Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സാമൂഹിക സുരക്ഷിതത്വം ആവശ്യമോ?
Monday, August 10, 2020 11:51 PM IST
വൺ ഇന്ത്യ, വൺ പെൻഷൻ എന്ന ആശയം വലിയ പ്രചാരം നേടിവരികയാണ്. അറുപതു വയസായ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്നാണ് ആവശ്യം. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം പ്രാവർത്തികമാക്കാൻ ഇതാവശ്യമാണെന്ന് ഇതിനായി നിലകൊള്ളുന്നവർ വാദിക്കുന്നു. നല്ലകാലം മുഴുവൻ പണിയെടുത്തിട്ടും വാർധക്യത്തിൽ ഉപജീവനമാർഗമില്ലാതെ കഷ്ടപ്പെടേണ്ടി വരുന്നതു ശോചനീയമാണ്. സാർവത്രിക പെൻഷൻ പല രാജ്യങ്ങളിലും നടപ്പാക്കപ്പെട്ടിട്ടുള്ളതാണെന്നും വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്നതാണു ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കേൾക്കാൻ സുഖമുള്ളതാണെങ്കിലും അപ്രായോഗിക നിർദേശമാണിതെന്ന് ഇതിനെ എതിർക്കുന്നവർ പറയുന്നു. അവരുടെ വാദഗതികൾ ഇവയാണ്. എല്ലാവർക്കും ഒരു പെൻഷൻ എന്നു പറയുന്നവർ ഒരേ ഇന്ത്യ, ഒരൊറ്റ ശന്പളം എന്നു പറയുമോ? ശന്പളത്തിനു നിയന്ത്രണം വന്നാൽ ബൗദ്ധികശേഷിയും കാര്യനിർവഹണ മികവുമുള്ളവർ രാജ്യം വിടില്ലേ? അരാഷ്ട്രീയ, അരാജകവാദവും കോർപറേറ്റ് വത്കരണവുമാവില്ലേ ഇതിന്റെ ദൂഷ്യഫലങ്ങൾ? ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ ആൾക്കൂട്ട സമ്മർദങ്ങളിലൂടെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണോ? രാജ്യത്തിന്റെ മുഖ്യ ഊന്നൽ ജനക്ഷേമമാണെന്നതു ശരിതന്നെ. അതുറപ്പാക്കാൻ ബ്യൂറോക്രസിയും ഉദ്യോഗസ്ഥ വൃന്ദവും കൂടിയേ തീരൂ. അവർ പാവപ്പെട്ടവന്റെ സന്പത്തു തിന്നു കൊഴുക്കുന്നുവെന്ന ആക്ഷേപം എത്രത്തോളം വസ്തുതാപരമാണ് ?
ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും അപഗ്രഥിക്കുന്ന സംവാദം ദീപിക ഇന്നാരംഭിക്കുന്നു.
വൺ ഇന്ത്യ, വൺ പെൻഷൻ
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടു മുന്നോട്ടുവന്ന ഒരു ജനകീയ വാട്സ്ആപ് കൂട്ടായ്മയാണു വൺ ഇന്ത്യ, വൺ പെൻഷൻ.
അറുപതു വയസു പൂർത്തിയായ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്നാണു സംഘടന ആവശ്യപ്പെടുന്നത്. അതിൽ മുൻ സർക്കാർ ജീവനക്കാരനെന്നോ ജനപ്രതിനിധിയെന്നോ മുതലാളിയെന്നോ തൊഴിലാളിയെന്നോ ഉള്ള വേർതിരിവു പാടില്ല. തൊഴിൽ ചെയ്യാനാകാതെ വിശ്രമിക്കുന്ന വാർധക്യകാലത്ത് ജീവിക്കാനാവശ്യമായ ഒരു തുക ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനുമായി നല്കുക എന്നുള്ളത് ഏതൊരു ജനകീയ സർക്കാരിന്റെയും കടമയാണ്. അതിലൂടെ മാത്രമേ ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്ന സമത്വം പ്രാവർത്തികമാകുകയുള്ളു. പല ലോകരാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണു സാർവത്രിക പെൻഷൻ.
