Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോണ്‍ഗ്രസ് എങ്ങോട്ട്?
Friday, October 23, 2020 10:54 PM IST
ജനാധിപത്യമുന്നണിയുടെ പുത്തൻ കണ്‍വീനർ എം.എം. ഹസൻ ഒക്ടോബർ 20ന് ജമാഅത്തെ ഇസ്ലാമിയുടെ അമീർ എം.ഐ. അബ്ദുൾ അസീസിനെ അദ്ദേഹത്തിന്റെ നിലന്പൂരിലെ വസതിയിലെത്തി സന്ദർശിച്ചതും ചർച്ച നടത്തിയതും കേരളത്തിലെ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലാപാടിനെക്കുറിച്ചു വലിയ സന്ദേഹങ്ങളാണു മതേതര വിശ്വാസികളിൽ ഉയർത്തുന്നത്.
തികച്ചും രഹസ്യമാക്കി വയ്ക്കാൻ ഹസൻ ഉദ്ദേശിച്ച സന്ദർശനമായിരുന്നു അതെന്നാണു പ്രചാരണം. നിലന്പൂരിലെ കോണ്‍ഗ്രസ് നേതാവായ ആര്യാടൻ പോലും അറിയാതെയാണു ഹസൻ സന്ദർശനം ക്രമീകരിച്ചത് എന്നുവരെ പ്രചാരണമുണ്ട്. ഹസന്റെ മതേതര സമീപനങ്ങളെ സംശയമില്ലാത്തവർക്കുപോലും ഈ നടപടി മനംപുരട്ടലുണ്ടാക്കി.
അതുപോലെയാണു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രതികരണവും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തിയതു ശരിയായില്ല എന്ന രാഹുലിന്റെ നിലപാടാണു രമേശിനെ ചൊടിപ്പിച്ചത്. ഇവിടത്തെ കാര്യങ്ങൾ പറയാൻ തങ്ങളുണ്ട് എന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. പണ്ട് ഇന്ദിരയുടെ കാലത്തായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു വേറൊരാൾ ആകുമായിരുന്നു.
കർണാടക മുഖ്യമന്ത്രി ആയിരുന്ന ഗുണ്ടുറാവുവിന്റെ അനുഭവം ഓർമ വരുന്നു. ഒരു വിരുന്നിൽ വച്ച് ലഹരിപിടിച്ച് ഗുണ്ടുറാവു ഇന്ദിരയ്ക്കെതിരെ എന്തോ പറഞ്ഞത് ഒരു മാധ്യമ പ്രവർത്തകൻ റിപ്പോർട്ട് ചെയ്യുകയും സംഭവം അച്ചടിച്ചുവന്ന ഉടൻ ഗുണ്ടുറാവുവിനെ പുറത്താക്കുകയും ചെയ്തതായാണ് അക്കാലത്ത് പ്രചരിച്ച കഥകൾ. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ഇന്നത്തെ സ്ഥിതിയുടെ ചിത്രമല്ലേ രമേശിന്റെ പ്രതികരണം തരുന്നത്?
ജമാ അത്തെ ഇസ്ലാമി ബന്ധം
ഹസന്റെ യാത്രയും ചർച്ചകളും വിവാദമായപ്പോൾ താൻ രാഷ്ട്രീയ ചർച്ചകൾ നടത്തിയില്ലെന്നും കരാറൊന്നും ഉണ്ടാക്കിയില്ലെന്നും തന്റേത് സൗഹൃദ സന്ദർശനമായിരുന്നു എന്നും ഹസൻ വിശദീകരിച്ചു. എന്നാൽ, സിപിഎമ്മിനോടും ബിജെപിയോടും മാത്രമാണ് ജനാധിപത്യമുന്നണിക്ക് അസ്പൃശ്യത ഉള്ളതെന്നു കൂട്ടിച്ചേർക്കാനും ഹസൻ മറന്നില്ല. വെൽഫെയർ പാർട്ടിയുമായി ധാരണകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു ഹസൻ പറഞ്ഞപ്പോൾ, ജനാധിപത്യമുന്നണി നേതാക്കൾ തങ്ങളുമായി തെരഞ്ഞെടുപ്പു ചർച്ചകൾ നടത്തി എന്നു വെൽഫയർ പാർട്ടിയുടെ നേതാക്കൾ വെളിപ്പെടുത്തി. തന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് ഹസൻ അമീറിനെ കാണാൻ പോയത് എന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻതന്നെ ഏറ്റുപറഞ്ഞതോടെ അത്ര വിശുദ്ധമല്ലല്ലോ കാര്യങ്ങൾ എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം തോന്നി.
