്ചു. കൂടുതൽ സീറ്റുകൾക്കു വിലപേശാൻ അവർക്കായില്ല. വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അവർ സീറ്റുകൾ ചോദിച്ചത്. കോൺഗ്രസിനു നൽകാതെ ഇടതുപക്ഷത്തിന് കൂടുതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ മഹാസഖ്യത്തിന്റെ സ്ഥാനം മികച്ചതാകുമായിരുന്നുവെന്ന് ബിഹാറിലെ പലരും വിശ്വസിക്കുന്നു.
ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വ്യാപനം തടയുന്നതിനും അതിനെതിരെ ഐക്യത്തോടെ പോരാടുന്നതിനും മതേതര ജനാധിപത്യ സഖ്യം വേണമെന്നുമുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം സാധൂകരിക്കുന്ന പ്രധാന ആയുധമായി മാറുകയാണ് സിപിഎമ്മിന്റെയും സിപിഐയുടെയും മികച്ച പ്രകടനം. എന്നാൽ, പ്രകാശ് കാരാട്ടും സിപിഎമ്മിന്റെ കേരള ഘടകവും ഏതാനും വർഷങ്ങളായി ഇതിനെ എതിർത്തിരുന്നു. കിഴക്കൻ സംസ്ഥാനങ്ങളിൽ സിപിഎം ഏതാണ്ട് തുടച്ചുമാറ്റപ്പെടുകയും ലോക്സഭയിലെ സാന്നിധ്യം ഗണ്യമായി കുറയുകയും ചെയ്തതോടെ പാർട്ടി കേന്ദ്രകമ്മിറ്റി ഇത്തരം മതേതര സഖ്യത്തിന് അനുമതി നൽകി. ബിഹാറിലെ ക്രിയാത്മക പ്രതികരണം ദേശീയ തലത്തിൽ ഒരു മതേതര ജനാധിപത്യ വേദി ഉണ്ടാക്കാൻ യെച്ചൂരിയെ ധൈര്യപ്പെടുത്തിയേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top