ഏതു തൊഴിൽമേഖലയും ഒരുപോലെ മഹത്തരമാണ്. അതൊരു ചങ്ങലയിലെ കണ്ണികൾപോലെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതിലേതൊരു കണ്ണി പൊട്ടിയാലും സമൂഹത്തിലെ സന്തുലിതാവസ്ഥയ്ക്കു മാറ്റംവരും. ഭരണാധികാരികളെ സഹായിക്കുന്ന സർക്കാർ ജീവനക്കാരനെപ്പോലെയോ അതിൽക്കൂടുതലോ പ്രാധാന്യമുള്ളവരാണ് സകല ജനത്തിന്റെയും വിശപ്പടക്കാൻവേണ്ടി പണിയെടുക്കുന്ന കർഷകനും കർഷകത്തൊഴിലാളിയും. അതുപോലെ ജീവൻ പണയംവച്ച് കടലിൽപോയി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾ, സ്വന്തക്കാരെയും വീട്ടുകാരെയും വിട്ട് അന്യദേശത്തുപോയി പണിയെടുക്കുന്നവർ. ഇവരൊക്കെ നമ്മുടെ രാജ്യത്തിനു നേടിത്തരുന്ന വിദേശനാണ്യവും, സർക്കാരിൽനിന്ന് ഒരു ശന്പളവും ആനുകൂല്യവും വാങ്ങാത്ത സ്വയംതൊഴിൽ സംരംഭകർ, വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഇവരെല്ലാവരുംകൂടി സർക്കാരിനു നൽകുന്ന നികുതിപ്പണവും കൊണ്ടല്ലേ സർക്കാർ ഖജനാവ് നിറയ്ക്കപ്പെടുന്നത്? ഇവരെല്ലാം ചെയ്യുന്നതു രാജ്യസേവനമല്ലേ?
പിന്നെന്തുകൊണ്ടാണു പൊതുജനത്തിന്റെ നികുതിപ്പണം ശന്പളമായി കൈപ്പറ്റുന്നവരെയും സാധാരണ ജനങ്ങളെയും രണ്ടു തരത്തിൽ കാണുകയും ഒരു വിഭാഗത്തിനു വലിയ ശന്പളവും ആനുകൂല്യങ്ങളും ഉയർന്ന പെൻഷനും നല്കി സംരക്ഷിക്കുകയും 97 ശതമാനം വരുന്ന മറുവിഭാഗത്തെ തീർത്തും അവഗണിക്കുകയും ചെയ്യുന്നത്? ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്ന സമത്വത്തിന്റെയും തുല്യനീതിയുടെയും നഗ്നമായ ലംഘനമല്ലേ ഇത്?
റവന്യു വരുമാനത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ ശന്പളത്തിനും അനുബന്ധ ചെലവുകൾക്കുമായി ചെലവഴിക്കാൻ പാടില്ല എന്നതാണു ലോകതത്വം. എന്നാലിന്ന് കേരളത്തിൽ 11-ാം ശന്പള പരിഷ്കരണ കമ്മീഷൻ പറയുന്നത് പ്രതീക്ഷിത റവന്യു വരുമാനത്തിന്റെ 72.45 ശതമാനവും ശന്പളത്തിനും പെൻഷനും അനുബന്ധ ചെലവുകൾക്കുമായി ചെലവഴിക്കുന്നു എന്നാണ്. പക്ഷേ, പിരിഞ്ഞുകിട്ടിയ റവന്യു വരുമാനവുമായി തട്ടിച്ചുനോക്കിയാൽ ഇത് 80 ശതമാനത്തിനും മുകളിലാണെന്നു കാണാൻ കഴിയും. മുന്പു വാങ്ങിയ കടത്തിന്റെ പലിശ തിരിച്ചടവും കൂടി കഴിയുന്പോൾ പിന്നെ വികസനപ്രവർത്തനങ്ങൾക്കായി മിച്ചമൊന്നുമില്ലാത്ത അവസ്ഥയാണ്.
പെൻഷൻ സ്കീമുകളോ ക്ഷേമനിധിയിൽ പണം അടച്ചിട്ടുള്ള വരുമാനമോ അല്ല ജനങ്ങൾക്കാവശ്യം. ജീവിതകാലം മുഴുവൻ സർക്കാരിലേക്കു നികുതിയടയ്ക്കുന്ന എല്ലാവർക്കും തുല്യമായ പെൻഷൻ നൽകുക എന്നുള്ളതാണ്. കർഷകർക്കെല്ലാം മാസം പതിനായിരം രൂപ പെൻഷൻ നൽകുന്നതിനുള്ള സ്കീം അവതരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയല്ല ജനങ്ങൾക്കു വേണ്ടത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന നമ്മുടെ ഭാരതത്തിൽ ജീവിതകാലം മുഴുവൻ രാജ്യസേവനംചെയ്ത 97 ശതമാനം വരുന്ന ഒരു വലിയ ജനവിഭാഗത്തെ തീർത്തും അവഗണിച്ചുകൊണ്ട് സംഘടിതരായ മൂന്നു ശതമാനത്തിനു മാത്രമായി പ്രത്യേക പരിഗണനകൊടുത്ത് പൊതുജനത്തിന്റെ നികുതിപ്പണമെടുത്തു സംരക്ഷിക്കുന്നതു ജനാധിപത്യ വിരുദ്ധമാണ്. അനീതിയാണ്. ഇതിനെതിരെയാണ് വൺ ഇന്ത്യ വൺ, പെൻഷൻ സംഘടന പ്രതികരിക്കുന്നത്.
