രോഗികളും ചികിത്സകരും പരിഗണിക്കപ്പെടേണ്ടവർ
Thursday, March 26, 2020 11:53 PM IST
കോവിഡ്-19 എന്ന രോഗത്തെ ഒരു മഹാമാരിയായി ലോകം മുദ്രകുത്തിയിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ ശാസ്ത്രലോകത്തിനു സാധിക്കുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. വികസിതമെന്നോ വികസ്വരമെന്നോ ഉള്ള വ്യത്യാസമില്ലാതെ ലോകത്തിലെ 195 രാജ്യങ്ങളിൽ 166 രാജ്യങ്ങളിലും വ്യാപിച്ചുകഴിഞ്ഞു. അനുദിനം രോഗം പടർന്നുകൊണ്ടിരിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുകയാണ്.

ചില രാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചുകഴിഞ്ഞു. പല രാജ്യങ്ങളും അന്താരാഷ്‌ട്ര വിമാനസർവീസുകളും വെട്ടിക്കുറയ്ക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്തുകഴിഞ്ഞു. വിമാനയാത്ര ചെയ്തുവരുന്നവരെ വിമാനത്താവളത്തിൽവച്ചുതന്നെ പരിശോധിച്ചു നിരീക്ഷണകേന്ദ്രങ്ങളിലേക്കോ തങ്ങളുടെ ഭവനങ്ങളിലേക്കോ നിരീക്ഷണത്തിനായി അയയ്ക്കുന്നു. ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് പ്രതിരോധ നടപടികളിലൂടെ രോഗത്തിന്‍റെ പകർച്ച കഴിയുന്നിടത്തോളം കുറയ്ക്കാം എന്നതാണ്.

ചില രാജ്യങ്ങളിലെങ്കിലും രോഗം പടർന്നത് അശ്രദ്ധ മൂലമാണെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഒരു രാജ്യത്തെയും കുറ്റപ്പെടുത്താനുള്ള സമയമല്ലിത്. നാമെല്ലാം ഒരുമിച്ചു പ്രവർത്തിച്ച് രോഗത്തെ പരാജയപ്പെടുത്തുകയാണു വേണ്ടത്.

ഇന്ത്യയുടെ കാര്യമെടുത്താൽ രോഗവ്യാപനം നിയന്ത്രണാധീനമാക്കാൻ പല കർശന നടപടികളും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലുമെല്ലാം സ്വീകരിച്ചുകഴിഞ്ഞു. ഇവിടെയൊക്കെ ആവശ്യമായിട്ടുള്ളത് ജനങ്ങളുടെ സഹകരണവും ജാഗ്രതയുമാണ്.

കേരളത്തിൽ നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമൊക്കെ ചെയ്യുന്ന സേവനം പ്രശംസ അർഹിക്കുന്നതുതന്നെ. കേരളത്തിലെ വാർത്താമാധ്യമങ്ങൾ ചെയ്യുന്ന ഉത്തരവാദിത്വപൂർവമായ പ്രവർത്തനം മഹനീയമാണ്. അവരെല്ലാം അഭിനന്ദനം അർഹിക്കുന്നു.

കേരളത്തിലെ ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന മറ്റുള്ളവരുടെയുമൊക്കെ സേവനം എടുത്തുപറയേണ്ടതുതന്നെ. കേരളം വിദ്യാഭ്യാസരംഗത്തു വളരെ പ്രബുദ്ധമാണെങ്കിലും ഇനിയും രോഗപ്രതിരോധ സന്ദേശം ലഭിക്കാത്ത സ്ഥലങ്ങളും അറിയാത്ത ആളുകളുമുണ്ടെന്നു പറയുന്പോൾ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം.

കേരളത്തിലെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ പൊതുജനം കൂടുന്ന സ്ഥലങ്ങളാണ്. അവിടെയൊക്കെ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞെങ്കിലും അതു തങ്ങളെ ബാധിക്കുന്നതല്ലെന്നു കരുതി പ്രവർത്തിച്ചവരുടെ കഥകൾ നാം അറിഞ്ഞിട്ടുള്ളതാണ്. നിയമം ലംഘിച്ചവരെ ഉത്തരവാദപ്പെട്ടവർ പിടികൂടുകയും നടപടികളെടുക്കുകയും ചെയ്തു. ലോകത്തിലെ ആയിരക്കണക്കിനു ദേവാലയങ്ങളിൽ പരസ്യമായ ബലിയർപ്പണം വിലക്കിയിരിക്കുകയാണ്. കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഇതുപോലൊരു നിയന്ത്രണം 236 വർഷം മുൻപ് ഉണ്ടായിട്ടുണ്ടെന്ന് ഒരു അമേരിക്കൻ വാർത്തയിൽ കണ്ടു.


