Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഞ്ചാം മന്ത്രിയും ജലീലിന്റെ ധർമയുദ്ധവും!
Sunday, September 27, 2020 12:01 AM IST
അനന്തപുരി / ദ്വിജൻ
ഉമ്മൻ ചാണ്ടി നയിച്ച ജനാധിപത്യമുന്നണി സർക്കാരിന്റെ ഇമേജിൽ അഞ്ചാം മന്ത്രി വിവാദം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളാണു ജലീൽ മന്ത്രിയുടെ ഖുറാൻ വിവാദങ്ങൾ പിണറായി വിജയന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ ചാർത്തിക്കൊണ്ടിരിക്കുന്നത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഖുറാൻ വിവാദം ശബരിമല വിവാദം പോലെ മുന്നണിയെ തകർക്കാതിരിക്കണമെങ്കിൽ മുന്നണി നേതൃത്വം വലിയ ജാഗ്രതയോടെ വിവാദം കൈകാര്യം ചെയ്യണം.
ജലീൽ ദുരന്തത്തിൽനിന്നു രക്ഷപ്പെടാനുള്ള ഒരു പരിച എന്നതിനപ്പുറം ഇടതുപക്ഷത്തിന്റെ ഖുറാൻ സ്നേഹത്തെ ഉറച്ച മുസ്ലിംകൾ കണക്കിലെടുക്കാൻ ഇടയില്ല. രാജ്യത്തു ഷാബാനു കേസ്, ശരിയത്ത് വിവാദങ്ങൾ ഉണ്ടായപ്പോൾ സിപിഎം കൈക്കൊണ്ടതു ശരിയത്ത് വിരുദ്ധ നിലപാടായിരുന്നു. അന്നു ശരിയത്ത് നിയമത്തെ പിന്താങ്ങിയതിന്, 1976 മുതൽ ഒപ്പമുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ ഇടതുമുന്നണിയിൽനിന്ന് ഇഎംഎസ് പുറത്താക്കിയ ചരിത്രമൊന്നും ആരും മറക്കില്ല. അങ്ങനെ ലീഗിൽ തിരിച്ചെത്തിയ പ്രമുഖനാണ് ഇ.ടി. മുഹമ്മദ് ബഷീർ. കമ്യൂണിസ്റ്റുകളുടെ യഥാർഥ മനസ് ഇതായിരിക്കുന്പോഴും ജലീലിനെ രക്ഷിക്കാനായി ഖുറാനുവേണ്ടി പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ നടത്തുന്ന വാദങ്ങൾ സംസ്ഥാനത്തെ മുസ്ലിംകളിൽ സർക്കാർ അനുകൂല സമീപനം ഉണ്ടാക്കിയാലും ഇല്ലെങ്കിലും ഇതര സമുദായങ്ങളിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
ബിൻഡാസ് ബോൾ
മുസ്ലിം സമുദായം സമൂഹത്തിലെ ഉദ്യോഗങ്ങളും പദവികളും ഭരണഘടനാനുസൃതമായി മത്സരിച്ചു നേടുന്ന യഥാർഥ്യം എല്ലാവർക്കും മാതൃകയാവേണ്ടതാണ്. കേന്ദ്ര സർവീസിൽ മുസ്ലിം പ്രാതിനിധ്യം പണ്ടുണ്ടായിരുന്നതിന്റെ ഇരട്ടിയിലപ്പുറത്തേക്കു കടന്നുതുടങ്ങി. ഈ നല്ല മാറ്റം മറ്റു ചില സമുദായങ്ങളിൽ ഭീതിയോ സംശയമോ വളർത്തുന്നു. ലൗ ജിഹാദും ബിസിനസ് ജിഹാദും റിയൽ എസ്റ്റേറ്റ് ജിഹാദുമൊക്കെ സത്യമാണെന്നു കരുതുന്നവർ വർധിക്കുന്നു.
