Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രാഷ്ട്രീയനാടകം കളിക്കാനുള്ള കാലമല്ലിത്!
Saturday, May 16, 2020 11:01 PM IST
അനന്തപുരി / ദ്വിജൻ
ചൈനയിൽനിന്നു വന്ന കോറോണ വൈറസ് അടുത്തകാലത്തൊന്നും മനുഷ്യനു കീഴടങ്ങില്ലെന്നു ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞുകഴിഞ്ഞു. വല്ലാത്ത കാലമാണ് ലോകത്തിനു മുന്നിൽ. ഒരു കൊറോണ ജീവിതക്രമം അനിവാര്യമാവുന്ന കാലം. കൊറോണയ്ക്കൊപ്പമുള്ള ജീവിതത്തിനു ലോകം സജ്ജമാകേണ്ടിവരുന്നു. അതായത്, ജീവിതത്തിന്റെ മിക്കവാറും മേഖലകളിലും പുത്തൻ സമീപനം വേണ്ടിവരുന്നു. എങ്ങനെയും ജീവിക്കണം എന്നുള്ളവർക്ക് ഒരു സമീപനം. കിട്ടുന്ന കാലം അടിച്ചുപൊളിച്ചു ജീവിക്കണം എന്നുള്ളവർക്കു വേറൊരു സമീപനം.
കൊറോണയെ ഭയന്ന് അടച്ചിട്ടിരുന്ന മേഖലകൾ ഒക്കെ എല്ലായിടത്തും തുറന്നുവരികയാണ്. അതോടെ രോഗബാധ പെരുകുന്നു. നേരത്തേ കൊടുത്തിരുന്ന പരിരക്ഷയൊന്നും രോഗികൾക്കു കൊടുക്കാനാവുന്നില്ല. ആശുപത്രികൾ നിറയുന്നതോടെ പൂർണസൗഖ്യം കിട്ടുന്നതുവരെ രോഗികളെ ആശുപത്രിയിൽ സൂക്ഷിക്കാനാവാതെ വരും. സ്ഥിതി അത്ര ഗുരുതരമല്ലാത്തവരെ വീട്ടിലേക്കു മടക്കണം. ഡൽഹിയിലൊക്കെ അതാണവസ്ഥ.
അവസാനം അമേരിക്കയിൽ ഡോണൾഡ് ട്രംപും ഇംഗ്ലണ്ടിൽ ബോറിസ് ജോണ്സണും ഒക്കെ കൈക്കൊള്ളുന്ന നിലപാടിലേക്കു കാര്യങ്ങൾ എത്തുമോ എന്നാണു ഭയം. കോവിഡ് പിടിക്കുക എന്നത് അനിവാര്യതയാണ് എന്ന മട്ടിലാണല്ലോ അവിടെ ജീവിതം. കോവിഡ് പിടിച്ച് ചിലപ്പോൾ മരിക്കും. രോഗം ഭേദമായാൽ ജീവിക്കാം. ഇല്ലാത്തവർ മരിക്കും. ഒളിച്ചിരുന്ന് എത്രകാലം ജീവിക്കാനാവും എന്നാണ് അവർ ചോദിക്കുന്നത്. ഭാരതവും കേരളവും ഒക്കെ ഈ ദിശയിലാകുന്നുണ്ട്.
ഇന്ത്യയിലാകെയും കൊറോണയ്ക്കെതിരെ വലിയ പ്രതിരോധം തീർത്ത കേരളത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്. സർക്കാർ ഒൗദ്യോഗികമായി സമ്മതിക്കാത്തപ്പോഴും സാമൂഹിക വ്യാപനത്തിലേക്കാണോ കാര്യങ്ങൾ നിങ്ങുന്നത് എന്നു ഭയപ്പെടുന്നവർ ഏറെയായി. അതിനു പുറമെയാണു കേരളത്തിൽ ഓഗസ്റ്റോടെ മഴ കനക്കുമെന്നും പ്രളയത്തിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായേക്കും എന്ന ഭീഷണിയും. അക്കൂട്ടത്തിൽ മുല്ലപ്പെരിയാറിനെക്കുറിച്ചും പതിവുപോലെ ഭീതിപ്പെടുത്തുന്ന പ്രചാരണങ്ങളുണ്ട്. മുല്ലപ്പെരിയാറിന് ഒരു അപകടവും ഉണ്ടാവില്ലെന്ന് ജസ്റ്റീസ് കെ.ടി. തോമസും, മുഖ്യമന്ത്രിയായതോടെ പിണറായി വിജയനും പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പേടിക്കുന്നവർ ഉണ്ട്!
ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലെ കോണ്ഗ്രസ് നേതാക്കളോട് ഇതു രാഷ്ട്രീയനാടകം കളിക്കാനുള്ള കാലമല്ല എന്ന് ഉപദേശിച്ചത്. ഏറെ അർഥപൂർണമായ ആ വാക്കുകൾ ഒപ്പം ഒത്തിരി അപകടസാധ്യതകൾ നിറഞ്ഞതുമാണ്. ഇതും കോറോണ പോരാട്ട മുദ്രാവാക്യമായി മറ്റുന്നതാണ് ആപത്ത്.
രാഷ്ട്രീയനാടകമോ?
കോവിഡ്-19 ന്റെ പേരിൽ ജനം ലോക്കൗട്ടിലായിരിക്കുന്ന സാഹചര്യം മറയാക്കി, മിക്കവാറും അധികൃതർ പറയുന്ന കാര്യങ്ങൾ അപ്പാടെ അനുസരിച്ച് ജനം അടച്ചിട്ട വീടിനുള്ളിൽ കഴിയുന്ന കാലത്ത് അധികാരമുള്ളവർ ചെയ്യരുതാത്തവ ചെയ്യാൻ ശ്രമിക്കുന്നതിനെ എതിർക്കുന്നത്
രാഷ്ട്രീയ നാടകമാകുമോ?
കോണ്ഗ്രസ് നേതാക്കൾ പാലക്കാട്ടെത്തി, കേരളത്തിലേക്കു കടക്കാൻ പൊരിവെയിലത്ത് പട്ടിണിയായി കാത്തുനിന്ന അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന മലയാളികൾക്ക് ഇത്തരി ഏത്തപ്പഴം എത്തിച്ചുകൊടുത്തതാണു രാഷ്ട്രീയക്കളി! പഴയകാലത്തു സ്കൂളിൽ പഠിച്ച ഒരു കഥയുണ്ട്. ഒരു രാജാവ് വലിയ ഒരു അന്പലം പണിയിച്ചു. ആരും അതിന്റെ പണിക്കു സഹായിച്ചുകൂടെന്നായിരുന്നു കല്പന. രാജാവ് അന്പലം പണിതു. അതിന്റെ മുന്പിൽ സ്വന്തം പേരും എഴുതിവച്ചു. രാത്രി ദൈവദൂതൻ ഇറങ്ങി വന്ന് രാജാവിന്റെ പേരു മായിച്ചു കളഞ്ഞിട്ട് ഒരു പാവം വൃദ്ധയുടെ പേരെഴുതി. രാജാവിനു കോപം കലശലായി. എന്തേ അങ്ങനെ ചെയ്തു എന്ന് ദൈവദൂതനോടു ചോദിക്കാനൊന്നും അയാൾക്കായില്ല. പകരം ആ പേരിന്റെ ഉടമയെ കണ്ടുപിടിച്ചു. രാജകല്പനയ്ക്കെതിരേ ഏതു വിധത്തിലാണ് അന്പലനിർമാണത്തെ സഹായിച്ചത് എന്നു ചോദിച്ചു. പേടിച്ചുവിറച്ചെത്തിയ വൃദ്ധയ്ക്ക് താനങ്ങനെ ഒരു അബദ്ധം ചെയ്തതതിന്റെ ഒരു ഓർമയും ഇല്ല. അതിനുള്ള വരുമാനവും ഇല്ല. വൃദ്ധയുടെ പങ്കാളിത്തത്തെ കുറിച്ച് രാജാവ് കൂടുതലായി അന്വേഷിച്ചു. അവർ സാന്പത്തികമായോ സംഭാവനയായോ ഒന്നും ചെയ്തിട്ടില്ല. അവസാനം ദൈവദൂതൻ തന്നെ പറഞ്ഞുകൊടുത്തു അവർ ചെയ്തത് എന്തെന്ന്. ക്ഷേത്രത്തിനുള്ള കൂറ്റൻ കല്ലും കയറ്റിവന്ന വണ്ടി വലിച്ചിരുന്ന കാളകൾക്ക് ഇത്തിരി വെള്ളവും കച്ചിയും കൊടുത്തു. ദൈവത്തിന് അത് ഏറെ പ്രീതികരമായി. ഇതുപോലെ പൊരിവെയിലിൽ പൊരിഞ്ഞുനിന്ന യാത്രക്കാർക്ക് പാലക്കാട്ടെ ജനപ്രതിനിധികൾ ചെയ്തതും ജനമനസിൽ കുടിയേറും.
