സർവഭൂതഹൃദയത്വത്തിന്‍റെ കവി
Thursday, October 15, 2020 10:49 PM IST
കാൽപ്പനികമായ മായക്കാഴ്ചകളിൽ ഭ്രമിച്ചുനിന്ന മലയാള കവിതയെ ആരുറപ്പുള്ള, എല്ലുറപ്പുള്ള കവിതകൊണ്ടു പകരം വയ്ക്കുകയും ആ പ്രക്രിയയിൽ നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്കാരത്തെ, ഭാവുകത്വത്തെ നവീകരിക്കുകയും ചെയ്ത കവിയാണ് അക്കിത്തം. കവിതയിൽ പാരന്പര്യത്തിനും ആധുനികതയ്ക്കുമിടയിലുള്ള ബലവത്തായ കണ്ണിയായി നിന്നു അദ്ദേഹം. പാരന്പര്യത്തിന്‍റെ നല്ലവശങ്ങളെ ഉൾക്കൊണ്ടുതന്നെ ആധുനികതയുടെ പ്രകാശത്തിലേക്കു മുഖത്തെളിമയോടെ വളർന്നു.

വെറും നൂലായിരുന്നു ഞാൻ

സവിശേഷമായ പറച്ചിൽ രീതിയാണ് കേവലവ്യവഹാരഭാഷയെ കവിതയുടെ ഭാവുകത്വഭാഷയിലേക്കുയർത്തുന്നത് എന്ന സത്യം നമ്മെ അനുഭവിപ്പിച്ചു അക്കിത്തം. “വജ്രം തുളച്ചിരിക്കുന്ന രത്നങ്ങൾക്കുള്ളിലൂടെ ഞാൻ കടന്നു പോന്നു ഭാഗ്യത്താൽ, വെറും നൂലായിരുന്നു ഞാൻ’’എന്ന് കാളിദാസനെ തൊട്ടുനിന്ന് എഴുതിയ കവിയാണ്. നിങ്ങൾക്ക് എന്നെ രത്നമാലയായി തോന്നുന്നുണ്ടാവാം. എന്നാൽ ഞാൻ വെറും നൂലു മാത്രമാണ്; ഈ രത്നങ്ങൾക്കിടയിലൂടെ കടന്നുവരാൻ ഭാഗ്യമുണ്ടായ ഒരു നൂൽ! ഈ രത്നങ്ങൾ തുളച്ചതു പോലും ഞാനല്ല, വജ്രമാണ്. ഈ വിനയമനോഭാവം അക്കിത്തത്തിന്‍റെ വ്യക്തിത്വശുദ്ധിയെയാണ് പ്രതിഫലിപ്പിക്കുന്നത്. "ഇദം നമമ:'എന്ന സങ്കല്പമുണ്ടല്ലോ. ഇതൊന്നും തന്‍റേതല്ല എന്നു പറയുന്ന മനസ്‌. ആ മനസ്‌ എന്നും അക്കിത്തത്തിന് സ്വന്തമായിരുന്നു. അതല്ലെങ്കിൽ,

“എന്‍റെയല്ലെന്‍റെയല്ലിക്കൊന്പനാനകൾ;
എന്‍റെയല്ലീമഹാക്ഷേത്രവും മക്കളേ’’

എന്ന് അദ്ദേഹം എഴുതുമായിരുന്നില്ലല്ലോ. ഒരുതരം ഋഷിത്വത്തിലേക്ക് ഉയർന്ന കവിയാണ്.
ജ്ഞാനപീഠം വൈകിയോ?