പണ്ടു സോളാർ വിവാദം നിന്ന കാലത്ത് ജനാധിപത്യമുന്നണിയിലെ ഒരു എംഎൽഎ വിവാദനായികയുമായി രാത്രി 120 മിനിറ്റോളം സംസാരിച്ചതായി വാർത്ത പുറത്തുവന്നപ്പോൾ കെ. മുരളീധരൻ ചോദിച്ചത്, രാത്രി അവർക്കു ഭാഗവതം വായിച്ചു കൊടുക്കുകയായിരുന്നോ ആ നേതാവ് എന്നാണ്. അതുപോലെ ഹസൻ ഖുറാൻ പഠിക്കാനാണോ നിലന്പൂരിൽ അമീറിനെ കാണാൻ പോയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.
വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നതായി കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞുകഴിഞ്ഞു. കെ. മുരളീധരനും വെൽഫയർ പാർട്ടിയോടു ചങ്ങാത്തം കൂടുന്നതിന് അനുകൂലമാണ്. വടകരയിലെ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിൽ അവരുടെ സഹായം ഉണ്ടായിരുന്നത്രെ. വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ട്. അതോടെ ഹസൻ പറയുന്നതിൽ ഉള്ളതിനെക്കാൾ സത്യം ഒളിച്ചുവയ്ക്കപ്പെടുന്നു എന്ന ചിന്ത ശക്തമാവുകയായി.
കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗ് വലിയ ആധിപത്യം പുലർത്തുന്ന ജനാധിപത്യമുന്നണി വെൽഫയർ പാർട്ടിയുമായിക്കൂടി സഖ്യമുണ്ടാക്കിയാൽ ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യം ഹിന്ദു വർഗീയമുന്നണിയായി ചിത്രീകരിക്കപ്പെടുന്നതുപോലെ ജനാധിപത്യ മുന്നണിയെ മുസ്ലിം വർഗീയമുന്നണിയായി ചിത്രീകരിക്കാൻ വിമർശകർക്കു സാധിക്കും. അങ്ങനെയാകുന്നതിനെ ഭയപ്പെടുന്നവർക്കു ബിജെപി മുന്നണിയിലോ ഇടതുമുന്നണിയിലോ കൂടേണ്ടിയും വരും.
ജനാധിപത്യമുന്നണിയിൽ തന്നെ സംഭവം പ്രശ്നമായി. മുസ്ലിം സംഘടനയായ സമസ്തയുടെ നേതാക്കൾ ലീഗ് നേതാക്കളെ കണ്ട് ജമാഅത്തെക്കാരുടെ പാർട്ടിയുമായി ബന്ധം പാടില്ല എന്നു പറഞ്ഞിരിക്കുകയാണ്. യൂത്ത് ലീഗും ഈ നിലപാടിലാണ്. ആരു പറഞ്ഞാലും വെൽഫെയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കുമെന്നു കുറേക്കാലം മുന്‍പ് ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞിരുന്നു. ജനാധിപത്യ മുന്നണിയുടെ തീരുമാനമാവും അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വർഗീയ കൂട്ടുകെട്ടുകൾ
പ്രതിസന്ധിയുടെ നാളുകളിൽ ഏതു പ്രസ്ഥാനവുമായി കൂട്ടുകൂടാനും കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. 1979ൽ അടിയന്തരാവസ്ഥയുടെ പാപഭാരം പേറിയ ഇന്ദിരാ കോണ്‍ഗ്രസിൽനിന്ന് ആന്റണിയുടെ നേതൃത്വത്തിൽ വലിയ വിഭാഗം പുറത്തു പോവുകയും കരുണാകരനും കെ.എം. ചാണ്ടിയും നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തിൽ അസ്പൃശ്യരാകുകയും ചെയ്ത കാലത്ത് എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടി ആയിരുന്ന എൻഡിപിയെയും എസ്എൻഡി പിയുടെ പാർട്ടിയായിരുന്ന എസ്ആർപിയെയും എല്ലാം കൂട്ടി പിടിച്ചുനിൽക്കാൻ കരുണാകരൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് ഇടതുമുന്നണിയിൽനിന്നു പല അടവുകളിലൂടെ ആന്റണിയെയും മാണിയെയും പുറത്തുചാടിച്ചു കൂടെക്കൂട്ടി നില ഭദ്രമാക്കിയ കരുണാകരൻ ഒരു തെരഞ്ഞെടുപ്പ് കഴിയുന്നതിനു മുന്‍പു തന്നെ എൻഡിപിയെയും എസ്ആർപിയെയും എല്ലാം ഇല്ലാതാക്കി എന്നതും ചരിത്രം.