യുപിഎസ്സി പരീക്ഷകളിലൂടെ മുസ്ലിം സമുദായം അനധികൃത നേട്ടങ്ങൾ ഉണ്ടാക്കുന്നതായി ചിത്രീകരിച്ചുകൊണ്ടു സുദർശൻ ടിവി സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ബിൻഡാസ് ബോൾ എന്ന പരന്പര സുപ്രീം കോടതിക്കു നിർത്തിവയ്പിക്കേണ്ടിവന്നു. ഭരണഘടന നൽകുന്ന ന്യൂനപക്ഷ അവകാശവും പിന്നാക്ക സമുദായ സംവരണങ്ങളുമടക്കം നിയമപരമായ എല്ലാ പരിരക്ഷയും ഉപയോഗിച്ച് മുസ്ലിംകൾ യുപിഎസ്സി വഴി കേന്ദ്രസർക്കാരിൽ നുഴഞ്ഞുകയറുന്നു എന്നതായിരുന്നു ബിൻഡാസ് ബോളിലെ ആക്ഷേപം. സക്കാത്ത് ഫൗണ്ടേഷൻ ഇതിനായി വൻ തുകകൾ ചെലവിടുന്നു എന്നും ടിവി ചൂണ്ടിക്കാട്ടി. സക്കാത്ത് ഫൗണ്ടേഷന്റെ സ്ഥാപകൻ സയ്യദ് സഫർ മുഹമ്മദിന് വരെ അവസരം കൊടുത്താണ് സുദർശൻ ടിവി പരിപാടി പ്ലാൻ ചെയ്തത്. എന്നാൽ, മതപരമായ സ്പർധ വളർത്തുമെന്നു പറഞ്ഞു സുപ്രീം കോടതി പരിപാടി വിലക്കി.
തങ്ങളുടെ സമുദായത്തിലെ ദരിദ്രരായ കുട്ടികളെ മദ്രസകൾ വഴി പഠിപ്പിച്ച് സമൂഹത്തിലെ ഉന്നതപദവികളിൽ എത്തിക്കാൻ മുസ്ലിം സമുദായ നേതാക്കൾ മുന്നോട്ടുവരുന്നു. എല്ലാ സർക്കാർ സഹായങ്ങളും അവർ പ്രയോജനപ്പെടുത്തുന്നു. ബാക്കി ചെലവിന് സക്കാത്ത് ഫൗണ്ടേഷൻ ക്രമീകരണം ചെയ്യുന്നു. 2019 ൽ കേന്ദ്ര സിവിൽ സർവീസിൽ തെരഞ്ഞെടുക്കപ്പെട്ട 829 പേരിൽ 42 പേർ മുസ്ലിംകളാണ്. അതായത്, അഞ്ചു ശതമാനം. അവരുടെ പ്രാതിനിധ്യം ഇരട്ടിയായിക്കഴിഞ്ഞു. അത് ഇനിയും കൂടും. ഈ വർഷം ജയിച്ചവരിൽ 27 പേരും സക്കാത്ത് ഫൗണ്ടേഷൻ പഠിപ്പിച്ചവരാണ്. ഇവരിൽ പലരും മദ്രസകളിൽ പരിശീലനം നേടി വരുന്നവരായതുകൊണ്ട് ഉറച്ച മതബോധ്യങ്ങൾ ഉള്ളവരുമാണ്.
മറ്റു സമുദായങ്ങൾ അസൂയപ്പെടാതെ തങ്ങളുടെ സമുദായത്തിനായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണു വേണ്ടത്. സിവിൽ സർവിസ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചു വരെ പണമുണ്ടാക്കാൻ നോക്കുന്നവർ സക്കാത്ത് ഫൗണ്ടേഷനെ കണ്ടുപഠിക്കണം.
ധർമയുദ്ധമോ?
ജലീൽ ധർമയുദ്ധത്തെക്കുറിച്ചും ആ പോരാട്ടത്തിൽ സൂക്ഷിക്കേണ്ട നിഗൂഢതകളെക്കുറിച്ചുമൊക്കെ പറയുന്നത് അസഹ്യമാകുന്നുണ്ട്. ഒളിച്ചുപോക്ക് ശീലമാക്കിയ മന്ത്രി ആദ്യമായി അഭിമുഖം കൊടുക്കാൻ തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകയും വിവാദനായിക.
