Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കലകളുടെ ശ്രീകോവിലായ കലാമണ്ഡലത്തിന് ഇന്നു നവതി
അജിൽ നാരായണൻ
ഒരുകാലത്ത് കേരളീയ പാരന്പര്യകലകളുടെ നിലനില്പും വളർച്ചയും നാടുവാഴികളുടെയും ഫ്യൂഡൽ പ്രഭുക്കളുടെയും ഒൗദാര്യത്തിലായിരുന്നു. കഥകളി പോലുള്ള കലകൾ ആസ്വദിക്കാനുള്ള അവകാശം മാടന്പികൾക്കു മാത്രം. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകം ആയപ്പോഴേക്കും കഥകളി, കൂടിയാട്ടം പോലുള്ളവ ആസ്വാദനപരമായും വളർച്ചാപരമായും ഇല്ലാതാകുമെന്ന അവസ്ഥയായി.
പാരന്പര്യ കലകൾ ഇല്ലാതാകുമെന്ന ആശങ്കയിൽനിന്നാണ് മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മനസിൽ കേരള കലാമണ്ഡലം എന്ന ആശയം പിറവിയെടുത്തത്. പാരന്പര്യ കലകളുടെ പ്രചാരണത്തിനും പരിപോഷണത്തിനുമായി പൊതു ഉടമസ്ഥതയിലുള്ള ഒരു കലാസ്ഥാപനമായിരുന്നു വള്ളത്തോളിന്റെ മനസിൽ. സന്തത സഹചാരിയായിരുന്ന മണക്കുളം മുകുന്ദരാജയുമായി ചേർന്ന് പ്രവർത്തനങ്ങൾ തുടങ്ങി. അങ്ങനെ 1927 ൽ തുടങ്ങിയ ആ യത്നത്തിനു പൊൻചിലങ്കയണിഞ്ഞത് 1930 ലാണ്.
ചെറുതുരുത്തിയിലേക്ക്...
കലാമണ്ഡലം എന്നു പിൽക്കാലത്തു ലോക കലാഭൂപടത്തിൽ ഇടംപിടിച്ച സ്ഥാപനത്തിന്റെ തുടക്കം കക്കാട് കാരണവപ്പാടിന്റെ അന്പലപുരത്തുള്ള വസതിയിലായിരുന്നു. പ്രഥമ അധ്യക്ഷനായി വള്ളത്തോളും സ്ഥാപക സെക്രട്ടറിയായി മുകുന്ദരാജയും. നാലു വർഷത്തിനുശേഷം ചെറുതുരുത്തിയിൽ ഭാരതപ്പുഴക്കരയിലെ ഇന്നു കാണുന്ന സ്ഥലത്തേക്കു കലാമണ്ഡലം പറിച്ചുനട്ടു. കഥകളിക്കളരിയായും കളിയരങ്ങായും വളർച്ചയുടെ പടവുകൾ ഓരോന്നായി കയറുന്പോൾ അതിനൊപ്പം മഹാകവിയും സഞ്ചരിച്ചു. 1958 ൽ അന്തരിക്കുന്നതുവരെ കലാമണ്ഡലത്തിന്റെ ഉന്നതിക്കായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സദാ വ്യാപൃതനായിരുന്നു.
ആദ്യകാലത്തു സാന്പത്തിക ഞെരുക്കത്തോടെയായിരുന്നു പ്രവർത്തനം. ലോട്ടറി നടത്തിയും ഉദാരമതികളായ സഹൃദയരിൽനിന്നു പിരിവെടുത്തുമാണ് പണം കണ്ടെത്തിയത്.കഥകളിയിൽ തുടങ്ങി മോഹിനിയാട്ടം, തുള്ളൽ, പഞ്ചവാദ്യം തുടങ്ങിയവയും വൈകാതെ കലാമണ്ഡലത്തിൽ പാഠ്യവിഷയങ്ങളായി.