എന്നാൽ, ഈ പരിപ്പു വേകുന്ന കലമല്ല മുസ്ലിം പാർട്ടികൾ. ഏതു മുന്നണികൊണ്ടും അവർ വളരുകയായിരുന്നു. അതിന് കുറേയെങ്കിലും വിപരീതം സംഭവിച്ചത് ഇടതുമുന്നണിയിൽ മാത്രമാണ്. ചത്ത കുതിര എന്നു കോണ്‍ഗ്രസ് ചിത്രീകരിച്ച ലീഗിന് ജീവശ്വാസം കൊടുത്തത് 1960ൽ കോണ്‍ഗ്രസാണെങ്കിലും അധികാരത്തിൽ പങ്കാളിത്തം കൊടുത്തത് മാർക്സിസ്റ്റ് ആചാര്യൻ ഇ.എം.എസായിരുന്നു. എന്നാൽ, 1969ലെ ചതിക്കു ശേഷം അദ്ദേഹം വളരെ സൂക്ഷിച്ചാണ് ലീഗിനെ കൈകാര്യം ചെയ്തത്. 1973ൽ അച്യുതമേനോൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഒരു ലീഗ് കഷണം സിപിഎമ്മിനൊപ്പം വന്നെങ്കിലും താഴോട്ടാണ് വളർന്നത്.
1990 ൽ ഷാബാനു കേസും ശരിയത്ത് നിയമവും വിവാദമായപ്പോൾ ഇടതുപക്ഷ ലൈൻ സ്വീകരിക്കാതിരുന്നതിന് അഖിലേന്ത്യാ ലീഗിന് മുന്നണി വിടേണ്ടി വന്നു. 1993ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് ലീഗ് കോണ്‍ഗ്രസിനൊപ്പം കഴിയുന്നതിൽ പാർട്ടിയിൽ കലാപമുണ്ടായി. സുലൈമാൻ സേട്ട് നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ നാഷണൽ ലീഗുണ്ടായി. ഇടതു സഹയാത്ര തുടങ്ങി. പക്ഷേ ഘടകകക്ഷി പട്ടം പോലും കിട്ടിയത് 30 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. ഇടയ്ക്ക് കേരളത്തിൽ അധികാരം പിടിക്കാൻ ലീഗുമായി കൂടണം എന്ന പ്രലോഭനത്തിൽപ്പെട്ട് ബദൽ രേഖ ഉണ്ടാക്കിയതിന് സാക്ഷാൽ ഇ.കെ. നായനാർ അടക്കമുള്ളവരെ സെൻഷർ ചെയ്യുകയും അവരുടെ തീപ്പൊരി നേതാവായിരുന്ന എം.വി. രാഘവനെയും ഇടതുമുന്നണി കണ്‍വീനർ ആയിരുന്ന കുഞ്ഞിക്കണ്ണനെയും, പരമസാത്വികനായിരുന്ന പുത്തലത്ത് നാരായണനെയും സിപിഎം പുറത്താക്കുകയും ചെയ്തു.