അക്കിത്തത്തിന് ജ്ഞാനപീഠം കൊടുക്കാൻ വൈകിയില്ലേ എന്ന് ജ്ഞാനപീഠ ജൂറിയിൽ ഉണ്ടായിരുന്ന എന്നോട് അന്ന് ചില മാധ്യമപ്രവർത്തകർ ചോദിച്ചു. എനിക്ക് പറയാനുണ്ടായിരുന്ന മറുപടി അക്കിത്തത്തിന്‍റെ ഗുരുസ്ഥാനീയനായ ഇടശ്ശേരി ഒരിക്കൽ പറഞ്ഞതുതന്നെയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ശേഷമാണ് ഇടശ്ശേരിക്ക് കേരള സാഹിത്യഅക്കാദമിഅവാർഡ് ലഭിച്ചത്. ദേശീയകവിയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള സംസ്ഥാനത്തിന്‍റെ അംഗീകാരം തിരസ്കരിക്കുമോ എന്ന് പത്രക്കാർ ഇടശ്ശേരിയോട് ചോദിച്ചു. ഇടശ്ശേരി പറഞ്ഞത് ഇതാണ്: “കുഞ്ഞുങ്ങൾ ആന കളിക്കണമെന്നു പറഞ്ഞുവരുന്പോൾ നമ്മൾ മുതിർന്നവർ നാലു കാലിൽ നിന്നുകൊടുക്കും. വളരെ ചെറിയ ഒരു കുഞ്ഞ് ഏറെ വൈകി വരുന്നു എന്നു വയ്ക്കുക. വൈകി വന്നതു കൊണ്ട് നിന്നെ കളിപ്പിക്കില്ല എന്നു പറഞ്ഞ് നമ്മൾ അതിനെ തിരിച്ചയയ്ക്കുമോ? അതുപോലെയേയുള്ളു അവാർഡുകളും. കളിക്കാൻ വരുന്ന കുഞ്ഞുങ്ങളെപ്പോലെ.’’ ഇടശ്ശേരിയുടെ മനോഭാവം തന്നെയാണ് ഇടശ്ശേരിയെ ഗുരുനാഥനായി കണ്ട അക്കിത്തത്തിനും ഉണ്ടായിരുന്നുത്.

മുത്തച്ഛനായ ആധുനികൻ

അക്കിത്തത്തെ പൊതുവെ സാഹിത്യാസ്വാദകർ കണ്ടത് മലയാളകവിതയുടെ മുത്തച്ഛനായാണ്. പ്രായം കൊണ്ട് മുത്തച്ഛനായി അക്കിത്തം. എന്നാൽ ഇതേ അക്കിത്തം, ഇതേ മുത്തച്ഛൻ തന്നെയായിരുന്നു മലയാളത്തിലെ ഏറ്റവും ആധുനികനായ കവി എന്ന മറ്റൊരു സത്യവുമുണ്ട്. ആധുനികതയുടെ അടയാളങ്ങളെല്ലാം അവസാന കാലത്ത് എഴുതിയ കവിതകളെവരെ ചൈതന്യവത്താക്കി. തൊണ്ണൂറ്റി നാലാം വയസിലും ആധുനികനായിരിക്കുന്നു എന്നത് ശ്രദ്ധിക്കണം. കാവ്യചരിത്രം ആകെത്തന്നെ എടുത്താലും തൊണ്ണൂറു കടന്ന ഘട്ടത്തിലും ആധുനികരായിരുന്നയാളുകളെ അധികം കാണാനാവില്ല. ഭാഷയെയും ഭാവുകത്വത്തെയും കാലാനുസൃതമായി പുതുക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ് അക്കിത്തത്തിന് ഒരേസമയം മുത്തച്ഛനായ കവിയായും ആധുനികനായ കവിയായും തുടരാൻ കഴിഞ്ഞത്. അത്തരമൊരു കാവ്യവ്യക്തിത്വമാണ് അദ്ദേഹത്തിന്‍റെത് എന്നതുകൊണ്ടാണ് പുതിയ കാലത്തിനും പുതിയ തലമുറകൾക്കും അദ്ദേഹം സ്വീകാര്യനായിരുന്നതും.

എന്നും ആധുനികനായിരുന്നു അക്കിത്തം എന്നതാണ് സത്യം. മലയാളത്തിലേക്ക് ആധുനികത കൊണ്ടുവന്നത് സൂക്ഷ്മമായിനോക്കിയാൽ അക്കിത്തമാണെന്നു കാണാം. ചങ്ങന്പുഴ ഉണർത്തിവിട്ട മായികമായ കാല്പനികതയുടെ ഭാവസൗന്ദര്യം കാവ്യാന്തരീക്ഷത്തിലാകെ പടർന്നു നിറഞ്ഞു നിന്നിരുന്ന ഒരു ഘട്ടത്തിലാണ് "ഇടിഞ്ഞു പൊളിഞ്ഞ ലോകം' എന്ന് അക്കിത്തം എഴുതിയത്. നിറപ്പൊലിമനിറഞ്ഞ ലോകത്തെയല്ലാതെ ഒരു ഇടിഞ്ഞു പൊളിഞ്ഞ ലോകത്തെ ആർക്കും കവിതയിൽ സങ്കല്പിക്കാൻ കൂടിയാവുമായിരുന്നില്ല അക്കാലത്ത്. ആ സങ്കല്പവും ആ കവിതയും മുന്പോട്ടുവച്ചുകൊണ്ട് നമ്മുടെ സാഹിത്യബോധത്തെ ആധുനികതകൊണ്ട് തിരുത്തുകയാണ് അക്കിത്തം ചെയ്തത്, എത്രയോ പതിറ്റാണ്ടുകൾക്കു മുന്പ്!