നെഹ്റു നൽകിയ ഒരു ലക്ഷം
1955ൽ രജതജൂബിലി ആഘോഷം ഉദ്ഘാടനത്തിന് എത്തിയത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു. കലാമണ്ഡലത്തിന്റെ നടത്തിപ്പിനു ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കിയാണ് അന്നദ്ദേഹം മടങ്ങിയത്. സ്ഥാപകരായ വള്ളത്തോളിന്റെയും മുകുന്ദരാജയുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽനിന്നു മാറി ഒരു പൊതുസ്ഥാപനത്തിന്റെ പ്രവർത്തനരീതികളിലേക്കു കലാമണ്ഡലം പരിവർത്തനപ്പെട്ടത് 1941 ലാണ്. കലാമണ്ഡലത്തെ വള്ളത്തോൾ കൊച്ചി സർക്കാരിനു കൈമാറിയതോടെയാണിത്. കൊച്ചി സർക്കാരിന്റെ കീഴിലും സാന്പത്തിക ക്ലേശങ്ങളോടെയായിരുന്നു പ്രവർത്തനം.
സംസ്ഥാന രൂപീകരണത്തിനുശേഷം 1957 ൽ കലാമണ്ഡലത്തെ സർക്കാർ ഏറ്റെടുത്തു. സർവകലാശാലയാക്കണമെന്ന് ആവശ്യപ്പെട്ട് ഇഎംഎസ് മന്ത്രിസഭയ്ക്കു മഹാകവി കത്തെഴുതി. ക്രമേണ വിദ്യാഭ്യാസ വകുപ്പിന്റെ അധികാരപരിധിയിൽ സ്വതന്ത്ര ഭരണാധികാരമുള്ള കലാസ്ഥാപനമായി മാറി.
1963 ൽ സർക്കാർ കേരള കലാമണ്ഡലത്തിന് "സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ്’ എന്ന പദവി നൽകി. 1975 ജൂലൈയിൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സൊസൈറ്റിയായി കലാമണ്ഡലം രജിസ്റ്റർ ചെയ്തു. തുടർന്നു സാംസ്കാരിക വകുപ്പ് രൂപീകൃതമായതോടെ കലാമണ്ഡലം അതിന്റെ കീഴിലായി. സർക്കാരിൽനിന്ന് ലഭിക്കുന്ന ഗ്രാന്റാണ് കലാമണ്ഡലത്തിന്റെ സാന്പത്തിക വരുമാനം. ഇന്ത്യക്കകത്തും വിദേശങ്ങളിലും കലാമണ്ഡലം നടത്തിവരുന്ന കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ എന്നിവയ്ക്കു ലഭിക്കുന്ന പ്രതിഫലത്തിലെ ഒരു ഭാഗവും കലാമണ്ഡലത്തിന്റെ വരുമാനമാണ്.
പ്രഗത്ഭരായ അനേകം കലാപ്രതിഭകൾ. ലോകമെങ്ങും കേരളത്തിന്റെ കലാപാരന്പര്യം എത്തിച്ചവർ. ലോകത്തെ വിസ്മയിപ്പിച്ച നടന ചാതുരിയും മുദ്രഭാവാദികളും അവർ അഭ്യസിച്ചത് ഈ കളരിയിൽനിന്നാണ്. നവതിയിലും കലാമണ്ഡലം കൂടുതൽ സുന്ദരമാകുകയാണ്.
നാഴികക്കല്ലുകൾ
1927- കലാമണ്ഡലം സ്ഥാപനത്തിനുള്ള ആലോചനകൾ.
1930- കലാമണ്ഡലം പ്രവർത്തനാരംഭം.
( ലക്ഷ്യങ്ങൾ: കേരളീയ കലകളുടെ പ്രചാരണം, സംരക്ഷണം, പഠനം, ഗവേഷണം. പ്രഥമ അധ്യക്ഷൻ - വള്ളത്തോൾ നാരായണമേനോൻ, സ്ഥാപക സെക്രട്ടറി - മണക്കുളം മുകുന്ദരാജ )
1934- ചെറുതുരുത്തിയിലേക്ക് ആസ്ഥാനം മാറി.
1941- നടത്തിപ്പവകാശം കൊച്ചി സർക്കാരിന്.
1957- സംസ്ഥാന സർക്കാർ ഏറ്റെടുത്തു.
1958- വള്ളത്തോളിന്റെ വിയോഗം.
1963- "സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ്’ പദവി.
1975- സൊസൈറ്റിയായി രജിസ്ട്രേഷൻ.
2007- കല്പിത സർവകലാശാല.
2012- ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയം ശിലാസ്ഥാപനം.
