ജനസംഖ്യാവർധന അനുഗ്രഹമോ ശാപമോ?
Friday, July 10, 2020 11:04 PM IST
1987 ജൂലൈ 11 നു ലോക ജനസംഖ്യ 500 കോടി കവിഞ്ഞതിന്‍റെ ഓര്‍മയ്ക്കായാണ് ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. 2020 ജൂൺ വരെയുള്ള കണക്കനുസരിച്ചു ലോക ജനസംഖ്യ 780 കോടി ആയിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു.

ആഗോള ജനസംഖ്യ ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. 2050ൽ ഏകദേശം 1000 കോടി എത്തുമെന്നും 2100 ൽ 1100 കോടിയിലധികം വരുമെന്നും കണക്കാക്കപ്പെടുന്നു. ഏഷ്യയാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഭൂഖണ്ഡം. 454 കോടി നിവാസികളാണ് ഏഷ്യയിലുള്ളത്. അതായതു ലോക ജനസംഖ്യയുടെ 60 ശതമാനം. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ചൈനയും ഇന്ത്യയും ചേർന്നാൽ ലോക ജനസംഖ്യയുടെ 36 ശതമാനം വരും.

2020 ജൂലൈ മൂന്നു വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 138 കോടിയാണ്. ഇത് ലോക ജനസംഖ്യയുടെ 17.7 ശതമാനം വരും. 147 കോടി ആളുകളുള്ള ചൈനയാണ് ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം.

ഈ വർഷത്തെ ലോക ജനസംഖ്യാദിനത്തിന്‍റെ വിഷയം കോവിഡ് -19 നെ പ്രതിരോധിക്കലാണ്. സ്‍ത്രീകൾക്കുംകൾക്കും പെൺകുട്ടികൾക്കും അവരുടെ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കാനും ഈ മഹാമാരിയുടെ സമയത്ത് അവരുടെ നേരെയുള്ള ആക്രമണങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള അവബോധം വളർത്തുന്നതിനാണ് ജനസംഖ്യ ദിനം മാറ്റിവച്ചിരിക്കുന്നത്. ജനസംഖ്യാവര്‍ധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ബോധവത്കരിക്കുകയാണ് ജനസംഖ്യ ദിനാഘോഷത്തിന്‍റെ ലക്ഷ്യം.

2011ലെ സെൻസസ് പ്രകാരം 3.34 കോടി ജനസംഖ്യയാണ് കേരളത്തിലുള്ളത്. 2020ലെ കേരളത്തിലെ ജനസംഖ്യ ഏകദേശം 3.47 കോടിയാണെന്നു കണക്കാക്കപ്പെടുന്നു. കേരളത്തിൽ കുട്ടികള്‍ കുറവാണ് എന്ന വസ്തുത ഓരോ വര്‍ഷത്തിലും സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നു എന്നതില്‍നിന്നു വളരെ പ്രകടമാണ്. കേരള സമൂഹത്തില്‍ വൃദ്ധരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.വൃദ്ധരുടെ എണ്ണം കൂടുതലും ചെറുപ്പക്കാരുടെ എണ്ണം കുറവുമായ ഒരു സമൂഹത്തിന് പുരോഗമിക്കാനാകില്ല.

ലോകം ഇന്ന് ജനസംഖ്യാ വര്‍ധനയുടെ വെല്ലുവിളികള്‍ ധാരാളം നേരിടുന്നുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ, അപര്യാപ്തമായ ശുദ്ധജലം, പ്രകൃതിവിഭവങ്ങള്‍ നശിക്കല്‍ (പ്രത്യേകിച്ച് ഫോസില്‍ ഇന്ധനങ്ങള്‍), വനനശീകരണവും, ജൈവവ്യവസ്ഥയെ തകര്‍ക്കൽ, അപൂര്‍വ ജീവികളില്‍ വംശനാശം സംഭവിക്കല്‍, ശുചിത്വമില്ലാത്ത അന്തരീക്ഷം, പാര്‍പ്പിടങ്ങളുടെ അപര്യാപ്തത തുടങ്ങിയവ അത്തരത്തിൽ ചിലതാണ്.


ജനസംഖ്യാ വർധനയ്ക്ക് അനുകൂലവും പ്രതികൂലവുമായ ധാരാളം വാദഗതികളുണ്ട്. ഭക്ഷണ ദൗർലഭ്യമാണ് മുഖ്യഭീഷണിയായി കരുതുന്നത്. അതോടൊപ്പം പാർപ്പിടവും ശുദ്ധജലം പോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയും വെല്ലുവിളി ഉയർത്തുന്നതാണ്. വികസ്വര രാജ്യങ്ങളിൽ എണ്ണം കൂടുതലുള്ള കുടുംബങ്ങളുടെ വലുപ്പം ദാരിദ്ര്യത്തിനും മോശം ആരോഗ്യത്തിനും ഒരു പ്രധാന കാരണമാണ്.

ജനസംഖ്യ ഒരു തടസമായി നിൽക്കുമ്പോഴും അതു വികസനത്തിന് ഒരു പ്രധാന വിഭവമാണ്. കാരണം വലിയ ജനസംഖ്യ കൂടുതൽ മനുഷ്യ മൂലധനം നൽകുന്നു. കൃഷി, വ്യവസായം, സേവന മേഖല എന്നിവയിൽ പ്രവർത്തിക്കാൻ കഴിവുള്ള വിദഗ്ധരുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും ഒരു രാജ്യത്തിന്‍റെ വികസനം. ജനസംഖ്യയെ നികുതി വരുമാന വിഭവമായും വോട്ടുകളുടെ അടിസ്ഥാന വിഭവമായും സർക്കാർ കാണുന്നു. ജനസംഖ്യ കൂടുന്നതിനനുസരിച്ച് പുതിയ സാങ്കേതിക വിഭവങ്ങൾ, വിദ്യകൾ സാധ്യമാകും.

വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് സാമ്പത്തിക വികസനത്തിൽ മികച്ചവരാകാനുള്ള സാധ്യതയുണ്ട്; സൈനിക ശക്തിയിലും ഒന്നാമതാകാൻ പ്രാപ്തരാക്കുന്നു. ഉദാ: ഇന്ത്യ, ചൈന. വർധിച്ചുവരുന്ന ജനസംഖ്യ ജനങ്ങളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി നവീകരണത്തിനും പുതിയ കണ്ടെത്തലുകൾക്കും സമൂഹത്തെ സമ്മർദത്തിലാക്കുന്നു.

ഇന്ന് ലോകം മൊത്തം ഒരു നഗരം ആണ്. ആളുകൾ വലിയ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, ഏതെങ്കിലും ഒരു രോഗബാധ ഉണ്ടായാൽ, ലോകം മൊത്തം പകരാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. ലോകത്തിലെ ജനസംഖ്യയെ എളുപ്പത്തിൽ നശിപ്പിക്കാവുന്ന രീതിയിൽ മഹാമാരികൾ വളരുകയാണ്.

ടോണി ചിറ്റിലപ്പിള്ളി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.