“അരിവെപ്പോന്‍റെ തീയിൽ
ചെന്നീയാംപാറ്റ പതിക്കയാൽ
പിറ്റേന്ന് ഇടവഴിക്കുണ്ടിൽ
കാണ്മൂ ശിശുശവങ്ങളെ’’
എന്ന് അക്കിത്തം എത്രയോ കാലം മുന്പ് എഴുതി.

ഭാഷയിലെ മാറ്റം

ഇടവഴിക്കുണ്ടും ശിശുശവങ്ങളും ഒന്നും കവികളുടെ കല്പനകളിൽ തെളിയാത്ത ഒരു കാലത്താണിത് എന്ന് ഓർമിക്കണം. കവിത അതിന്‍റെ പ്രഭാവലയം അഴിച്ചുവയ്ക്കുകയായിരുന്നു; തെരുവിലേക്കിറങ്ങി നടക്കുകയായിരുന്നു; പൊള്ളുന്ന കനൽക്കാഴ്ചകളിലേക്കു കണ്ണയയ്ക്കുകയായിരുന്നു’. അതാണ് അക്കിത്തമുണ്ടാക്കിയ മാറ്റം. ഭാഷയിലെ മാറ്റം; "ഭാവുകത്വത്തിലെ മാറ്റം'!

“നിരത്തിൽ കാക്ക കൊത്തുന്നൂ
ചത്തപെണ്ണിന്‍റെ കണ്ണുകൾ;
മുല ചപ്പിവലിക്കുന്നു
നരവർഗനവാതിഥി’’

എന്ന് അക്കിത്തം എഴുതി. ചത്ത പെണ്ണിന്‍റെ കണ്ണും മുലചപ്പിവലിക്കലും ഒന്നും അന്നു കവിതയ്ക്കു പറ്റിയ വാക്കുകളോ ഇമേജുകളോ ആയിരുന്നില്ല. എന്നിട്ടും പരുക്കൻ വാക്കുകൾകൊണ്ട് പൊള്ളുന്ന ജീവിതസത്യങ്ങൾ അക്കിത്തം ആവിഷ്കരിച്ചു. സത്യത്തിൽ അവിടെയാണ് നമ്മുടെ ആധുനികതയുടെ തുടക്കം. ഇങ്ങനെ വിലയിരുത്തേണ്ടുംവിധം കാവ്യചരിത്രം പൊളിച്ചെഴുതേണ്ടതുണ്ട്.

മാനിഫെസ്റ്റൊ

“ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം’’ നമ്മുടെ മനസിൽ പതിപ്പിക്കുന്ന പൊള്ളുന്ന ജീവിതചിത്രങ്ങളെ ആർക്കും മറക്കാനോ മറയ്ക്കാനോ കഴിയുന്നതല്ല’. "ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസ’വും, "ബലിദർശന'വും, "പണ്ടത്തെ മേൽശാന്തി’ യും ഒക്കെയാണ് സത്യത്തിൽ ആധുനികതയുടെ ഭാവുകത്വം മലയാളത്തിനു നൽകിയത്.

“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ്
ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം’’

എന്ന് എഴുതിയ കവിയാണ് അക്കിത്തം. ഈ വരികളിലുണ്ട് അക്കിത്തത്തിന്‍റെ മാനിഫെസ്റ്റൊ. അതു മനുഷ്യത്വത്തിന്‍റെ മാനിഫെസ്റ്റോയാണ്. ഏതു രാഷ്‌ട്രീയത്തിനും മേലെ ആ മാനിഫെസ്റ്റോ ഉയർന്നു നിൽക്കും.

