കാർഷിക വ്യാപാര മേഖലയിൽ വലിയ മാറ്റങ്ങൾ വരും
Tuesday, September 22, 2020 11:57 PM IST
അവശ്യസാധന നിയമഭേദഗതി, കർഷകർക്കു കാർഷികോത്പന്നങ്ങൾ യഥേഷ്ടം സംസ്ഥാനത്തിനകത്തും പുറത്തും വിൽക്കാനുള്ള സ്വാതന്ത്ര്യം, വൻകിട കന്പനികളുമായി കർഷകർക്ക് കരാർ കൃഷിയിൽ ഏർപ്പെടാനുള്ള സാഹചര്യം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ജൂണിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ മൂന്നു ഓർഡിനൻസുകൾ. അവ ബില്ലുകളാക്കി പാർലമെന്‍റിൽ പാസാക്കി. ഇതു കാർഷിക വ്യാപാര മേഖലയിൽ വലിയ മാറ്റങ്ങൾക്കു വഴിവച്ചേക്കാം.

കർഷകനെ സ്വതന്ത്രമാക്കുന്നു എന്നതാണു കാതലായ കാര്യം. വിപണി, സാങ്കേതികവിദ്യ, സേവനവ്യവസ്ഥ എന്നിവ തെരഞ്ഞെടുക്കാനുള്ള അവകാശം കർഷകനു നൽകുന്നുണ്ട്. കർഷകനു കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും ഉണ്ടായേക്കാം. ഇതുകൊണ്ട് ഉത്തരേന്ത്യൻ കർഷകർക്കു കൂടുതൽ ഗുണപ്രദമാകുമെന്നാണു മനസിലാക്കാൻ കഴിയുന്നത്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയേണ്ടിയിരിക്കുന്നു. കരാർ കൃഷിയുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഒരുപക്ഷേ പ്രതീക്ഷ നൽകുന്നതാകാം. വിപണി മുന്നിൽ കണ്ട് വിളവിറക്കുന്പോൾതന്നെ വില നിശ്ചയിച്ച് വൻകിട കന്പനികളുമായി കരാരിലേർപ്പെടാനുള്ള സൗകര്യം ഇതിൽ നിക്ഷിപ്തമാണ്. കരാർകൃഷിക്ക് ഉത്പാദനത്തിലും കാർഷികവൃത്തിയിലും മികവും സുസ്ഥിരതയും ഉറപ്പാക്കാനാകും.

കരാർ വ്യവസ്ഥകൾ സുരക്ഷിതമാക്കാൻ മൂന്നു തലങ്ങളിലുള്ള സംവിധാനങ്ങളും ഉണ്ടാകും.
അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) നിയന്ത്രണത്തിലുള്ള വിപണികൾക്ക് പുറത്ത് വിപണനം ചെയ്യാനുള്ള സ്വാതന്ത്യം കർഷകർക്ക് നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എല്ലാ കർഷകർക്കും എപിഎംസി മാർക്കറ്റുകളിൽ വിറ്റഴിക്കാൻ ബുദ്ധിമുട്ടുണ്ട്. മാർക്കറ്റുകൾക്ക് പുറത്തു വിൽക്കാനും പ്രത്യേക നിബന്ധനയുണ്ട്. ഇതിനു ലൈസൻസും ലെവിയും കൊടുക്കേണ്ടതായിട്ടുണ്ട്.


രാജ്യത്തെ എപിഎംസി കൾ പ്രാദേശിക ഭരണകൂടങ്ങളുടെ കീഴിലാണ്. അവർ നിശ്ചയിക്കുന്ന നിബന്ധനകൾക്കു വിധേയമായി മാത്രമെ കർഷകർക്കു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഇതു ചെറുകിട നാമമാത്ര കർഷകർക്ക് അപ്രാപ്യമാണ്. മാർക്കറ്റ് കമ്മിറ്റികളിൽ ഇടനിലക്കാരുടെ ഇടപെടലുമുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമാണ് കർഷകർക്ക് എവിടെയും അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള സ്വാതന്ത്ര്യം. എപിഎംസി നിയമം കേരളത്തിൽ നിലവിലില്ല.

അവശ്യസാധന നിയമഭേദഗതി അടിയന്തര സാഹചര്യങ്ങളിൽ ബാധകമായിരിക്കില്ല എന്നാണ് പറയുന്നത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ ഒഴിവാക്കുന്നതുമൂലം സംഭരണത്തിന്മേൽ സർക്കാരിനുള്ള നിയന്ത്രണവും മേൽനോട്ടവും നഷ്ടമാകുന്ന സ്ഥിതിയുണ്ടായേക്കാം. അത് സ്വകാര്യമേഖലയിൽ സംഭരണത്തിനും അതുവഴി വില നിശ്ചയിക്കുന്നതിനും ഇടയായേക്കും. എന്നാലത് കർഷകക്കൂട്ടായ്മകൾക്ക് സംഭരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനാകുമെന്നതിനും സാധ്യത ഉണ്ടെന്ന് കാണേണ്ടിയിരിക്കുന്നു. അതുവഴി കർഷകന് വിലപേശാനുള്ള അവസരവും വന്നേക്കാം.

എപിഎംസിയുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ താങ്ങുവിലയും സംഭരണവും നിലയ്ക്കുമോയെന്നാണ് കർഷകർ ആശങ്കപ്പെടുന്ന ഒരു കാര്യം. അത് അസ്ഥാനത്താണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്.


ഡോ. എൻ.ജി. ബാലചന്ദ്രനാഥ്
(മുൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.