ഈ സംവിധാനം നിലവിൽ വരുന്നതോടെ നാട്ടിലെ സന്പദ് വ്യവസ്ഥയിൽ ഒരു കുതിച്ചുചാട്ടംതന്നെ ഉണ്ടാകും. എല്ലാ മാസവും പെൻഷൻ ലഭിക്കുമെന്നതിനാൽ ഈ പണം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യപ്പെടുകയില്ല. പകരം ഈ പണം മാർക്കറ്റിലേക്കിറങ്ങും. അതുമൂലം ആൾക്കാരുടെ ക്രയവിക്രയശേഷി കൂടുകയും കൂടുതൽ ബിസിനസുകളും സംരംഭങ്ങളും തുടങ്ങാനിടയാവുകയും ചെയ്യും. കുടിൽ വ്യവസായങ്ങൾ നല്ല രീതിയിൽ വളർച്ച പ്രാപിക്കും. മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ചെറുകിട മേഖലയിലാകമാനം ഉണർവുണ്ടാകും.
അതുപോലെതന്നെ, ആദ്യം കൊടുത്ത പണം മുഴുവൻ മൂന്നുനാലു മാസങ്ങൾകൊണ്ട് നികുതിയായി സർക്കാരിലേക്കു തിരികെയെത്തും. അതിന്റെ ഫലമായി ഇതുമൂലമുണ്ടായേക്കാവുന്ന അധികബാധ്യത ക്രമേണ ഇല്ലാതാകും. അതോടൊപ്പം സർക്കാരിന്റെ നികുതി വരുമാനം വർധിക്കുകയും ചെയ്യും.
മാതാപിതാക്കളുടെ സംരക്ഷണത്തിനുവേണ്ടി ചെലവാകുന്ന തുക ഇങ്ങനെ പെൻഷനായി ലഭിക്കുന്പോൾ മക്കൾക്കും അതു സഹായകരമായി തീരുമെന്നുമാത്രമല്ല, അതുവഴി കുടുംബത്തിൽ കൂടുതൽ സമാധാനവും ഉണ്ടാകും. ജോലി ചെയ്തു പണം സന്പാദിക്കാൻ സാധിക്കാത്ത സമയത്ത് അവർക്കു ലഭിക്കുന്ന ഈ തുക അവരെ ആത്മാഭിമാനമുള്ളവരാക്കിമാറ്റും. വൃദ്ധസദനങ്ങളുടെ ആവശ്യം വളരെയധികം കുറയും. അതിനുവേണ്ടി ചെലവഴിക്കുന്ന തുക മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ സാധിക്കും.
മാതാപിതാക്കളെ സംരക്ഷിക്കുന്നതിനു വേണ്ടിവരുന്ന ചെലവുകൾ കുറയുന്നതുമൂലം മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കാൻ സാധിക്കും. അതുനിമിത്തം അടുത്ത തലമുറലയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനിടവരുന്നു. ജീവിത നിലവാരം ഉയരുന്നതുമൂലം കാർഷികമേഖലയ്ക്കും അതിന്റേതായ അഭിവൃദ്ധി ഉണ്ടാകുന്നു.
വിനോദ് കെ. ജോസ്, പി. എം. ബാവ, എസ്. അനൂപ്
(വിനോദ് കെ. ജോസ് വൺ ഇന്ത്യ, വൺ പെൻഷൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റും പി. എം. ബാവ സെക്രട്ടറിയും എസ്. അനൂപ് ട്രഷററുമാണ്.)
കേൾക്കാൻ സുഖമുള്ള മുദ്രാവാക്യം
വൺ ഇന്ത്യ, വൺ പെൻഷൻ- കേൾക്കാൻ സുഖമുള്ള നല്ല മുദ്രാവാക്യമാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് (ശ്രീനാരായണ ഗുരുദേവൻ), യാതും ഊരേ, യാവരും കേളീർ (തിരുവള്ളുവർ- ഏതും സ്വന്ത ഊര്, ഏവരും ബന്ധുക്കൾ) എന്നിവ പോലെ.