( പ്രധാന കോഴ്സുകൾ: കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ചെണ്ട, കർണാടകസംഗീതം, മൃദംഗം തുടങ്ങി 14 വിഷയങ്ങളിൽ ബിരുദാനന്തര-ബിരുദ പഠനവും എംഫിൽ, പിഎച്ച്ഡി കോഴ്സുകളും.
വൈസ് ചാൻസലർ : ഡോ. ടി.കെ. നാരായണൻ.)
കളി പഠിച്ച കഥ
നിളയുടെ തീരം ഫലസന്പുഷ്ടമാണ്. കൃഷിയും കലയും വിളയും. കലകളെ വളർത്താൻ നിളയുടെ തീരം തെരഞ്ഞെടുത്ത മഹാകവി വള്ളത്തോളിന്റെ ദീർഘദർശനം. വരേണ്യർക്കു മാത്രമായിരുന്ന കലകളെ ജനകീയമാക്കി. മുങ്ങിപ്പോകുമായിരുന്ന കലകളെ കരകയറ്റി. കലാലോകത്തിന്റെ കവാടങ്ങൾ എല്ലാവർക്കുമായി അദ്ദേഹം തുറന്നിട്ടു. അതൊരു വിപ്ലവമായിരുന്നു. കലയുടെ വിപ്ലവം. ഇന്നു നവതിയുടെ നിറവിലെത്തുന്പോൾ കലയുടെ ശ്രീകോവിലിനു കൂടുതൽ തിളക്കം.
കലാമണ്ഡലം അനുഭവങ്ങളെപ്പറ്റി... കലാമണ്ഡലം ഗോപി
കഥകളി പഠിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. കഥകളി കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അതുവരെ പഠിച്ചിരുന്ന ഓട്ടൻതുള്ളൽ പഠിക്കാമെന്നു കരുതിയാണു പതിമൂന്നാം വയസിൽ ഞാൻ കേരള കലാമണ്ഡലത്തിന്റെ പടി കയറിയത്.
എന്റെ നാടായ പെരിങ്ങോട് ചാലിശേരിക്കടുത്തു കോതച്ചിറയിലൊന്നും കഥകളി അരങ്ങേറാറില്ല. അതുകൊണ്ടു കഥകളിയെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. തുള്ളൽ പഠിപ്പിച്ചിരുന്ന പരമേശ്വരൻ നന്പീശനാണ് എന്നെ കലയുടെ ശ്രീകോവിലായ കലാമണ്ഡലത്തിലേക്ക് ആദ്യമായി കൊണ്ടുപോയത്. ഞാൻ കലാരംഗത്തുതന്നെ തുടരണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. അങ്ങനെ അവിടെയെത്തി.
അന്നു കലാമണ്ഡലം ഇപ്പോഴുള്ള സ്ഥലത്തല്ല. നിളയുടെ തീരത്താണ്. അവിടേക്കാണു പരമേശ്വരൻ നന്പീശന്റേയും അച്ഛന്റേയും കൂടെ ഞാൻ എത്തിയത്. അദ്ഭുതമായിരുന്നു എനിക്കാ ലോകം. ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത കഥകളി അടക്കമുള്ള കലകൾ പഠിപ്പിക്കുന്ന സ്ഥലം. ഏതു കലയായാലും പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കഥകളിയെക്കുറിച്ചു കേട്ടപ്പോൾ അതുതന്നെ പഠിക്കണമെന്ന മോഹമായി മനസിൽ.
1951 ലാണ്. കലാമണ്ഡലത്തിലെത്തിയപ്പോൾ നട്ടുച്ച. ആരൊക്കെയോ അവിടെ ഇരുന്നു ചീട്ടുകളിക്കുന്നുണ്ട്. എനിക്കാരേയും മനസിലായില്ല. അച്ഛൻ അവരോടെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരാൾ എന്നെ നോക്കി ഒരു ചോദ്യമങ്ങോട്ടിട്ടു:
"ന്താ ഞങ്ങടെ കൂടെ കളിക്കാൻ കൂടണോ?’