1969 മുതൽ കോണ്‍ഗ്രസ് മുന്നണിയിൽ ഉള്ള ലീഗ് അവിടെ തഴയ്ക്കുന്നതായാണു ചരിത്രം. കേരളത്തിലെ മുസ്ലിം ജനസംഖ്യയിൽ ഉണ്ടായ വളർച്ചയും സാഹചര്യങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്തതും അതിനു കാരണമായി. കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയുമെല്ലാം ലീഗിന്റെ കളിയിൽ പരിക്കു പറ്റിയവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദവികൾ തന്ത്രപൂർവം കൈക്കലാക്കിക്കൊണ്ടു വെൽഫെയർ പാർട്ടിയും ഈ സഞ്ചാരപഥമാണു ലക്ഷ്യംവയ്ക്കുന്നത്. കൂടെക്കൂടുന്ന പാർട്ടികളെ തങ്ങളുടെ വളർച്ചയ്ക്കായി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനു മുസ്ലിം പാർട്ടികൾ കാണിക്കുന്ന മാതൃക നിരീക്ഷിക്കേണ്ടതുണ്ട്.
ഇടതു തന്ത്രങ്ങൾ
ശിവശങ്കറും കൂട്ടുകാരും ഉണ്ടാക്കുന്ന തലവേദനകൾ ചില്ലറയല്ലെങ്കിലും ഇടതുമുന്നണി തന്ത്രങ്ങളുമായി മുന്നോട്ടാണ്. മുഖ്യമന്ത്രിക്കു ക്ലീൻ ചീറ്റാണ് ശിവശങ്കർ നല്‍കുന്നത്. വിവാദനായിക മുഖ്യമന്ത്രിയുടെ വസതിയിൽ പോയി എന്നത് ഇപ്പോൾ സംശയമില്ലാത്ത കാര്യമായി. സ്പ്രിങ്ക്ളർ വിവാദത്തിൽ കുരുക്കുകൾ മുറുകുകയാണ്. മന്ത്രി കെ.ടി. ജലീലിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളും നല്ലതല്ല. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായതല്ലെന്നു ഫോറൻസിക്കുകാർ കണ്ടെത്തിയതു തലവേദനയായി. പത്രസ്വാതന്ത്ര്യത്തിനു നേരേയും മുഖ്യമന്ത്രിയിൽ അധികാരകേന്ദ്രീകരണം നടത്താനുമൊക്കെ നടക്കുന്ന നീക്കങ്ങൾ വിവാദങ്ങളാണ്.
പ്രതിപക്ഷ നേതാവിനെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണം അന്വേഷിക്കില്ലെന്നു സർക്കാർ സമീപനമില്ല. ആറന്മുളയിൽ ഒരു പണം തട്ടിപ്പു കേസിൽ, പരമസാത്വികനായ കുമ്മനം പ്രതിയാക്കപ്പെടുന്നു. ലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടും മറ്റും വിവാദത്തിലായി. ഒന്നും ആകസ്മികമാകാൻ ഇടയില്ല. മോദിയെപ്പോലെ, എതിരാളികൾക്കെതിരേ സർക്കാരിനു സാധ്യമായവ എല്ലാം ഉപയോഗിക്കാനാണു നീക്കം എന്നു തോന്നുന്നു. എന്നാലും ടൈറ്റാനിയം കേസ് അന്വേഷിക്കില്ലെന്നു സിബിഐ പറഞ്ഞതു കട്ടിയായിപ്പോയി.
ചാനൽ ചർച്ചകൾ
കേരളസമൂഹത്തെ മലിനപ്പെടുത്തുന്നതിൽ വലിയ സംഭാവന ചെയ്യുന്ന ചാനൽ ചർച്ചകളുടെ നടത്തിപ്പുകാർക്കുപോലും അസഹ്യമാവുകയാണ് അവിടെ ഉയരുന്ന വാക്കുകൾ. ഒക്ടോബർ 21 ന് ഒരു ചാനലിലെ ചർച്ചയിൽ ആരോ പറഞ്ഞ കമന്റുകളെക്കുറിച്ച് രണ്ടാം പക്കവും അവതാരകൻ പൊതുജനത്തോടു മാപ്പു പറയുന്നതു കേട്ടു. മറ്റൊരു ചാനലിൽനിന്ന് ഒരു പാനൽ അംഗത്തെ ഇറക്കി വിടുകയും ചെയ്തു. ചാനൽ ചർച്ചയ്ക്കു വിളിക്കപ്പെടുന്നവരുടെ അന്തസില്ലാത്ത വാക്കുകളെയും പെരുമാറ്റങ്ങളെയും റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്നവർക്കുതന്നെ ലജ്ജ തോന്നിത്തുടങ്ങി.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
Latest News
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top