ഇവയൊന്നും പ്രായോഗികമല്ലെന്നു നമുക്കറിയാം. പക്ഷേ, നേടാനാകാത്തത് എന്നറിഞ്ഞുകൊണ്ടുതന്നെ നാം താലോലിക്കുന്ന ഇത്തരം സ്വപ്നങ്ങളിലൊന്ന് നേടിയെടുത്തുതരാം എന്ന് ഉറപ്പിച്ചുപറയുന്പോൾ ആരും അങ്ങോട്ടൊന്നു തിരിയും. ഇവിടെ വൺ ഇന്ത്യ വൺ, പെൻഷൻ എന്നു പ്രഘോഷിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നതെന്നു പരിശോധിക്കാം.
60 വയസ് തികയുന്നതോടെ എല്ലാവർക്കും പെൻഷൻ, വിശ്രമജീവിതവും. അവർക്കെല്ലാവർക്കും, പണ്ഡിതനും പാമരനും, സാങ്കേതിക വിദഗ്ധനും മൺവെട്ടിപ്പണിക്കാരനും ഡോക്ടർക്കും നഴ്സിനും കളക്ടർക്കും ഓഫീസ് ശിപായിക്കും, 60 കഴിഞ്ഞാൽ 10,000 രൂപ പെൻഷൻ. വിപ്ലവകരമായ സമത്വസുന്ദരജീവിതം.
60 കഴിഞ്ഞവർ കേരളത്തിൽ 50 ലക്ഷം പേർ. അവർക്കു മാസംതോറും 10,000 രൂപ വീതം കൊടുക്കാൻ മാസം 5,000 കോടി രൂപ വേണം. ഒരു കൊല്ലം അറുപതിനായിരം കോടി വേണ്ടിവരും. ഇതിനു പണം എവിടെ?
ഇന്നു ലക്ഷങ്ങൾ പെൻഷനായി വാങ്ങുന്നവരുണ്ട്. അതെല്ലാം വെട്ടിക്കുറച്ച് പതിനായിരത്തിൽ നിർത്തുക. അപ്പോൾ കുറെയധികം പണം മിച്ചമാകും. ബാക്കിയുള്ളതു കടമെടുത്തു കൊടുക്കുക. തുക കിട്ടുന്ന പാവപ്പെട്ടവർ അതു ചെലവാക്കും. ആ തുക പല കൈമറിഞ്ഞ് ചെലവാക്കുന്പോൾ നികുതിപ്പണമായി ആ തുക മുഴുവൻ സർക്കാരിന്റെ ഖജനാവിൽ തിരികെയെത്തും.
നല്ല സ്വപ്നം! പക്ഷേ, അപ്രായോഗികം. നാട്ടിലെ നിയമങ്ങൾക്കു വിരുദ്ധവും. ഉദ്യോഗത്തിൽ പ്രവേശിക്കുന്ന സമയത്തു നിലവിലിരുന്ന വേതന, സേവന വ്യവസ്ഥകൾ ഏകപക്ഷീയമായി മാറ്റിയാൽ കോടതി ഇടപെടും. പല കോടതികളിലായി കേസ് പറഞ്ഞ് അടുത്ത 30 കൊല്ലക്കാലം കഴിഞ്ഞുകിട്ടും. പ്രശ്നം കോടതിയിലായ സ്ഥിതിക്ക് എന്തു ചെയ്യാനാണ് എന്നു പറഞ്ഞു മോഹനവാഗ്ദാനം നൽകി ജനത്തിന്റെ വോട്ടുനേടി അധികാരത്തിലെത്തുന്നവർക്കു കൈ മലർത്തി രക്ഷപ്പെടാം.
അതുപോലെതന്നെ, കഠിനപ്രയത്നം ചെയ്ത് ഉന്നത പദവികളിലെത്താനുള്ള ഉൽക്കർഷേച്ഛ നഷ്ടപ്പെട്ട അലസരായ സമൂഹത്തെയാണോ നമുക്കുവേണ്ടത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിൽ 2004-നുശേഷം ഉദ്യോഗത്തിൽ പ്രവേശിച്ചവർക്കെല്ലാം ഇപ്പോൾതന്നെ പുതിയ പെൻഷൻ സന്പ്രദായം നടപ്പിലായിക്കഴിഞ്ഞു. ജീവനക്കാരന്റെ ശന്പളത്തിൽനിന്നു പിടിക്കുന്ന തുകയും തത്തുല്യമായ സർക്കാർ വിഹിതവും നിക്ഷേപിച്ച് ലഭിക്കുന്ന തുക മാത്രമാണ് അവർക്കു പെൻഷനായി ലഭിക്കുക. ഈ തുക കുറയ്ക്കാൻ ശ്രമിക്കുന്നതു നീതിയല്ല. ഒരു കോടതിയും അത് അംഗീകരിക്കുകയുമില്ല.