മനസിന്‍റെ ആരോഗ്യം

ഈ മഹാമാരിയുമായി ബന്ധപ്പെട്ട്, നമ്മുടെ ശാരീരിക ആരോഗ്യത്തെപ്പറ്റി പറയുന്നതുപോലെ, നാം ഓർക്കേണ്ട മറ്റൊരു കാര്യമാണ് നമ്മുടെ മനസിന്‍റെ ആരോഗ്യം. കൊറോണ വൈറസിന്‍റെ ഭീതിയിൽ കഴിയുന്ന ധാരാളം ആളുകൾ എല്ലായിടത്തുമുണ്ട്. രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരുണ്ട്. രോഗികളായി ചികിത്സയിൽ കഴിയുന്നവരുണ്ട്. ഇവരുടെയൊക്കെ മാനസിക നിലപാടിനെക്കുറിച്ച് ആകുലപ്പെടേണ്ടതുണ്ട്. അവരിൽ പലരും വലിയ ഭീതിയിൽ കഴിയുന്നവരുമാണ്.

വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നുമെല്ലാം അകന്ന് ഏതാണ്ട് സ്വാതന്ത്ര്യം നഷ്‌ടപ്പെട്ട രീതിയിൽ ഏകാന്തതയിൽ കഴിയേണ്ടിവരുന്പോഴുണ്ടാകുന്ന ഭയം നിറഞ്ഞ ദിവസങ്ങൾ ഭയാനകമായി തോന്നാം. തനിക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന ഭയം പലരെയും വിഷമിപ്പിക്കുന്നതാണ്. ശരീരത്തിനു മരുന്നുകൾ കൊടുക്കുന്നതോടൊപ്പം മനസിനും ചികിത്സ നൽകേണ്ടിയിരിക്കുന്നു.

ആശുപത്രികളിലും ആതുരാലയങ്ങളിലും തങ്ങളെത്തന്നെ മറന്ന്, തങ്ങളുടെ കുടുംബത്തെ മറന്ന്, സേവനം ചെയ്യുന്ന ഡോക്‌ടർമാരും നഴ്സുമാരും മറ്റു ധാരാളം ആരോഗ്യപ്രവർത്തകരുമുണ്ട്. പൊതുജനം പൊതുവേ ഇവരുടെ കാര്യങ്ങൾ ചിന്തിക്കാറില്ല. മാനസികാരോഗ്യത്തിന്‍റെ പേരിൽ പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ് ഇവരെല്ലാം.

1980-ന്‍റെ ആദ്യപകുതിയിൽ എച്ച്ഐവി (എയ്ഡ്സ്) പലയിടത്തും വ്യാപിച്ചപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ ആയിരം ബെഡുകളുള്ള ഒരു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചാപ്ലയിനായി ഞാൻ ജോലിചെയ്തിട്ടുണ്ട്. ഇന്ന് അതിനു ചികിത്സയുണ്ടെങ്കിലും അന്ന് ധാരാളം ആളുകൾ ഈ രോഗം മൂലം മരിച്ചുപോയിട്ടുണ്ട്. അതുകൊണ്ട് രോഗത്തിന്‍റെ ഭയാനകതയും രോഗികളുടെ ഭയവും എല്ലാം നേരിൽ കണ്ടിട്ടുള്ളതാണ്.

ഇറ്റലിയിൽ രോഗികളുമായി ഇടപഴകുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്ത പലരും രോഗികളാകുകയും മരിക്കുകയും ചെയ്തുവെന്ന് അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ കാണുന്നു. അതുകൊണ്ട് ഇവരെപ്പോലുള്ളവർക്ക് മനഃശക്തിയും ആത്മധൈര്യവും പകരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ഈശ്വരവിശ്വാസികളെ സംബന്ധിച്ചിടത്തോളം ലോകത്തിൽ സംഭവിക്കുന്നതൊന്നും ദൈവത്തിന്‍റെ അറിവില്ലാതെ സംഭവിക്കുന്നതല്ല. അതുകൊണ്ട് രോഗശാന്തിക്കായി ദൈവത്തിൽ ശരണപ്പെടാം, ആശ്രയിക്കാം. ദൈവം ലോകത്തിനു രോഗശാന്തി നൽകുമെന്ന് ഉറച്ചുവിശ്വസിക്കാം.

നമുക്ക് രോഗത്തെ ഭയപ്പെടാതിരിക്കാം. ജാഗ്രത പാലിക്കാം. രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാം. പടരാതിരിക്കാൻ ചങ്ങലയുടെ കണ്ണികൾ പൊട്ടിക്കാം.

റവ.ഡോ. വർഗീസ് ചെത്തിപ്പുഴ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.