അതേസമയം, മന്ത്രി കടകംപള്ളി ഒരു വിദ്യാലയത്തിലെത്തി അവിടത്തെ അധ്യാപകനെ കുട്ടികളുടെ സാന്നിധ്യത്തിൽ ചീത്ത വിളിച്ചതും വിദേശത്തുനിന്നെത്തിയ പ്രവാസികളെ സ്വീകരിക്കാൻ മന്ത്രി മൊയ്തീൻ വിമാനത്താവളത്തിൽ പോയതുമെല്ലാം മുഖ്യമന്ത്രിയുടെ കണ്ണിൽ ശരിയുമായി. അതു കളിയല്ലെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും സംശയമില്ല.
ഇങ്ങനെ ഇരട്ടത്താപ്പെന്നു ചിത്രീകരിക്കാവുന്ന സംഭവങ്ങൾ നിരവധിയുണ്ട്. പ്രളയ സഹായം പാർട്ടി സഖാവിന്റെ അക്കൗണ്ടിൽനിന്നു പിടിച്ചെടുത്തതുപോലുള്ളവ വേറെയും വരും. അവയെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയ നാടകം !
ബാർ ഇടപാട്
കേരളത്തിലെ ബാറുടമകൾക്കു റീട്ടെയിൽ ഒൗട്ലെറ്റുകൾക്കു കൊടുക്കുന്ന സൗകര്യം തന്നെ വല്ലാത്ത നടപടിയല്ലേ.ആയിരത്തോളം മദ്യഷാപ്പുകൾക്കാണ് പത്തു പൈസപോലും സർക്കാരിനു പ്രയോജനമില്ലാതെ അനുമതി കൊടുത്തിരിക്കുന്നത്. എല്ലാം ഒൗദാര്യമായി കൊടുത്തു എന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുക! ഒരു പുതിയ കടയ്ക്ക് നാലു ലക്ഷം രൂപ വച്ചു സർക്കാരിനു കിട്ടേണ്ട സ്ഥാനത്താണ് പത്തു പൈസ പോലും ഇല്ലാതെ എല്ലാ ബാറിലും റീട്ടെയ്ൽ ഒൗട്ലെറ്റ് അനുവദിക്കുന്നത്. എല്ലാം കോവിഡിന്റെ മറവിൽ. പ്രതിപക്ഷ നേതാവ് അക്കാര്യം ചൂണ്ടിക്കാണിക്കുന്പോൾ രാഷ്ട്രീയക്കളിക്കുള്ള കാലമല്ല പോലും! ഈ അനുമതിക്കു പിന്നിൽ ഒഴുകിയത് എത്ര കോടികളാവും എന്നു ചരിത്രം അറിയുന്നവർക്കെല്ലാം സംശയമുണ്ട്.