മറ്റൊരു കാര്യം- ഒരു ജനാധിപത്യ സമൂഹത്തിൽ സർക്കാർ പെൻഷൻ ലഭിക്കാത്തവരും ആദായനികുതി പരിധിക്കു താഴെമാത്രം വരുമാനം ഉള്ളവരുമായ പാവപ്പെട്ടവർക്കും മാന്യമായ ജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടേ? അതിനു വേണ്ടിയാണ് വികസിത രാജ്യങ്ങളിൽ സോഷ്യൽ സെക്യൂരിറ്റി പെൻഷനും തൊഴിലില്ലായ്മ വേതനവും മറ്റും നടപ്പിലാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് അവരുടെ വാർധക്യകാലത്തെങ്കിലും അവർക്ക് ഉണ്ണാനും ഉടുക്കാനുമുള്ള തുക ലഭ്യമാക്കേണ്ടതു സർക്കാരിന്റെ ചുമതലതന്നെയാണ്. ഇക്കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃക കാണിച്ചുകൊടുത്തിട്ടുണ്ട്.
ജോലി ചെയ്യുന്ന കാലത്ത് തൊഴിലാളിയും മുതലാളിയും നല്കുന്ന തുക സമാഹരിച്ച് വയസുകാലത്ത് പെൻഷനും മറ്റും നൽകുന്ന ക്ഷേമനിധി പദ്ധതികൾ നാം നടപ്പിലാക്കിയിട്ടുണ്ട്. (ഉദാ: ചെത്തുതൊഴിലാളി ക്ഷേമനിധി, ചുമട്ടുതൊഴിലാളി ക്ഷേമനിധി മുതലായ 20 ക്ഷേമനിധി പദ്ധതികൾ). കർഷക പെൻഷൻ, വയോധിക പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയവയും നമുക്കുണ്ട്.
സർക്കാർ പെൻഷനും മറ്റും ലഭിക്കാത്തവരും ആദായനികുതി നൽകാത്തവരുമായ പാവപ്പെട്ടവർക്ക് 60 വയസ് പൂർത്തിയാകുന്നതോടെ പ്രതിമാസം 10,000 രൂപ പെൻഷനായി നൽകുക എന്നത് നമ്മുടെ ലക്ഷ്യമായി അംഗീകരിച്ചുകൊണ്ട് ആ ലക്ഷ്യം ഘട്ടംഘട്ടമായി നടപ്പാക്കാൻ നമുക്കു ശ്രമിക്കാം. ഇതിനുവേണ്ടി എന്താണു ചെയ്യേണ്ടത്? താഴെപ്പറയുന്ന നടപടികൾ എടുക്കാം.
1. ജീവിതകാലം മുഴുവൻ ഉദ്യോഗങ്ങളിലും മറ്റും പ്രവർത്തിച്ചു വിരമിക്കുന്ന വേളയിൽ നിയമാനുസൃതമായി ലഭിക്കുന്ന പെൻഷൻ പതിനായിരത്തിലേക്കു കുറയ്ക്കാൻ ഉദ്ദേശ്യമില്ല എന്നു വ്യക്തമാക്കുക. എല്ലാ ഉദ്യോഗസ്ഥരും കൈക്കൂലിക്കാരല്ലല്ലോ.
2. ഒരാൾക്ക് ഒരു പെൻഷൻ മാത്രം എന്നു വ്യവസ്ഥ ചെയ്യുക.
3. മന്ത്രിമാരുടെയും മറ്റും ഓഫീസിൽ വേണ്ടപ്പെട്ടവരെ ജോലിക്കുവച്ച് രണ്ടുകൊല്ലം കഴിയുന്പോൾ ആജീവനാന്ത സർക്കാർ പെൻഷൻ നൽകുന്ന സന്പ്രദായം അവസാനിപ്പിക്കുക.
4. ഇന്നു വിവിധ ക്ഷേമപദ്ധതികളിലൂടെയും വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, കർഷക പെൻഷൻ തുടങ്ങിയ വിവിധ പദ്ധതികൾമൂലവും ഓരോരുത്തർക്കും ലഭിക്കുന്ന പെൻഷൻ തുകകളുടെ ശരിയായ കണക്ക് ശേഖരിക്കുക.