ഞാൻ അന്പരന്നു മിണ്ടാതെ നിന്നു. ചോദിച്ചത് ആരാണെന്നോ എന്താണെന്നോ പിടികിട്ടിയില്ല. അല്പസമയത്തിനുശേഷം ഞങ്ങൾ കുറച്ചപ്പുറത്തുള്ള ഒരാളുടെ വീട്ടിലേക്കു പോയി. ആ വീട്ടിൽ മുകളിലെ മുറിയിൽ വയസായ ഒരാളെ കണ്ടു. അയാളെയും എനിക്കു മനസിലായില്ല. ഏതോ വലിയ ആളാണെന്നു പിടികിട്ടി.
തേപ്പിക്കാതെ വള്ളത്തോൾ
അന്നു കലാമണ്ഡലത്തിൽ കുട്ടികളെ വേഷത്തിനു തെരഞ്ഞെടുത്തിരുന്നതു മനയോല തേച്ച് മുഖത്തിന്റെ വേഷഭംഗി പരിശോധിച്ചായിരുന്നു. എന്നാൽ എന്തോ എന്നെ തറപ്പിച്ചടിമുടി നോക്കി വയസായ ആൾ പറഞ്ഞു:
"ഇവനെ തേപ്പിച്ചു നോക്കണ്ട, എടുത്തോളു. രാമൻകുട്ടിയോട് എടുത്തോളാൻ പറയൂ.’അങ്ങനെ തേച്ചു നോക്കാതെതന്നെ എന്നെ കലാമണ്ഡലത്തിലെടുത്തു. ഗോപിയെന്ന തുള്ളൽവിദ്യാർഥിയെ കലാമണ്ഡലം ഗോപിയാക്കിയതിന്റെ ആദ്യ ചുവട് അതായിരുന്നു.
ആ വാക്കുകൾ കല്പിച്ച് എന്നെ അനുഗ്രഹിച്ചതു മഹാകവി വള്ളത്തോൾ നാരായണമേനോൻ ആയിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞതു പിന്നീടാണ്. കൂടെ കളിക്കുന്നോ എന്നു ചോദിച്ചവരോ, കഥകളിയരങ്ങിലെ മഹാരഥന്മാരും..!
മികച്ച ഗുരുക്കന്മാരുടെ കീഴിൽ പഠിക്കാൻ സാധിച്ച ശിക്ഷണത്തോടൊപ്പം മഹാകവിയുടെ വാത്സല്യം ഏറ്റുവാങ്ങാനും എനിക്കായി. അതായിരുന്നു സത്യത്തിൽ എന്റെ മുന്നോട്ടുള്ള എല്ലാ വളർച്ചയ്ക്കും കാരണം. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്പോൾ മഹാകവി കളരിയിലേക്കു വരും. പഠനം കഴിഞ്ഞിരിക്കുന്ന എന്നെയും കൂടെക്കൂട്ടും. തോളിൽ പിടിച്ച് അങ്ങനെ നടന്നുനടന്ന് അദ്ദേഹത്തിന്റെ വീടായ വള്ളത്തോൾ ഭവനത്തിലേക്കു പോകും.
അവിടെ ഞങ്ങൾ മുത്തശ്ശി എന്നു വിളിക്കുന്ന മഹാകവിയുടെ ഭാര്യയുണ്ട്. മകൾ വാസന്തിയുമുണ്ടാകും. കലാമണ്ഡലത്തിൽ കിട്ടുന്ന ഭക്ഷണത്തെക്കുറിച്ചൊക്കെ മഹാകവിക്ക് അറിയാവുന്നതിനാൽ എനിക്കു വീട്ടിൽനിന്നു വയറു നിറച്ചു ഭക്ഷണം തരും. അതിനു വാത്സല്യത്തിന്റെ രുചിയായിരുന്നു.
കളരികളിലെ പഠനം വളരെ ചിട്ടയോടെയായിരുന്നു. ആശാൻമാർ നന്നായി പറഞ്ഞുതരും. തെറ്റിയാൽ നല്ല ശിക്ഷ. നല്ല രീതിയിൽ വേഷം ചെയ്യാൻ അതാവശ്യമായിരുന്നു. വികൃതിയൊന്നുമല്ലാതിരുന്നിട്ടും കൂട്ടുകാർ കാണിച്ചുകൂട്ടുന്ന കുറുന്പുകളുടെ തല്ല് എനിക്കായിരുന്നു. സീനിയർ വിദ്യാർഥികളിൽ കേമൻമാർ പലരുമുണ്ടായിരുന്നു.