കൊറോണയുടെ മറയിൽ സർക്കാർ തോന്ന്യാസങ്ങൾ തുടർന്നാൽ ലോക്കൗട്ട് തടസങ്ങൾ ലംഘിച്ചുള്ള സമരമുണ്ടാകും എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് പലരുടെയും മനസിലിരിപ്പാണ്. ജനം സഹകരിക്കുന്നതുകൊണ്ടുകൂടിയാണ് കാര്യങ്ങൾ മനോഹരമായി പോകുന്നത്. അതിഥിത്തൊഴിലാളികൾ ഇളകിയ സംഭവം മാത്രം മതി മുന്നറിയിപ്പായി. അവരെ നിയന്ത്രിക്കാൻ സർക്കാരിനോ പോലീസിനോ ഒന്നും ചെയ്യാനായില്ല എന്നു നാം കണ്ടതാണ്.
സംഘാത്മക മുന്നേറ്റം
അതിജീവനത്തിനായി കോണ്ഗ്രസിലെ യുവാക്കൾ ഒന്നിച്ചു നടത്തുന്ന സംഘാത്മക മുന്നേറ്റം നല്ല നീക്കമാണ്. പ്രവാസികളിൽ ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റിനുള്ള പണം കൊടുക്കുന്ന നീക്കം പ്രശംസനീയമാണ്. സർക്കാരിനു മാത്രം നടത്താവുന്ന മേഖലകളിൽ കടന്നുകയറാൻ ശ്രമിച്ചു നാണംകെടാതെ ഇത്തരം മേഖലകൾ കണ്ടെത്തി സൂക്ഷിച്ച് സഹായം കൊടുക്കുക. അത് തട്ടിക്കൊണ്ടു പോകാനും തന്ത്രപരമായ നീക്കം സൈബർ സഖാക്കൾ നടത്താതിരിക്കില്ല.
നല്ല മാതൃക
നല്ല മാതൃകയുമായി ഇസ്രയേൽ എത്തുകയാണ്. അവിടെ ഒരു വർഷത്തിനുള്ളിൽ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ പരസ്പരം ഏറ്റുമുട്ടി ഭൂരിപക്ഷം നേടാനാവാതിരുന്ന ബഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ പ്രധാന എതിരാളി ബെന്നി ഗാന്റ്തസും അധികാരം പങ്കുവയ്ക്കുന്നു. ആദ്യത്തെ 18 മാസം ഇപ്പോഴത്തെ പ്രധാനമന്ത്രി നെതന്യാഹുവും തുടർന്നുള്ള 18 മാസം ഗാന്തസും പ്രധാനമന്ത്രിമാരാകും എന്നാണ് ധാരണ. രണ്ടു പാർട്ടിക്കും ഒരു പോലെ മന്ത്രിമാർ. സർക്കാർ തീരുമാനങ്ങൾ വീറ്റോ ചെയ്യാൻ രണ്ടു പാർട്ടിക്കും അധികാരം.
എത്ര കാലം ഈ പരീക്ഷണം മുന്നോട്ടു പോകും, ഗാന്റ്സിനു പ്രധാനമന്ത്രിക്കസേര കിട്ടാതെ അടുത്ത തെരഞ്ഞെടുപ്പിനു പോകേണ്ടിവരുമോ, അഴിമതിക്കാരനായ നെതന്യാഹുവിനെതിരേ പറഞ്ഞതെല്ലാം വിഴുങ്ങി അധികാരം പങ്കു വയ്ക്കുന്ന ഗാന്റ്സിനെ പിന്താങ്ങിയിരുന്ന ജനം പിന്താങ്ങുമോ എന്ന് തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാണെങ്കിലും.
ദേവാലയം തുറക്കുമോ?
വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്ന ബാറുകൾ വരെ ക്രമീകരണങ്ങളോടെ തുറന്നിട്ടും ദേവാലയങ്ങൾ തുറക്കുന്നില്ല. നിരീശ്വരവാദികൾ ഭരിക്കുന്നതുകൊണ്ടോ ദൈവവിശ്വാസികൾ ആഗ്രഹിക്കാത്തതുകൊണ്ടോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top