യുഎഇ കോണ്‍സുലേറ്റിൽ എത്തുന്ന പ്രമാണിമാർക്കു സമ്മാനിക്കാൻ സുൽത്താൻ കൊടുത്തുവിട്ടതെന്നു പറയപ്പെടുന്ന ഖുറാൻ മന്ത്രി വഴി നാട്ടുകാർക്കു വിതരണം ചെയ്യുന്നതിൽ ഒരപാകതയും ഇല്ലെന്ന സർക്കാർ വാദം ആർക്കാണ് അംഗീകരിക്കാനാവുക? എല്ലാ മതങ്ങൾക്കും ജീവിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെങ്കിലും അന്യരാജ്യങ്ങളുടെ എംബസികൾ വഴി മതപ്രചാരണം അനുവദിക്കുന്ന രാജ്യമാണോ ഇന്ത്യ എന്ന ചോദ്യം പ്രസക്തമാണ്. അതും ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിനു ഖുറാൻ അച്ചടിച്ചു കയറ്റി അയയ്ക്കുന്ന ഒരു സംസ്ഥാനത്ത്!
കസ്റ്റംസ് പരിശോധന ഇല്ലാതെ ഖുറാൻ പാഴ്സലുകൾ പുറത്തെത്തിക്കുന്നതും അതു സർക്കാർ സ്ഥാപനമായ സി ആപ്റ്റിന്റെ വണ്ടിയിൽ ജിപിഎസ് ഓഫാക്കി കൊണ്ടുപോകുന്നതും ഖുറാനുവേണ്ടിയെന്നു വാദിക്കുന്നതു കടന്നകൈയല്ലേ? ജിപിഎസ് ഇല്ലാതെ വാഹനം എതിലെയെല്ലാം പോയി എന്ന് ആർക്കും സംശയിക്കാം. വാഹനത്തിലുള്ള സാധനങ്ങളുടെ ലിസ്റ്റിൽ ഖുറാന്റെ കാര്യം രേഖപ്പെടുത്താത്തതും സംശയിക്കരുതെന്നോ? എല്ലാം മന്ത്രിയും എംഡിയും പറഞ്ഞതുകൊണ്ട് എന്നാണു ജീവനക്കാർ കൊടുത്ത മൊഴി. വാഹനം പലയിടത്തും പോയെന്നും പലതും ഇറക്കിയെന്നും സംശയിക്കാൻ വക ധാരാളം.
മന്ത്രി ജലീലിനെ എൻഐഎ ചോദ്യംചെയ്തതിനു പിറ്റേന്നു സിആപ്റ്റിലെ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എന്തിന്? പിറ്റേന്നു മന്ത്രി സ്ഥാപനത്തിന്റെ മുൻ എംഡിയുടെയും ഇപ്പോഴത്തെ എംഡിയുടെയും രഹസ്യയോഗം വിളിച്ചു. എന്തിന്?
17,000 കിലോ ഈന്തപ്പഴം
കസ്റ്റംസ് കടന്പ ഇല്ലാതെ കടത്തിവിട്ട 17,000 കിലോ ഈന്തപ്പഴവും കാണാനില്ല. ആ പഴങ്ങൾ ആർക്കു കൊടുത്തു എന്ന് ആർക്കും രേഖയില്ല! 2018 മാർച്ച് 15ന് ഡൽഹിയിൽ ഈന്തപ്പഴത്തിൽനിന്നു കസ്റ്റംസുകാർ കള്ളക്കടത്തു സ്വർണം കണ്ടെത്തിയതു ചേർത്തുവായിക്കുന്പോൾ ഇതിന്റെയെല്ലാം പിന്നിൽ നാട്ടുകാർക്കു സംശയം ഉണ്ടാകുന്നതാണോ പിശക്?
പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ കണ്ട് അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഒരു ഷാൾ സമ്മാനിച്ചതു പ്രോട്ടോകോൾ ലംഘിച്ചായിരുന്നു എന്നും അതുകൊണ്ടു തനിക്കും പ്രോട്ടോകോൾ ലംഘിക്കാമെന്നും ജലീൽ വാദിക്കുന്പോൾ ആരാണു ചെറുതാകുന്നത്?