കലാമണ്ഡലത്തിന്റെ മൈനർ സെറ്റ് ഞങ്ങളെപ്പോലെ വളർന്നുവരുന്ന കലാകാരന്മാർക്കു വലിയ അനുഗ്രഹമായിരുന്നു. കളിയരങ്ങിൽ തെളിയാൻ അതേറെ സഹായിച്ചു. മൈനർ സെറ്റിന്റെ കൂടെ ഒരുപാടു തവണ കളിച്ചു. അങ്ങനെ നേടിയ ആത്മവിശ്വാസവും പരിചയവും പിന്നീട് ഏറെ സഹായിച്ചു. പിന്നീട് മേജർ സെറ്റിനൊപ്പവും ഒറ്റയ്ക്കുമൊക്കെ കളിയരങ്ങിലെത്താൻ മനസിനെ പാകപ്പെടുത്തിയത് അതൊക്കെയായിരുന്നു.
ഇന്നും ഞാനൊരു ശിഷ്യൻ
ഇന്നും ഞാനൊരു ശിഷ്യൻ മാത്രമാണ്. ഗുരുക്കന്മാർ പലരുണ്ടെങ്കിലും കലാമണ്ഡലം പത്മനാഭൻ നായരാശാനും രാമൻകുട്ടിയാശാനുമായിരുന്നു എന്നെ കലാമണ്ഡലം ഗോപിയാക്കി വളർത്തിയത്. ആദ്യത്തെ രണ്ടുകൊല്ലം ശരിക്കും ഞാൻ ഉഴപ്പി. പിന്നെയാണു കലാപഠനത്തിന്റെ ഗൗരവത്തിലേക്കു ഞാനെത്തിയത്. തുള്ളലിനു പകരം കഥകളി എന്നൊരു കാഴ്ചപ്പാടായിരുന്നു തുടക്കത്തിൽ. പക്ഷേ, കലാമണ്ഡലം പത്മനാഭൻ നായർ ഞങ്ങളുടെ കളരിയാശാനായതോടെ എന്റെ കഥകളി പഠനത്തോടുള്ള സമീപനംതന്നെ മാറി. കഥകളി വെറും കളിയല്ലെന്ന് അദ്ദേഹമാണു മനസിലാക്കിത്തന്നത്.
രാമൻകുട്ടിയാശാന്റെ രീതി മറ്റൊന്നായിരുന്നു. കല്യാണ സൗഗന്ധികത്തിലെ ഭീമനെയാണു രാമൻകുട്ടിയാശാൻ ആദ്യം അഭ്യസിപ്പിച്ചത്. പിന്നെ മറ്റെല്ലാ ആദ്യാവസാന വേഷങ്ങളും അഭ്യസിപ്പിച്ചു.
ഗുരുത്വം
ശിഷ്യർ തങ്ങളേക്കാൾ കേമനാകണം എന്ന് ആഗ്രഹിക്കുന്നതിനാലാണ് ഗുരുക്കൻമാർ നമ്മെ വഴക്കുപറയുന്നത്. തന്റെ കളരിയിൽനിന്നും പഠിച്ചുപോയവർ ഒരിടത്തും മോശക്കാരാകരുതെന്നാണ് ഏതു ഗുരുവിന്റേയും മോഹം. കലാമണ്ഡലത്തിൽ അധ്യാപകനായപ്പോൾ എന്റെയും മനസിൽ ചിന്ത അതായിരുന്നു. എന്നെ പഠിപ്പിച്ച രാമൻകുട്ടിയാശാൻ ഗൗരവക്കാരനായിരുന്നു. എന്നാൽ പത്മനാഭൻനായരാശാൻ സൗമ്യനും. പക്ഷെ കളിയിൽ പാളിയാൽ ശിക്ഷ തരുന്ന കാര്യത്തിൽ രണ്ടുപേരും സമാസമം.
അധ്യാപകനാക്കിയതു മഹാകവി
പഠിപ്പു കഴിഞ്ഞ് കലാമണ്ഡലത്തിൽനിന്നു പോരേണ്ട സമയത്തു മഹാകവി പറഞ്ഞു, ഇനി എവിടേയും പോകണ്ട, ഇവിടെത്തന്നെ മതിയെന്ന്. അങ്ങനെ കലയുടെ മഹാവിസ്മയങ്ങൾ നിറഞ്ഞ ശ്രീകോവിലിൽ അധ്യാപകനുമായി.