5. അതോടൊപ്പം 10,000 രൂപ പെൻഷന് അർഹതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് ഇവയെല്ലാം പരിശോധിച്ച് യഥാർഥ അർഹരെ കണ്ടെത്തുക. അർഹതയുള്ള വയോധികർ ഒരു കുടുംബത്തിൽ ഒന്നിൽക്കൂടുതലുണ്ടെങ്കിൽ പെൻഷൻ ഒരാൾക്ക് മാത്രം അനുവദിക്കുക.
6. ഈ പദ്ധതിയുടെ ഒന്നാംഘട്ടമായി അർഹതയുള്ളവർക്ക് 5000 രൂപ പ്രതിമാസം നൽകാനുള്ള തീരുമാനമെടുക്കുക. ഇവരിൽ മറ്റു പെൻഷനുകൾ (ക്ഷേമനിധി, ഒഎപി, കർഷക പെൻഷൻ) ലഭിക്കുന്നവർക്ക് ആ തുകകൂടി കണക്കിലെടുത്ത് മൊത്തമായി 5000 രൂപ ലഭിക്കുന്നതുപോലെ പെൻഷൻ തുക നിർണയിക്കുക.
7. ഇതിനാവശ്യമായ തുക കണ്ടെത്താനായി അനാവശ്യ ചെലവുകൾ ഒഴിവാക്കാനുള്ള ആത്മാർഥ പരിശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ നഷ്ടമൊഴിവാക്കി പ്രവർത്തിക്കണം (ഇതു തികച്ചും സാധ്യമാണ്.- മനസുവച്ചാൽ). അവശ്യമേഖലയിൽ അല്ലാത്ത, നഷ്ടം മാത്രം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സുതാര്യമായ ടെൻഡറിലൂടെ സ്വകാര്യവത്കരിക്കുക.
സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാനായി നടപടിക്രമങ്ങൾ വിശദമായി പരിശോധിച്ച് അനാവശ്യമായ നിയന്ത്രണങ്ങൾ നീക്കി ജനങ്ങളെ സ്വസ്ഥമായി ബിസിനസ് മുതലായവ നടത്താൻ അനുവദിക്കുക.
ഉദാഹരണമായി കടകളുടെയും സ്ഥാപനങ്ങളുടെയും ലൈസൻസുകളും, ജിഎസ്ടി രജിസ്ട്രേഷനും മറ്റും മൂന്നു കൊല്ലത്തേക്കു കാലാവധി നിർണയിച്ച് നൽകുക. റീസർവേ മുതലായവ ആവശ്യക്കാർക്കു മാത്രം ചെയ്തു കൊടുക്കുക. ശന്പള പരിഷ്കരണം 10 കൊല്ലത്തിലൊരിക്കൽ മാത്രം അനുവദിക്കുക.
പി.സി. സിറിയക്
വാർധക്യ പെൻഷൻ ഒൗദാര്യമല്ല; അവകാശമാണ്
അറുപതു വയസ് കഴിഞ്ഞ പൗരനു വാർധക്യത്തിൽ ജീവിതച്ചെലവിനായി പതിനായിരം രൂപ പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഇതാരുടെയും അവകാശങ്ങൾ കവർന്നെടുക്കാനല്ല; ആരുടെയും ഒൗദാര്യവുമല്ല; ജനങ്ങളുടെ അവകാശമാണ്.
സാർവത്രിക പെൻഷൻ, ലോകത്തു പുതുമയുള്ള കാര്യമല്ല. ദരിദ്രരെന്നോ സന്പന്നരെന്നോ വ്യത്യാസമില്ലാതെ പല രാജ്യങ്ങളിലും നടപ്പിലാക്കി തുടരുന്ന ഒരു സാമൂഹ്യപ്രതിബദ്ധതയാണ്. ഈ ജനകീയ കടപ്പാടിനെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഇന്ത്യയിൽ തുടർച്ചയായി അട്ടിമറിക്കുന്നതു ചോദ്യംചെയ്യാതെ നിവൃത്തിയില്ല. ഉദ്യോഗസ്ഥരുടെ ചെപ്പടിവിദ്യകൾക്കുമുന്പിൽ ജനപ്രതിനിധികൾ മുട്ടുമടക്കുന്ന ഈ നിഷ്ക്രിയത്വം ഒരേ സമൂഹത്തിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ദുരവസ്ഥയിലേക്കു നമ്മെ തള്ളിയിട്ടിരിക്കുന്നു.