ഗ്രൂപ്പുമാറ്റം
പിളർപ്പിന്റെ പുത്തൻ അധ്യായം എഴുതുന്ന കേരള കോണ്‍ഗ്രസിൽ മറുകണ്ടംചാടലുണ്ടാകുന്നതു സ്വാഭാവികം. കേരള കോണ്‍ഗ്രസ് നേതാക്കളോടുള്ളതിനേക്കാൾ ഉമ്മൻചാണ്ടിയോടും മറ്റും കൂറുണ്ടെന്നു ശത്രുക്കൾ പറയുന്ന ജോസഫ് എം. പുതുശേരി പി.ജെ. ജോസഫിനൊപ്പം എത്തുകയാണ്.
1964ൽ കോണ്‍ഗ്രസ് പിളർത്തി രൂപംകൊണ്ട കേരള കോണ്‍ഗ്രസിനോടുള്ള കോണ്‍ഗ്രസിന്റെ അസ്പൃശ്യത നീങ്ങിയത് 1969ലാണ്. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാൻ രണ്ടുകൂട്ടരും ഒന്നിച്ചു. പിന്നെയും പിണങ്ങി. 1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ചു. പിന്നെയും പിണങ്ങി.1976ൽ അടിയന്തരാവസ്ഥയിൽ വീണ്ടും സഹകരിച്ചു. അതേത്തുടർന്ന് 1976ൽ കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിച്ചു. 1979 ൽ വീണ്ടും പിളർന്നു. അതിൽ ഒരു കഷണമായ ജോസഫ് ഗ്രൂപ്പ് കരുണാകരനൊപ്പം നിന്നു. അവിടംമുതൽ പുതിയ കളി ആരംഭിക്കുന്നു.
കരുണാകരൻ കേരള കോണ്‍ഗ്രസിലെ ചിലരെ സ്വന്തമാളാക്കി പാർട്ടി നേതാവിനെ ദുർബലപ്പെടുത്തുകയുണ്ടായി. ജോസഫിനെതിരെ കരുണാകരൻ ടി.എം. ജേക്കബിനെ വളർത്തി. 1986 ൽ പാർട്ടി പളർന്നപ്പോൾ ജേക്കബ് ജോസഫിനെ വിട്ട് മാണിക്കൊപ്പമായി. ജോസഫിനെക്കാൾ മാണിയെ കരുണാകരൻ സഹായിച്ചത് ജേക്കബിനെ ഓർത്താണ്. ജോസഫിനെ കരുണാകരൻ പുറത്താക്കി. കരുണാകരന്റെ ഒത്താശ ഉണ്ടായിരുന്ന ജേക്കബ്, മാണിയുമായി അകന്നു. അവസാനം പിളർന്നു. ഇതോടെയാണു മാണി ജനാധിപത്യ മുന്നണിയിൽ കരുത്തനായത്. പാർട്ടി ഒറ്റക്കെട്ടായി.
ബാർ കോഴ വിവാദം വന്നപ്പോൾ അതുണ്ടായില്ല. ആ നീറ്റലിന്റെ വളർച്ചയാണ് ഇപ്പോഴത്തെ പിളർപ്പ്. അതിലെ ഏറ്റവും പുതിയ രംഗമാണ് പുതുശേരിയുടെ മാറ്റം. സീറ്റൊന്നും നോക്കിയല്ല ഗ്രൂപ്പുമാറ്റം എന്നു പറയുന്നുണ്ടെങ്കിലും ആരും വിശ്വസിക്കില്ല. പുതുശേരിക്കുവേണ്ടി കോണ്‍ഗ്രസ് ജോസഫിന് ഒരു സീറ്റ് കൂടുതൽ കൊടുക്കാൻ എല്ലാ സാധ്യതയുമുണ്ട്. ഇങ്ങനെ ശക്തരാകുന്നവരെ മാണിയെക്കാൾ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ജോസഫിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു കഴിയട്ടെ, പലതും കാണാനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Latest News
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top