Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഞെട്ടിക്കുന്ന കൂട്ടപ്പലായനം
Sunday, March 29, 2020 11:59 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ദേശവ്യാപക ലോക്ക്ഡൗണിൽ കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. പൗരന്മാരുടെ ജീവൻ രക്ഷിക്കുക എന്ന ഒറ്റ അജൻഡ മുന്നിക്കണ്ട് അത്യസാധാരണ നടപടികളെടുക്കാൻ കോവിഡ്-19 ഭരണാധികാരികളെ നിർബന്ധിതരാക്കി. ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ ജീവൻ നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. എന്നാൽ, ഈ പ്രക്രിയയിൽ സമൂഹത്തിലെ ഒരുവിഭാഗം ആളുകൾക്കു ജീവിതം വളരെ ബുദ്ധിമുട്ടായി മാറുന്നു. ഗതാഗതം നിർത്തിയതിനാൽ പലർക്കും തങ്ങളുടെ വീട്ടിലോ നാട്ടിലോ എത്താൻ പറ്റുന്നില്ല.
ദിവസക്കൂലിക്കാരും ആഴ്ചക്കൂലിക്കാരുമായ കുടിയേറ്റ തൊഴിലാളികളുടെ കൈയിൽ പണമില്ലാത്ത സ്ഥിതിയായി. ഗതാഗത സൗകര്യവും പോക്കറ്റിൽ പണവുമില്ലാത്തതിനാൽ ഈ തൊഴിലാളികളിൽ പലരും മറ്റു സംസ്ഥാനങ്ങളിൽനിന്നു തങ്ങളുടെ വീടുകളിലേക്ക് കാൽനടയായി യാത്ര തുടങ്ങി. യാത്രയ്ക്കിടെ അപരിചിതരായ നാടുകളിലെ അപരിചതരായ ആളുകളിൽനിന്നു സഹായം കിട്ടുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ യാത്ര. ആയിരക്കണക്കിനാളുകൾ ഇങ്ങനെ കൂട്ടപ്പലായനത്തിന് ഒരുങ്ങി. അവർക്കു സഹായം എത്തിക്കാൻ സർക്കാർ ഏജൻസികൾക്കു കഴിയുന്നില്ല.
ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെയും ബിഹാറിലെയും തങ്ങളുടെ ഗ്രാമങ്ങളിലേക്കു കുടിയേറ്റ തൊഴിലാളികളുടെ വലിയ കൂട്ടപ്പലായനമാണു നടക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനം പണിയുന്ന ഇവർക്കു യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ല. അഞ്ഞൂറ്-ആയിരം കിലോമീറ്റർ അകലെയുള്ള വീടുകളിലെത്താൻ നടക്കുകയല്ലാതെ മറ്റു മാർഗമൊന്നുമില്ല.
ക്രൂരമായാണ് അധികാരികൾ അവരോടു പെരുമാറുന്നത്. അവരിൽ പലരും അന്തിയുറങ്ങുന്നത് നടപ്പാതകളിലും പാതയോരങ്ങളിലുമാണ്. റോഡുകളും ബഹുനിലമന്ദിരങ്ങളും ആഡംബര കോളനികളും ലക്ഷ്വറി ഹോട്ടലുകളുമൊക്കെ പണിയാൻ അധ്വാനിക്കുന്ന അവർ ലോക്ക് ഡൗൺ പ്രഖ്യാപനം വന്നതോടെ തൊഴിൽരഹിതരായി. വടക്കായാലും തെക്കായാലും കിഴക്കായാലും പടിഞ്ഞാറായാലും രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും ഇതാണ് അവസ്ഥ.
സൗകര്യങ്ങൾ ഒരുക്കണം
കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ അവരെ പരിഗണിക്കാമായിരുന്നു. ഭൂരിഭാഗം നഗരങ്ങളിലെയും സ്കൂളുകൾ അടച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് ശുചിത്വപൂർണമായ താമസസൗകര്യം ഈ സ്കൂളുകളിൽ ഒരുക്കാമായിരുന്നു. തങ്ങളുടെ ഗ്രാമങ്ങളിൽ മടങ്ങിയെത്തുന്നതുവരെ ഇവർക്ക് ജീവസന്ധാരണത്തിന് ആവശ്യമായ ഭക്ഷണവും മരുന്നും നൽകാമായിരുന്നില്ലേ? തങ്ങളുടെ പക്കലുള്ള വിഭവങ്ങൾകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതിനാവശ്യമായ സൗകര്യങ്ങൾ ചെയ്യാമായിരുന്നു.
സർക്കാരുകൾ ഇവരെ അവഗണിച്ചു എന്നല്ല. എന്നാൽ, മറ്റു മേഖലകളിലെ തിരക്കിലായിരുന്നു ഭരണാധികാരികൾ. ബന്ധപ്പെട്ട ഭരണവകുപ്പുകൾ തങ്ങളുടെ കീഴിലുള്ള ആളുകളുടെ ആവശ്യങ്ങൾ അറിയുന്നതിൽ പരാജയപ്പെട്ടു. ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്കു പോകാനായി അടുത്തുള്ള ബസ്സ്റ്റാൻഡുകളിൽ എത്തിയിട്ടും പലരും ഉണർന്നില്ല എന്നതാണ് ദുഃഖകരം. ട്രെയിനുകൾ ഓടുന്നില്ല. ഇതാണ് ക്രൂരമായ അവസ്ഥ.
സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടേതിൽനിന്നും വ്യത്യസ്തമാണ് ഈ തൊഴിലാളികളുടെ അവസ്ഥയും മനോഭാവവും. മറ്റു വിഭാഗങ്ങൾ ലോക്ക് ഡൗണിനോടു ക്രിയാത്മകമായാണു പ്രതികരിച്ചത്. രാഷ്ട്രീയക്കാർ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ മറക്കുകയും ശാന്തമായ അന്തരീക്ഷമുണ്ടാക്കാൻ തങ്ങളാലാവുന്നതു ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി മോദി കൈക്കൊണ്ട ലോക്ക് ഡൗൺ തീരുമാനത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സ്വാഗതം ചെയ്തു. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ആശ്വാസനടപടികളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും സഹകരിച്ചു പ്രവർത്തിക്കുന്നു.
കാര്യമായ എതിർപ്പുകളൊന്നുമില്ലാതെ ആരാധനാലയങ്ങളെല്ലാം അടച്ചിട്ടു. ആളുകളുടെ കൂട്ടംചേരൽ നിർത്തി. മതപരമായ അഭിപ്രായവ്യത്യാസങ്ങളും ശത്രുതകളുമെല്ലാം മറന്ന് വിശ്വാസികൾ സർവശക്തനോടു പ്രാർഥിച്ചു. മനുഷ്യവംശത്തിനുതന്നെ ഭീഷണി ഉയർത്തി കോവിഡ്-19 എല്ലാവരെയും ദയാരഹിതമായി ആക്രമിച്ചപ്പോൾ ജാതി-വർഗീയ-വർഗ ചേരിതിരിവുകൾ അപ്രത്യക്ഷമായി. ഞെട്ടിത്തരിച്ച പൗരന്മാർ എല്ലാവിധ ദുരിതങ്ങളും സഹിച്ചുകൊണ്ട് കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെ തങ്ങളുടെ വീടുകളിൽ ഒതുങ്ങി.
വാഹനങ്ങളും യന്ത്രങ്ങളും ഫാക്ടറികളും നിലച്ചതോടെ മനുഷ്യൻ അപ്രത്യക്ഷമായ ഇടങ്ങളിൽ കാട്ടുമൃഗങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇന്നു ജീവിച്ചിരിക്കുന്നവർ ഇതിനുമുന്‍പ് കണ്ടിട്ടില്ലാത്ത അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. അതേ, ഇതൊരു പുതിയ രാജ്യവും ലോകവുമാണ്. വലിയ പ്രതീക്ഷയോടെയല്ലെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.
വലിയ ജനകീയപ്രശ്നം
ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് എന്തുചെയ്യാൻ കഴിയുമെന്നു നാം ചിന്തിക്കണം. ലക്ഷക്കണക്കിന് ആളുകൾ കഷ്ടപ്പെടുന്ന ഈ വലിയ ജനകീയപ്രശ്നം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധതയുള്ള ഒരു ഭരണകൂടവും രാഷ്ട്രീയ തീരുമാനവും ആവശ്യമാണ്. കഷ്ടപ്പെടുന്ന ഈ ആളുകളെ സഹായിക്കണമെന്ന ദയാപൂർണമായ അഭ്യർഥന സോണിയ ഗാന്ധിയിൽനിന്നും രാഹുൽ ഗാന്ധിയിൽനിന്നും കേൾക്കുന്നുണ്ട്. തങ്ങളുടെ മേഖലകളിലുള്ളവരെ സഹായിക്കണമെന്നു കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെടുന്നു. നിർഭാഗ്യവാന്മാരായ ആളുകളെ സഹായിക്കാൻ സന്മനസുള്ള പലരും മുന്നോട്ടു വന്നിട്ടുമുണ്ട്.
നിസഹായരെ കൊറോണ വൈറസിൽനിന്നും പട്ടിണിയിൽനിന്നും ഉന്മൂലനത്തിൽനിന്നും രക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാമതലം മുതൽ ജില്ലാതലവും സംസ്ഥാനതലവും വരെ ക്യാന്പുകൾ സംഘടിപ്പിക്കുകയും കോവിഡിനെതിരായ പോരാട്ടത്തിൽ അവരെ സഹായിക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും വേണം. അവരെ സഹായിക്കുന്നതിനു സന്നദ്ധസേനകൾ രൂപീകരിക്കണം. സർക്കാരിന്റെ സഹായവും പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.
കടബാധ്യത സംബന്ധിച്ചു ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും ചികിത്സാ കുറിപ്പടികൾ ഓർത്തു വിഷമിക്കേണ്ട സമയമല്ലിത്. അവരുടെ സർട്ടിഫിക്കറ്റുകളെപ്പറ്റിയോ റേറ്റിംഗ് ഏജൻസികളുടെ സർട്ടിഫിക്കറ്റുകളെപ്പറ്റിയോ ഓർത്ത് വേവലാതിപ്പെടേണ്ട സമയമല്ലിത്. സമൂഹത്തിലെ സൂക്ഷ്മ ന്യൂനപക്ഷത്തിനു മാത്രം താത്പര്യമുള്ള ഓഹരിവിപണി റേറ്റിംഗുകളെപ്പറ്റി ഓർത്തും ആശങ്കപ്പെടേണ്ടതില്ല. ഓഹരിവിപണികൾ മാസങ്ങളോളം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ല.
തക്ക നടപടികളിലൂടെ നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിൽ നാം പരാജയപ്പെട്ടാൽ ഭാവി നമ്മോടു ക്ഷമിക്കില്ല. പാവങ്ങൾക്കും അവരുടെ നിലനിൽപ്പിനും വേണ്ടി നാം പണം ചെലവഴിക്കണം. ഭാഗ്യവശാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകംതന്നെ അതു പരാമർശിച്ചിട്ടുണ്ട്. അതേ, ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം, എന്തു വിലകൊടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top