ഇഎംഎസുമായി അടുത്ത ബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്. ഇഎംഎസിനെക്കുറിച്ചു പറയുന്പോൾ വാക്കു കിട്ടാതെ നിരുദ്ധകണ്ഠനായി നിന്ന അക്കിത്തത്തെ മുഖാമുഖം ഞാൻ കണ്ടിട്ടുണ്ട്. ഒരു ടെലിവിഷൻ അഭിമുഖവേളയിലായിരുന്നു അത്. അക്കിത്തം വിങ്ങിപ്പൊട്ടി. അഭിമുഖം കുറച്ചുനേരം നിർത്തിവയ്ക്കേണ്ടി വന്നു. ആ അക്കിത്തത്തെയാണ് പുരോഗമന പ്രസ്ഥാനത്തിലെ ചിലർ പോലും തെറ്റിദ്ധരിച്ചത്!

തെറ്റിദ്ധാരണ

“വെളിച്ചം ദുഃഖമാണുണ്ണീ
തമസല്ലോ സുഖപ്രദം’’

എന്ന് എഴുതിയതിനെയും പലരും വല്ലാതെ തെറ്റിദ്ധരിച്ചു. ഒരു കവി വെളിച്ചം ദുഃഖമാണെന്നു പറയുന്പോൾ വെളിച്ചത്തെ അപലപിക്കുകയായിരുന്നു ആ കവി എന്നല്ല മനസിലാക്കേണ്ടത്. കവിത ആവശ്യപ്പെടുന്നത് മറ്റൊരു വായനയാണ്. തെറ്റായ മനസിലാക്കലുകളാണ് അക്കിത്തത്തെ തെറ്റിദ്ധരിക്കുന്നതിനു വഴിവച്ചത്. അതു തിരുത്തേണ്ടതുണ്ട്. "ഡ്രൈവറുടെ പ്രസ്താവന’ പോലെ ഏകാധിപത്യത്തെ ആക്ഷേപിക്കുന്ന കവിതകൾ വരെ എഴുതിയിട്ടുണ്ട് അക്കിത്തം. അതൊക്കെ കാണാൻ പലർക്കും കഴിയാതെ പോകുന്നു. പാരന്പര്യത്തിന്‍റെ, സംസ്കാരത്തിന്‍റെ ഊർജം നിറഞ്ഞുനിൽക്കുന്ന കവിതാലോകമാണ് അദ്ദേഹത്തിന്‍റെത്. പാരന്പര്യത്തിൽ തളഞ്ഞുകിടക്കാതെ ആധുനികമായ രാഷ്‌ട്രീയ - സാംസ്കാരിക ബോധങ്ങളിലേക്ക് അത് സദാ ജാഗ്രതയോടെ മിഴിതുറക്കുകയും ചെയ്യുന്നു.

“ശ്രീമദ് മഹാഭാഗവതം’’ അതിന്‍റെ സാരസത്തയും സൗന്ദര്യാംശവും തെല്ലും ചോർന്നു പോകാതെ പരിഭാഷപ്പെടുത്തിയ അക്കിത്തം ആ ദൗത്യത്തിലൂടെ മലയാളത്തിനു ചെയ്ത സേവനം മലയാള ഭാഷയുള്ള കാലത്തോളം സ്മരിക്കപ്പെടും.

മുഖമുദ്ര സ്നേഹം

ജീവിതത്തോടും മനുഷ്യകുലത്തോടും ഉള്ള സ്നേഹമാണ് അക്കിത്തത്തിന്‍റെ കവിതകളുടെ മുഖമുദ്ര. മനുഷ്യമനസിനെ നിർവചിക്കാനാണ് അദ്ദേഹം ഓരോ കവിതയിലും ശ്രദ്ധിച്ചത്. അങ്ങനെ മനുഷ്യനെ കൂടുതൽ നല്ല മനുഷ്യനാക്കാനുള്ള ശ്രമമാണ് അദ്ദേഹം എന്നും ഏറ്റെടുത്തത്. ജീവിതകേന്ദ്രിതമായ കവിതയാണ് അദ്ദേഹം എന്നും എഴുതിയത്.

“നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ ഇതാണഴ, കിതേസത്യം; ഇതു ശീലിക്കധർമവും’’ എന്ന് സ്നേഹത്തെ, അതിന്‍റെ ഉദാത്തതയിലെത്തി നിർവചിച്ച സർവഭൂതഹൃദയത്വത്തിന്‍റെ സ്നേഹഗായകനാണ് കടന്നുപോകുന്നത്!

പ്രഭാവർമ്മ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.