ഇതിൽനിന്നു മോചനമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുടെ ഉയിർത്തെഴുന്നേൽപ്പ് അടിയന്തരമായുണ്ടാകണം. ഈ മുന്നേറ്റം സംഘടിത രാഷ്ട്രീയത്തിലും പ്രസ്ഥാനങ്ങളിലും വിള്ളലുകൾ സൃഷ്ടിക്കാൻ സാധ്യതകളുമുണ്ട്. ആശയദാരിദ്ര്യവും പ്രവർത്തനപദ്ധതികളുമില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ അധികാരസ്വപ്നങ്ങൾക്ക് സാർവത്രിക പെൻഷനുവേണ്ടിയുള്ള ജനകീയ ബോധവത്കരണം വിള്ളലുകൾ സൃഷ്ടിക്കുമെന്ന ആശങ്ക പല കേന്ദ്രങ്ങളിലും അനക്കം സൃഷ്ടിച്ചിട്ടുണ്ട്.
2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ കാർഷിക വികസനനയം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായി. കർഷകർക്കു പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന നിർദേശമാണ് നയത്തിലെ ഏറ്റവും വലിയ സവിശേഷത. തുടർന്ന് കർഷക ക്ഷേമബോർഡും രൂപീകരിച്ചു. ക്ഷേമനിധി ബോർഡിൽ അംഗമായ കർഷകന് 60 വയസ് കഴിഞ്ഞാൽ മാസംതോറും 10,000 രൂപ എന്ന നിർദേശം അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.
2019 നവംബർ 21ന് കേരള നിയമസഭ ഈ ബിൽ നിയമമാക്കി ആറു മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിക്കേണ്ടതായിരുന്നു. തുടർനടപടികളിൽ ഇപ്പോഴും വ്യക്തതയില്ല. ചട്ടങ്ങളിൽ കൂച്ചുവിലങ്ങിട്ട് അട്ടിമറിക്കാനും സാധ്യതകളേറെ.
അസംഘടിത സമൂഹത്തിന്റെ മേലുള്ള സംഘടിത ശക്തികളുടെ ആധിപത്യമായി ജനാധിപത്യം അധഃപതിച്ചിരിക്കുന്പോൾ രാഷ്ട്രീയ ഉദ്യോഗസ്ഥ വലയത്തിൽ സുരക്ഷിതരായി കഴിയുന്ന ജനസംഖ്യയിലെ ചെറിയ ശതമാനത്തിന്റെ അജൻഡകളാണ് ഇപ്പോൾ അടിച്ചേൽപ്പിക്കപ്പെടുന്നത്. ഇതിനു മാറ്റമുണ്ടാകണമെന്നതു രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും നിലനിൽപ്പിനും ആവശ്യമാണ്.
മണ്ണിൽ പണിയെടുക്കുന്നവരും ചെറുകിട കച്ചവടക്കാരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭരണത്തിലിരിക്കുന്നവരുമെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവർ തന്നെ. ചിലർക്കു വേതനം ലഭിക്കുന്നു. മറ്റുചിലർക്കു യാതനകളും. ഒരേസമൂഹത്തിലെ രണ്ടു വ്യക്തികൾക്ക് അവരുടെ വാർധക്യത്തിൽ ഇരട്ട നീതി കാടത്തമല്ലേ? അവരുടെ വാർധക്യ കാലത്ത് ഭക്ഷണത്തിനും മരുന്നിനും ജീവിതാവശ്യങ്ങൾക്കുമായി 10,000 രൂപ നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട് എന്നു പറയുന്നതിൽ തെറ്റു കണ്ടുപിടിക്കുന്നവർ വാർധക്യത്തെ അപമാനിക്കുന്നവരാണ്.
80 തികഞ്ഞ ഒരു വ്യക്തിക്ക് 50,000 രൂപ പെൻഷൻ ലഭിച്ചാൽ അതാർക്കാണ് ഉപകരിക്കുന്നത്? അദ്ദേഹത്തിന്റെ ജീവിതച്ചെലവെത്ര? ജന്മം നൽകിയ മക്കളുടെ കടമയും ഉത്തരവാദിത്വവുമെന്ത്? അതിനാൽതന്നെ പ്രായമായ അവസ്ഥയിൽ ഏകീകൃത പെൻഷൻ അഥവാ ന്യായപെൻഷൻ എന്ന ചിന്തയിലേക്ക് സർക്കാരും സമൂഹവും ഉണരണം.
ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ
(ലേഖകൻ ഇൻഫാം ദേശീയ സെക്രട്ടറി ജനറലാണ്)
ശന്പളം ഉത്തരവാദിത്വത്തിന് ആനുപാതികം
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ജീവിക്കാനാവശ്യമായ അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന ഒരു പദ്ധതിയെ ഞാൻ സ്വാഗതംചെയ്യുന്നു. കാരണം എല്ലാ പൗരന്മാർക്കും തുല്യ പരിഗണന എന്ന ഭരണഘടനാ തത്വത്തോട് ഒത്തുപോകുന്നതാണ് ആ നയം. എന്നാൽ, എല്ലാവർക്കും ഒരേ പെൻഷൻ എന്ന മുദ്രാവാക്യത്തെ ഞാൻ അംഗീകരിക്കുന്നില്ല.
എല്ലാ തൊഴിലും മഹത്തരമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ, എല്ലാ തൊഴിലിനും ഒരേ വേതനമല്ല ലഭിക്കുന്നത്. പ്യൂണിനും ചീഫ് സെക്രട്ടറിക്കും ഒരേ ശന്പളമല്ല. നിങ്ങളുടെ ശന്പളം നിങ്ങളുടെ ഉത്തരവാദിത്വത്തിന് ആനുപാതികമായാണ്. അതാണ് അടിസ്ഥാനതത്വം.
പെൻഷന്റെ തത്വവും ഇതുതന്നെ. അർഹിക്കുന്ന പെൻഷനാണ് ഒരുവനു ലഭിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് കൂടുതൽ പെൻഷൻ ലഭിക്കുന്നത് ഒരു പ്യൂണിനെയോ ക്ലാർക്കിനെയോക്കാൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിച്ചതുകൊണ്ടാണ്. ഇതു നീതിയാണെന്നു ഞാൻ വിശ്വസിക്കുന്നു.
നിശ്ചിത പ്രായത്തിനു മുകളിലുള്ള എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാകട്ടെ.
അസംഘടിത സമൂഹത്തിന്റെ മേലുള്ള സംഘടിത ശക്തികളുടെ ആധിപത്യമായി ജനാധിപത്യം അധഃപതിച്ചിരിക്കുന്പോൾ രാഷ്ട്രീയ ഉദ്യോഗസ്ഥ വലയത്തിൽ സുരക്ഷിതരായി കഴിയുന്ന ജനസംഖ്യയിലെ ചെറിയ ശതമാനത്തിന്റെ അജൻഡകളാണ് ഇപ്പോൾ അടിച്ചേൽപ്പിക്കപ്പെടുന്നത്. ഇതിനു മാറ്റമുണ്ടാകണമെന്നതു രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും നിലനിൽപ്പിനും ആവശ്യമാണ്.
മണ്ണിൽ പണിയെടുക്കുന്നവരും ചെറുകിട കച്ചവടക്കാരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭരണത്തിലിരിക്കുന്നവരുമെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവർ തന്നെ. ചിലർക്കു വേതനം ലഭിക്കുന്നു. മറ്റുചിലർക്കു യാതനകളും. ഒരേസമൂഹത്തിലെ രണ്ടു വ്യക്തികൾക്ക് അവരുടെ വാർധക്യത്തിൽ ഇരട്ട നീതി കാടത്തമല്ലേ? അവരുടെ വാർധക്യ കാലത്ത് ഭക്ഷണത്തിനും മരുന്നിനും ജീവിതാവശ്യങ്ങൾക്കുമായി 10,000 രൂപ നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട് എന്നു പറയുന്നതിൽ തെറ്റു കണ്ടുപിടിക്കുന്നവർ വാർധക്യത്തെ അപമാനിക്കുന്നവരാണ്.
80 തികഞ്ഞ ഒരു വ്യക്തിക്ക് 50,000 രൂപ പെൻഷൻ ലഭിച്ചാൽ അതാർക്കാണ് ഉപകരിക്കുന്നത്? അദ്ദേഹത്തിന്റെ ജീവിതച്ചെലവെത്ര? ജന്മം നൽകിയ മക്കളുടെ കടമയും ഉത്തരവാദിത്വവുമെന്ത്? അതിനാൽതന്നെ പ്രായമായ അവസ്ഥയിൽ ഏകീകൃത പെൻഷൻ അഥവാ ന്യായപെൻഷൻ എന്ന ചിന്തയിലേക്ക് സർക്കാരും സമൂഹവും ഉണരണം.
അൽഫോൻസ് കണ്ണന്താനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top