മഹാകവി വള്ളത്തോളിനു കഥകളിയെക്കുറിച്ച് അസാമാന്യ അറിവായിരുന്നു. അദ്ദേഹം വേഷം അണിഞ്ഞിട്ടില്ല എന്നേയുള്ളു. അദ്ദേഹത്തിന്റെ അച്ഛൻ കഥകളിയുടെ വലിയ ആരാധകനും കലാകാരനുമായിരുന്നു. അച്ഛന്റെ മടിയിലിരുന്ന് അദ്ദേഹം കുറേ കഥകളി കണ്ടിട്ടുണ്ടത്രെ. കഥകളി പ്രചരിപ്പിക്കാനാണു കലകളുടെ ഈ ശ്രീകോവിൽ അദ്ദേഹം സ്ഥാപിച്ചതുതന്നെ. സകല മുദ്രകളെക്കുറിച്ചും മഹാകവിക്ക് അറിയാമായിരുന്നു.
മോഹൻലാൽ...
നവതിയിലെത്തിയ കലാമണ്ഡലത്തിൽ മോഹൻലാൽ ഉണ്ടായിരുന്നെങ്കിൽ എന്നൊരു ചോദ്യം ദീപികയുടെ ലേഖകൻ എന്നോടു ചോദിച്ചു. മോഹൻലാൽ കലാമണ്ഡലത്തിൽ അഭ്യസിച്ചിരുന്നെങ്കിൽ നഷ്ടം രണ്ടു കൂട്ടർക്കാകുമായിരുന്നു. ഒന്നു ലാലിനെ കിട്ടാതെ പോകുന്ന മലയാള സിനിമയ്ക്ക്. മറ്റൊന്നു ഞങ്ങളെപ്പോലുള്ള വേഷക്കാർക്ക്.
ലാൽ കഥകളി പഠിച്ച് ശരിക്കുള്ള വേഷക്കാരനായാൽ പിന്നെ ഞങ്ങളൊക്കെ ബഹുദൂരം പിന്തള്ളപ്പെടുമായിരുന്നു. അവിടെ പഠിക്കാതിരുന്നതിനാൽ മലയാള സിനിമയിൽ മോഹൻലാൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്നു. ലാലുമായുള്ള ചങ്ങാത്തം സന്തോഷകരമാണ്. ഞാനും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കഥകളിതന്നെയാണ് എന്റെ ജീവരക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
‘കൈ’ക്കരുത്തിലെ സമസ്യ!
കോണ്‍ഗ്രസിനു പുറമേനിന്നു ശത്രുക്കൾ ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്ക
സിഎജിയെ ചൊല്ലി കലഹം, തർക്കം
കിഫ്ബിയും സിഎജിയും കേരള രാഷ്ട്രീയത്തിൽ കറങ്ങാൻ തുടങ
വൈറസ് പ്രജകളുടെ വൈറൽ പ്രസംഗം!
പ്രിയപ്പെട്ട കോവിഡ് വൈറസ് പ്രജകളേ, കോവിഡ് വൈറസ
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
Latest News
സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു
ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നു
വർഗീയതയുമായി എൽഡിഎഫ് സന്ധി ചെയ്യില്ല; തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിജയരാഘവൻ
ഭരണതുടർച്ചയ്ക്ക് ജാഥയുമായി എൽഡിഎഫും
സ്ഥാനാർഥികളെ തോൽപ്പിച്ചു; കോണ്‍ഗ്രസിൽനിന്ന് ഷുക്കൂറിനെ സസ്പെൻഡ് ചെയ്തു
Latest News
സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു
ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നു
വർഗീയതയുമായി എൽഡിഎഫ് സന്ധി ചെയ്യില്ല; തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിജയരാഘവൻ
ഭരണതുടർച്ചയ്ക്ക് ജാഥയുമായി എൽഡിഎഫും
സ്ഥാനാർഥികളെ തോൽപ്പിച്ചു; കോണ്‍ഗ്രസിൽനിന്ന് ഷുക്കൂറിനെ സസ്പെൻഡ് ചെയ്തു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top